ഓഹരി അവലോകനം / സോണിയ ഭാനു
നിക്ഷേപകരെ തളർത്തി ഓഹരി സൂചിക വീണ്ടും ഇടിഞ്ഞു. ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്സ് രണ്ട് വർഷത്തെ താഴ്ന്ന നിലവാരം ദർശിച്ചിട്ടും ഫണ്ടുകളെ വില്പനക്കാരാക്കിയത് തിരിച്ചടിക്ക് ഇടയാക്കി. സെൻസെക്സ് 399 പോയിന്റും നിഫ്റ്റി 133 പോയിന്റും ഇടിഞ്ഞു. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് ധനമന്ത്രാലയം ഏർപ്പെടുത്തിയ അധികനികുതി അവരുടെ വാങ്ങൽ താത്പര്യം കുറച്ചു. ഇതുമൂലം നിഫ്റ്റി 1.5 ശതമാനവും സെൻസെക്സ് ഒരു ശതമാനവും പ്രതിവാര നഷ്ടത്തിലേക്കു നീങ്ങി.
മുൻ വാരം നിഫ്റ്റിക്കു നല്കിയ ആദ്യ സപ്പോർട്ടായ 11,426ൽ പിടിച്ചുനിൽക്കാനാവാതെ ക്ലോസിംഗിൽ സൂചിക 11,419ലേക്കു നീങ്ങി. 11,552ൽനിന്ന് 11,615ലേക്ക് തുടക്കത്തിൽ കുതിച്ചുകയറിയാണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. ആ കുതിപ്പ് നിഫ്റ്റിയെ 11,706 വരെ എത്തിച്ചെങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 11,724ലെ പ്രതിരോധം മറികടക്കാനായില്ല. ചന്ദ്രയാൻ വിക്ഷേപണം ഇന്ത്യൻ മാർക്കറ്റിനെ ആവേശം കൊള്ളിക്കുമെന്ന നിഗമനത്തിൽ ഊഹക്കച്ചവടക്കാർ ശക്തമായ വാങ്ങലുകൾക്ക് ഓപ്പണിംഗ് ദിനത്തിൽ മത്സരിച്ചു. ഇതിനിടെ വിക്ഷേപണം മാറ്റിയതോടെ ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിനുള്ള ഉത്സാഹമാണ് ദൃശ്യമായത്. പ്രോഫിറ്റ് ബുക്കിംഗ് വാരാന്ത്യം വില്പന സമ്മർദമായതോടെ നിഫ്റ്റി 11,399 വരെ പരീക്ഷണങ്ങൾ നടത്തിയ ശേഷം 11,419ലാണ്.
ഈ വാരം വീണ്ടും ഒരു കുതിപ്പിനു വിപണി ശ്രമം നടത്താം. അതായത് ഒരിക്കൽക്കൂടി ശക്തമായ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
ജൂലൈ സീരീസ് സെറ്റിൽമെന്റ് അടുത്തതിനാൽ ഓപ്പറേറ്റർമാർ ലോംഗ് കവറിംഗിന് നീക്കം നടത്തിയാൽ ഓഗസ്റ്റിൽ സൂചികയുടെ സപ്പോർട്ട് 10,894 പോയിന്റാകും. അതേസമയം അനുകൂല വാർത്തകൾ വിപണിയുടെ രക്ഷയ്ക്കെത്തിയാൽ ആദ്യതടസം 11,617ലാണ്.
ബോംബെ സെൻസെക്സ് തുടക്കത്തിൽ 38,726ൽനിന്ന് 39,000ലെ പ്രതിരോധവും തകർത്ത് 39,285 വരെ ഉയർന്നു. കഴിഞ്ഞവാരം ഇതേ കോളത്തിൽ സൂചിപ്പിച്ചതാണ് 39,320ലെ തടസം ഭേദിക്കാനായില്ലെങ്കിൽ സെൻസെക്സ് 38,307ലെ താങ്ങിൽ കരുത്ത് പരീക്ഷിക്കുമെന്ന കാര്യം. വ്യാപാരം അവസാനിക്കുമ്പോൾ സൂചിക 38,337ലാണ്. ഈ വാരം 37,977 പോയിന്റിലെ സപ്പോർട്ട് നിലനിർത്താനായാൽ സൂചിക 38,990 വരെ തിരിച്ചു കയറാം. എന്നാൽ, ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ വിപണി 37,617 ലേക്ക് പരീക്ഷണങ്ങൾക്ക് മുതിരാം.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മാത്രം വിചാരിച്ചാൽ തത്കാലം ഇന്ത്യൻ മാർക്കറ്റിനെ തകർച്ചയിൽനിന്ന് കൈപിടിച്ച് ഉയർത്താനാവില്ല. നടപ്പ് വർഷം ബോംബെ സെൻസെക്സ് റിക്കാർഡ് ആയ 40,312 വരെ ജൂൺ ആദ്യം ഉയർന്നതിനു പിന്നിൽ വിദേശ ഫണ്ടുകളുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. കേന്ദ്ര ബജറ്റിൽ വിദേശ ഓപ്പറേറ്റർമാർക്കു മേൽ അധിക നികുതി ഏർപ്പെടുത്തിയത് അവരെ രംഗത്തുനിന്ന് പിൻതിരിപ്പിക്കാം. അവർക്ക് ഇന്ത്യയില്ലെങ്കിൽ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ മറ്റ് പല മാർക്കറ്റുകളും നിക്ഷേപത്തിനുള്ള വാതായനങ്ങൾ തുറന്നിട്ടിരിക്കുകയാണ്.
