നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും പങ്കുവ്യാപാരസ്ഥാപനങ്ങളാണെങ്കിൽ അവയും അവയുടെ പങ്കുകാരും കന്പനികളും ആദായനികുതി നിയമം 92 ഇ അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടവരും ഒഴികെയുള്ള എല്ലാ നികുതിദായകരും 2018-19 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ ഈ മാസം 31നു മുന്പ് ഫയൽ ചെയ്യണം എന്നാണ് നിലവിലുള്ള നിയമം. ആ തീയതിക്ക് മുന്പ് ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ആദായനികുതി നിയമം 234 എഫ് അനുസരിച്ചുള്ള പിഴ നല്കേണ്ടി വരും. വിവിധ മാർഗങ്ങളിലൂടെ ഗവണ്മെന്റ് പൊതുജനങ്ങളുടെ വരുമാനത്തിന്റെ വിശദവിവരങ്ങൾ അറിയുന്നതിനു പരിശ്രമിക്കുന്നുണ്ട്. വരുമാനം മറച്ചുപിടിച്ച് നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് അപകടത്തിലേക്കുള്ള മാർഗമാണ്. നികുതി റിട്ടേണുകൾ എളുപ്പത്തിലാക്കിയതിനാൽ പല നികുതിദായകരും തനിച്ച് റിട്ടേണ് ഫയൽ ചെയ്യാൻ പ്രാപ്തരായിട്ടുണ്ട്.
ബാങ്ക് പലിശയും സ്രോതസിൽ നികുതിയും
ബാങ്കിലെ സ്ഥിരനിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്ക് പത്തു ശതമാനം മാത്രമാണ് സ്രോതസിൽനിന്നും നികുതി പിടിക്കുന്നത്. നികുതിക്കു മുന്പുള്ള ആകെ വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ മാത്രമാണ് അഞ്ചു ശതമാനം നിരക്കിൽ നികുതി അടയ്ക്കേണ്ടി വരുന്നത്. ആകെ വരുമാനം അഞ്ചു ലക്ഷത്തിനു മുകളിൽ പത്തു ലക്ഷം വരെ ആണെങ്കിൽ 20 ശതമാനം നികുതിയും 10 ലക്ഷത്തിനു മുകളിൽ 30 ശതമാനം നികുതിയും അടയ്ക്കണം. എല്ലാ സ്രോതസിൽനിന്നുമുള്ള വരുമാനങ്ങൾ കണക്കിലെടുത്ത് അനുവദിക്കപ്പെട്ട കിഴിവുകളും എടുത്തു വേണം നികുതിക്കുമുന്പുള്ള വരുമാനം ക്ലിപ്തപ്പെടുത്താനും നികുതിനിരക്ക് നിശ്ചയിക്കാനും. സ്രോതസിൽനിന്ന് പത്തു ശതമാനം നികുതിപിടിച്ചു എന്ന കാരണത്താൽ വരുമാനം ഒഴിവാക്കിയാൽ ഉറപ്പായും നികുതി വകുപ്പിൽനിന്നും പിഴ ഈടാക്കാനും അധികനികുതി അടയ്ക്കാനും നോട്ടീസു ലഭിക്കും.
15 ജി/15 എച്ച് ഫോമുകളുടെ ദുരുപയോഗം
എല്ലാ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നിക്ഷേപകർക്ക് ഈ ഫോമുകൾ നല്കാറുണ്ട്. പലിശയിൽനിന്നും സ്രോതസിൽ നികുതി പിടിക്കാതിരിക്കുന്നതിനു വേണ്ടി ഈ ഫോമുകൾ വൻതോതിൽ ദുരുപയോഗം ചെയ്യുന്നുണ്ട്.
നിക്ഷേപകൻ ഈ ഫോം ഒപ്പിട്ട് ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ സമർപ്പിച്ചു കഴിഞ്ഞാൽ നിക്ഷേപകന്റെ പലിശയിന്മേൽ സ്രോതസിൽ നികുതി പിടിക്കുന്നതിനുള്ള സ്ഥാപനത്തിന്റെ ബാധ്യത അവസാനിക്കുന്നു. പകരം നിക്ഷേപകരെ ഇതു കുരുക്കിലാക്കുന്നു.