യുഎസ്-ചൈന വ്യാപാര യുദ്ധ ഭീഷണികളും ഇറാനുമേലുള്ള സൈനിക നീക്കങ്ങളും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയ അവസരത്തിൽ തന്നെ സർചാർജിന് ധനമന്ത്രാലയം ശ്രമം നടത്തിയത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ഒരു വശത്ത് ലോക വിപണിയിൽ ക്രൂഡ് ഓയിൽ ചൂടുപിടിക്കുകയാണ്. 2020 മാർച്ച് വരെ അവർ എണ്ണ ഉത്പാദനം കുറയ്ക്കില്ലെന്ന് വ്യക്തമാക്കിയത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് ഉയർത്തും. ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്ക് പിന്തുണ നല്കേണ്ട അവസരമാണിത്. വിദേശനാണ്യ കരുതൽ ശേഖരം 429 ബില്യൺ ഡോളറിലെത്തിയെന്ന അമിത ആത്മവിശ്വാസമാണോ ബജറ്റിലെ കടുത്ത നടപടികൾക്ക് ധനമന്ത്രിയെ പ്രേരിപ്പിച്ചത്?
പിന്നിട്ട അഞ്ചു മാസങ്ങളിൽ വിദേശ ഓപ്പറേറ്റർമാർ ഇവിടെ നിക്ഷേപകരുടെ മേലങ്കി അണിഞ്ഞിരുന്നു. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച സൂപ്പർ റിച്ച് നികുതിയെത്തുടർന്ന് അവർ ജൂലൈയിൽ ഇതിനകം 7712 കോടി രൂപ പിൻവലിച്ചു.
നിക്ഷേപകരെ തളർത്തി ഓഹരി സൂചിക വീണ്ടും ഇടിഞ്ഞു. ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്സ് രണ്ട് വർഷത്തെ താഴ്ന്ന നിലവാരം ദർശിച്ചിട്ടും ഫണ്ടുകളെ വില്പനക്കാരാക്കിയത് തിരിച്ചടിക്ക് ഇടയാക്കി. സെൻസെക്സ് 399 പോയിന്റും നിഫ്റ്റി 133 പോയിന്റും ഇടിഞ്ഞു. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് ധനമന്ത്രാലയം ഏർപ്പെടുത്തിയ അധികനികുതി അവരുടെ വാങ്ങൽ താത്പര്യം കുറച്ചു. ഇതുമൂലം നിഫ്റ്റി 1.5 ശതമാനവും സെൻസെക്സ് ഒരു ശതമാനവും പ്രതിവാര നഷ്ടത്തിലേക്കു നീങ്ങി.
മുൻ വാരം നിഫ്റ്റിക്കു നല്കിയ ആദ്യ സപ്പോർട്ടായ 11,426ൽ പിടിച്ചുനിൽക്കാനാവാതെ ക്ലോസിംഗിൽ സൂചിക 11,419ലേക്കു നീങ്ങി. 11,552ൽനിന്ന് 11,615ലേക്ക് തുടക്കത്തിൽ കുതിച്ചുകയറിയാണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. ആ കുതിപ്പ് നിഫ്റ്റിയെ 11,706 വരെ എത്തിച്ചെങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 11,724ലെ പ്രതിരോധം മറികടക്കാനായില്ല. ചന്ദ്രയാൻ വിക്ഷേപണം ഇന്ത്യൻ മാർക്കറ്റിനെ ആവേശം കൊള്ളിക്കുമെന്ന നിഗമനത്തിൽ ഊഹക്കച്ചവടക്കാർ ശക്തമായ വാങ്ങലുകൾക്ക് ഓപ്പണിംഗ് ദിനത്തിൽ മത്സരിച്ചു. ഇതിനിടെ വിക്ഷേപണം മാറ്റിയതോടെ ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിനുള്ള ഉത്സാഹമാണ് ദൃശ്യമായത്. പ്രോഫിറ്റ് ബുക്കിംഗ് വാരാന്ത്യം വില്പന സമ്മർദമായതോടെ നിഫ്റ്റി 11,399 വരെ പരീക്ഷണങ്ങൾ നടത്തിയ ശേഷം 11,419ലാണ്.