നിലവിൽ പലിശ 10,000 രൂപയിലോ അതിൽ കൂടുതലോ നിക്ഷേപകന് ഒരു വർഷം ലഭിക്കുന്നുണ്ടെങ്കിൽ അതിൽനിന്നും പത്തു ശതമാനം നികുതിയായി പിടിക്കണമെന്ന് നിയമത്തിൽ വിവക്ഷിക്കുന്നു. എന്നാൽ നിക്ഷേപകന് പലിശയുൾപ്പെടെയുള്ള വരുമാനം നികുതി വിധേയമായ വരുമാനത്തിൽ താഴെയാണ് എങ്കിൽ മേൽപറഞ്ഞ ഫോമുകൾ സമർപ്പിച്ചാൽ പലിശയിൽനിന്നും സ്രോതസിൽ നികുതി പിടിക്കേണ്ട ആവശ്യമില്ല. 15 ജി ഫോം 60 വയസിൽ താഴെയുള്ള ഇന്ത്യൻ റെസിഡന്റ്സിനും ഹിന്ദു അവിഭക്ത കുടുംബത്തിനും ട്രസ്റ്റുകൾക്കും ഉപയോഗിക്കാൻ സാധിക്കുന്പോൾ ഫോം 15 എച്ച് 60 വയസിനു മുകളിലുള്ള നിക്ഷേപകർക്ക് വേണ്ടിയാണുള്ളത്. എന്നാൽ നികുതി വിധേയമായ വരുമാനമുള്ള പല നികുതിദായകരും ഈ ഫോമുകൾ ഒപ്പിട്ട് നല്കുന്നതായി കാണാൻ സാധിക്കും. ഇത് നികുതിദായകനെ പെനാൽറ്റിയിലേക്കും മറ്റും നയിക്കുന്നതിന് സാധ്യത ഉണ്ട്. പല ബാങ്കുകളിലെയും ധനകാര്യസ്ഥാപനങ്ങളിലെയും അധികാരികൾ നിക്ഷേപകരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി ഈ ഫോമുകൾ ഒപ്പിട്ടു വാങ്ങാറുണ്ട്. മുതിർന്ന പൗരന്മാർക്ക് നിലവിൽ 50,000 രൂപയിൽ താഴെയാണ് പലിശ ലഭിക്കുന്നതെങ്കിൽ സ്രോതസിൽ നികുതി പിടിക്കേണ്ടതില്ല. അടുത്തവർഷം മുതൽ എല്ലാ സാധാരണപൗരന്മാർക്കും 40,000 രൂപ വരെയുള്ള പലിശയ്ക്ക് സ്രോതസിൽ നികുതി പിടിക്കേണ്ടതില്ല.
15 ജി/15 എച്ച് എപ്പോഴാണ് നല്കാവുന്നത്്?
ആകെ വരുമാനവും ബാങ്കിൽനിന്നും ലഭിക്കുന്ന പലിശയും നികുതിക്ക് വിധേയമായ വരുമാനത്തിൽ താഴെ ആണെങ്കിൽ മാത്രമാണ് ഈ ഫോം നല്കാൻ സാധിക്കുന്നത്.
പലിശയിൽനിന്നുള്ള വരുമാനം മാത്രം നികുതിക്ക് വിധേയമായ വരുമാനത്തിനു മുകളിലാണെങ്കിൽ നിങ്ങൾക്ക് പ്രസ്തുത ഫോം (15 ജി) നല്കാൻ അവകാശമില്ല. എന്നാൽ, 15 എച്ച് ഫോമിന്റെ കാര്യത്തിൽ ആകെ വരുമാനം നികുതിക്കു വിധേയമല്ലെങ്കിൽ ഇതുപയോഗിക്കാൻ സാധിക്കും. ഫോം 15 എച്ച് മുതിർന്ന പൗരന്മാർക്കായി മാത്രമുള്ളതാണ്.
15 ജിയും 15 എച്ച് ഉം സത്യവാങ്മൂലങ്ങൾ
ഫോം 15 ജിയും 15 എച്ചും ഒപ്പിട്ടു നല്കുന്പോൾ നിക്ഷേപകൻ സത്യവാങ്മൂലമാണ് സമർപ്പിക്കുന്നത്. അതിൽ വളരെ വ്യക്തമായും തന്നാണ്ടിൽ നികുതി വിധേയമായ വരുമാനം ഇല്ല എന്നാണ് സമർപ്പിക്കുന്നത്. നികുതിക്ക് വിധേയമായ വരുമാനം ഉള്ളവർ ടിഡിഎസ് പിടിക്കാതിരിക്കുന്നതിനു വേണ്ടി നല്കുന്ന തെറ്റായ ഡിക്ലറേഷനുകൾ ആദായ നികുതി ഡിപ്പാർട്ട്മെന്റിന്റെ ശിക്ഷാ നടപടികൾക്ക് വിധേയമാകും എന്ന് മനസിലാക്കുക.