ഈ വാരം വീണ്ടും ഒരു കുതിപ്പിനു വിപണി ശ്രമം നടത്താം. അതായത് ഒരിക്കൽക്കൂടി ശക്തമായ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
ജൂലൈ സീരീസ് സെറ്റിൽമെന്റ് അടുത്തതിനാൽ ഓപ്പറേറ്റർമാർ ലോംഗ് കവറിംഗിന് നീക്കം നടത്തിയാൽ ഓഗസ്റ്റിൽ സൂചികയുടെ സപ്പോർട്ട് 10,894 പോയിന്റാകും. അതേസമയം അനുകൂല വാർത്തകൾ വിപണിയുടെ രക്ഷയ്ക്കെത്തിയാൽ ആദ്യതടസം 11,617ലാണ്.
ബോംബെ സെൻസെക്സ് തുടക്കത്തിൽ 38,726ൽനിന്ന് 39,000ലെ പ്രതിരോധവും തകർത്ത് 39,285 വരെ ഉയർന്നു. കഴിഞ്ഞവാരം ഇതേ കോളത്തിൽ സൂചിപ്പിച്ചതാണ് 39,320ലെ തടസം ഭേദിക്കാനായില്ലെങ്കിൽ സെൻസെക്സ് 38,307ലെ താങ്ങിൽ കരുത്ത് പരീക്ഷിക്കുമെന്ന കാര്യം. വ്യാപാരം അവസാനിക്കുമ്പോൾ സൂചിക 38,337ലാണ്. ഈ വാരം 37,977 പോയിന്റിലെ സപ്പോർട്ട് നിലനിർത്താനായാൽ സൂചിക 38,990 വരെ തിരിച്ചു കയറാം. എന്നാൽ, ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ വിപണി 37,617 ലേക്ക് പരീക്ഷണങ്ങൾക്ക് മുതിരാം.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മാത്രം വിചാരിച്ചാൽ തത്കാലം ഇന്ത്യൻ മാർക്കറ്റിനെ തകർച്ചയിൽനിന്ന് കൈപിടിച്ച് ഉയർത്താനാവില്ല. നടപ്പ് വർഷം ബോംബെ സെൻസെക്സ് റിക്കാർഡ് ആയ 40,312 വരെ ജൂൺ ആദ്യം ഉയർന്നതിനു പിന്നിൽ വിദേശ ഫണ്ടുകളുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. കേന്ദ്ര ബജറ്റിൽ വിദേശ ഓപ്പറേറ്റർമാർക്കു മേൽ അധിക നികുതി ഏർപ്പെടുത്തിയത് അവരെ രംഗത്തുനിന്ന് പിൻതിരിപ്പിക്കാം. അവർക്ക് ഇന്ത്യയില്ലെങ്കിൽ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ മറ്റ് പല മാർക്കറ്റുകളും നിക്ഷേപത്തിനുള്ള വാതായനങ്ങൾ തുറന്നിട്ടിരിക്കുകയാണ്.
യുഎസ്-ചൈന വ്യാപാര യുദ്ധ ഭീഷണികളും ഇറാനുമേലുള്ള സൈനിക നീക്കങ്ങളും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയ അവസരത്തിൽ തന്നെ സർചാർജിന് ധനമന്ത്രാലയം ശ്രമം നടത്തിയത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ഒരു വശത്ത് ലോക വിപണിയിൽ ക്രൂഡ് ഓയിൽ ചൂടുപിടിക്കുകയാണ്. 2020 മാർച്ച് വരെ അവർ എണ്ണ ഉത്പാദനം കുറയ്ക്കില്ലെന്ന് വ്യക്തമാക്കിയത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് ഉയർത്തും. ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്ക് പിന്തുണ നല്കേണ്ട അവസരമാണിത്. വിദേശനാണ്യ കരുതൽ ശേഖരം 429 ബില്യൺ ഡോളറിലെത്തിയെന്ന അമിത ആത്മവിശ്വാസമാണോ ബജറ്റിലെ കടുത്ത നടപടികൾക്ക് ധനമന്ത്രിയെ പ്രേരിപ്പിച്ചത്?
പിന്നിട്ട അഞ്ചു മാസങ്ങളിൽ വിദേശ ഓപ്പറേറ്റർമാർ ഇവിടെ നിക്ഷേപകരുടെ മേലങ്കി അണിഞ്ഞിരുന്നു. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച സൂപ്പർ റിച്ച് നികുതിയെത്തുടർന്ന് അവർ ജൂലൈയിൽ ഇതിനകം 7712 കോടി രൂപ പിൻവലിച്ചു.