പലിശയ്ക്ക് ലഭിക്കുന്ന കിഴിവ്
സേവിംഗ്സ് അക്കൗണ്ടിൽനിന്നും ലഭിക്കുന്ന പലിശയ്ക്കു മാത്രമാണ് 10,000 രൂപ വരെ വകുപ്പ് 80 ടിടിഎ അനുസരിച്ച് കിഴിവുള്ളത്. സ്ഥിരനിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശയ്ക്ക് യാതൊരു കിഴിവും സാധാരണപൗരന്മാർക്ക് ലഭിക്കില്ല. മുതിർന്ന പൗരന്മാർക്ക് 50,000 രൂപ വരെയുള്ള പലിശയ്ക്ക് നികുതിയിളവ് ലഭിക്കും. അതിന് സ്രോതസിൽ നികുതി പിടിക്കേണ്ടതില്ല. അതുപോലെ തന്നെ ടാക്സ് സേവിംഗ്സ് ബോണ്ടുകളിന്മേൽ ലഭിക്കുന്ന പലിശയ്ക്ക് നികുതിയിളവ് ലഭിക്കണമെന്നില്ല.
ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ
പല നികുതിദായകർക്കും ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരിക്കും. പക്ഷേ, പലരും ഒരു ബാങ്ക് അക്കൗണ്ട് മാത്രം റിട്ടേണിൽ കാണിച്ചാൽ മതി എന്ന താത്പര്യക്കാരാണ്. ഈ വർഷം മുതൽ റിട്ടേണുകളിൽ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ ബാങ്ക് അക്കൗണ്ടുകളും നിർബന്ധമായും കാണിക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ടുകൾ മറച്ചുവച്ചാൽ അത് നികുതി നിയമത്തിൽ “വിവരങ്ങൾ ആദായനികുതി ഡിപ്പാർട്ട്മെന്റിൽനിന്നും മറച്ചുവച്ചു” എന്ന ആരോപണവും അതിന്മേൽ പിഴ ചുമത്താനുള്ള നോട്ടീസും ലഭിച്ചേക്കാം.
വിദേശത്ത് ബാങ്ക് അക്കൗണ്ടുകൾ സൂക്ഷിച്ചിട്ടുള്ളവർ
വിദേശ ബാങ്കുകളിൽ പണം സൂക്ഷിച്ചിട്ടുള്ളവരും വിദേശത്ത് സ്വത്തുക്കൾ ഉള്ളവരും വിവരങ്ങൾ ആദായനികുതി റിട്ടേണുകളിൽ സമർപ്പിക്കേണ്ടതാണ്. അക്കൗണ്ട് തുടങ്ങിയ തീയതിയും അതിൽ നിന്നും ലഭിച്ച പലിശയും മറ്റും റിട്ടേണുകളിൽ കാണിക്കേണ്ടതുണ്ട്.
2019 -20 സാന്പത്തിക വർഷത്തിലെ ആദ്യത്തെ ത്രൈമാസ ടിഡിഎസ് റിട്ടേണുകൾ ജൂലൈ 31 ന് മുന്പ്
2019 ജൂണ് 30ന് അവസാനിച്ച 2019 -20 ലെ ആദ്യ ത്രൈമാസത്തിലെ ടിഡിഎസ് റിട്ടേണുകൾ പിഴകൂടാതെ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ഈ മാസം 31 ആണ്.
ടിഡിഎസ്/ടിസിഎസ് റിട്ടേണുകൾ നിർദിഷ്ട തീയതിക്കകം ഫയൽ ചെയ്തില്ലെങ്കിൽ നികുതി പിടിച്ച വ്യക്തി രണ്ടു തരം ശിക്ഷാനടപടികൾ നേരിടേണ്ടി വന്നേക്കാം. ഒന്നാമതായി താമസിക്കുന്ന ഓരോ ദിവസത്തിനും 200 രൂപ നിരക്കിൽ ആദായനികുതിനിയമം 234 ഇ അനുസരിച്ച് ഈടാക്കപ്പെടുന്ന ലെവി.
രണ്ടാമതായി ആദായനികുതിനിയമം 271 എച്ച് അനുസരിച്ച് താമസിച്ച് ഫയൽ ചെയ്യുന്നവർക്ക് അല്ലെങ്കിൽ ഫയൽ ചെയ്യാത്തവർക്കുള്ള 10,000 രൂപ മുതൽ 1,00,000 രൂപ വരെയുള്ള പിഴ. ഈ പിഴ താമസിച്ച് ഫയൽചെയ്തതിന് ദിവസേനയുള്ള ലെവി കൂടാതെയാണിത്.
നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും പങ്കുവ്യാപാരസ്ഥാപനങ്ങളാണെങ്കിൽ അവയും അവയുടെ പങ്കുകാരും കന്പനികളും ആദായനികുതി നിയമം 92 ഇ അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടവരും ഒഴികെയുള്ള എല്ലാ നികുതിദായകരും 2018-19 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ ഈ മാസം 31നു മുന്പ് ഫയൽ ചെയ്യണം എന്നാണ് നിലവിലുള്ള നിയമം. ആ തീയതിക്ക് മുന്പ് ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ആദായനികുതി നിയമം 234 എഫ് അനുസരിച്ചുള്ള പിഴ നല്കേണ്ടി വരും. വിവിധ മാർഗങ്ങളിലൂടെ ഗവണ്മെന്റ് പൊതുജനങ്ങളുടെ വരുമാനത്തിന്റെ വിശദവിവരങ്ങൾ അറിയുന്നതിനു പരിശ്രമിക്കുന്നുണ്ട്. വരുമാനം മറച്ചുപിടിച്ച് നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് അപകടത്തിലേക്കുള്ള മാർഗമാണ്. നികുതി റിട്ടേണുകൾ എളുപ്പത്തിലാക്കിയതിനാൽ പല നികുതിദായകരും തനിച്ച് റിട്ടേണ് ഫയൽ ചെയ്യാൻ പ്രാപ്തരായിട്ടുണ്ട്.
ബാങ്ക് പലിശയും സ്രോതസിൽ നികുതിയും
ബാങ്കിലെ സ്ഥിരനിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്ക് പത്തു ശതമാനം മാത്രമാണ് സ്രോതസിൽനിന്നും നികുതി പിടിക്കുന്നത്. നികുതിക്കു മുന്പുള്ള ആകെ വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ മാത്രമാണ് അഞ്ചു ശതമാനം നിരക്കിൽ നികുതി അടയ്ക്കേണ്ടി വരുന്നത്. ആകെ വരുമാനം അഞ്ചു ലക്ഷത്തിനു മുകളിൽ പത്തു ലക്ഷം വരെ ആണെങ്കിൽ 20 ശതമാനം നികുതിയും 10 ലക്ഷത്തിനു മുകളിൽ 30 ശതമാനം നികുതിയും അടയ്ക്കണം. എല്ലാ സ്രോതസിൽനിന്നുമുള്ള വരുമാനങ്ങൾ കണക്കിലെടുത്ത് അനുവദിക്കപ്പെട്ട കിഴിവുകളും എടുത്തു വേണം നികുതിക്കുമുന്പുള്ള വരുമാനം ക്ലിപ്തപ്പെടുത്താനും നികുതിനിരക്ക് നിശ്ചയിക്കാനും. സ്രോതസിൽനിന്ന് പത്തു ശതമാനം നികുതിപിടിച്ചു എന്ന കാരണത്താൽ വരുമാനം ഒഴിവാക്കിയാൽ ഉറപ്പായും നികുതി വകുപ്പിൽനിന്നും പിഴ ഈടാക്കാനും അധികനികുതി അടയ്ക്കാനും നോട്ടീസു ലഭിക്കും.
15 ജി/15 എച്ച് ഫോമുകളുടെ ദുരുപയോഗം
എല്ലാ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നിക്ഷേപകർക്ക് ഈ ഫോമുകൾ നല്കാറുണ്ട്. പലിശയിൽനിന്നും സ്രോതസിൽ നികുതി പിടിക്കാതിരിക്കുന്നതിനു വേണ്ടി ഈ ഫോമുകൾ വൻതോതിൽ ദുരുപയോഗം ചെയ്യുന്നുണ്ട്.
നിക്ഷേപകൻ ഈ ഫോം ഒപ്പിട്ട് ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ സമർപ്പിച്ചു കഴിഞ്ഞാൽ നിക്ഷേപകന്റെ പലിശയിന്മേൽ സ്രോതസിൽ നികുതി പിടിക്കുന്നതിനുള്ള സ്ഥാപനത്തിന്റെ ബാധ്യത അവസാനിക്കുന്നു. പകരം നിക്ഷേപകരെ ഇതു കുരുക്കിലാക്കുന്നു.
നിലവിൽ പലിശ 10,000 രൂപയിലോ അതിൽ കൂടുതലോ നിക്ഷേപകന് ഒരു വർഷം ലഭിക്കുന്നുണ്ടെങ്കിൽ അതിൽനിന്നും പത്തു ശതമാനം നികുതിയായി പിടിക്കണമെന്ന് നിയമത്തിൽ വിവക്ഷിക്കുന്നു. എന്നാൽ നിക്ഷേപകന് പലിശയുൾപ്പെടെയുള്ള വരുമാനം നികുതി വിധേയമായ വരുമാനത്തിൽ താഴെയാണ് എങ്കിൽ മേൽപറഞ്ഞ ഫോമുകൾ സമർപ്പിച്ചാൽ പലിശയിൽനിന്നും സ്രോതസിൽ നികുതി പിടിക്കേണ്ട ആവശ്യമില്ല. 15 ജി ഫോം 60 വയസിൽ താഴെയുള്ള ഇന്ത്യൻ റെസിഡന്റ്സിനും ഹിന്ദു അവിഭക്ത കുടുംബത്തിനും ട്രസ്റ്റുകൾക്കും ഉപയോഗിക്കാൻ സാധിക്കുന്പോൾ ഫോം 15 എച്ച് 60 വയസിനു മുകളിലുള്ള നിക്ഷേപകർക്ക് വേണ്ടിയാണുള്ളത്. എന്നാൽ നികുതി വിധേയമായ വരുമാനമുള്ള പല നികുതിദായകരും ഈ ഫോമുകൾ ഒപ്പിട്ട് നല്കുന്നതായി കാണാൻ സാധിക്കും. ഇത് നികുതിദായകനെ പെനാൽറ്റിയിലേക്കും മറ്റും നയിക്കുന്നതിന് സാധ്യത ഉണ്ട്. പല ബാങ്കുകളിലെയും ധനകാര്യസ്ഥാപനങ്ങളിലെയും അധികാരികൾ നിക്ഷേപകരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി ഈ ഫോമുകൾ ഒപ്പിട്ടു വാങ്ങാറുണ്ട്. മുതിർന്ന പൗരന്മാർക്ക് നിലവിൽ 50,000 രൂപയിൽ താഴെയാണ് പലിശ ലഭിക്കുന്നതെങ്കിൽ സ്രോതസിൽ നികുതി പിടിക്കേണ്ടതില്ല. അടുത്തവർഷം മുതൽ എല്ലാ സാധാരണപൗരന്മാർക്കും 40,000 രൂപ വരെയുള്ള പലിശയ്ക്ക് സ്രോതസിൽ നികുതി പിടിക്കേണ്ടതില്ല.
15 ജി/15 എച്ച് എപ്പോഴാണ് നല്കാവുന്നത്്?
ആകെ വരുമാനവും ബാങ്കിൽനിന്നും ലഭിക്കുന്ന പലിശയും നികുതിക്ക് വിധേയമായ വരുമാനത്തിൽ താഴെ ആണെങ്കിൽ മാത്രമാണ് ഈ ഫോം നല്കാൻ സാധിക്കുന്നത്.
പലിശയിൽനിന്നുള്ള വരുമാനം മാത്രം നികുതിക്ക് വിധേയമായ വരുമാനത്തിനു മുകളിലാണെങ്കിൽ നിങ്ങൾക്ക് പ്രസ്തുത ഫോം (15 ജി) നല്കാൻ അവകാശമില്ല. എന്നാൽ, 15 എച്ച് ഫോമിന്റെ കാര്യത്തിൽ ആകെ വരുമാനം നികുതിക്കു വിധേയമല്ലെങ്കിൽ ഇതുപയോഗിക്കാൻ സാധിക്കും. ഫോം 15 എച്ച് മുതിർന്ന പൗരന്മാർക്കായി മാത്രമുള്ളതാണ്.
15 ജിയും 15 എച്ച് ഉം സത്യവാങ്മൂലങ്ങൾ
ഫോം 15 ജിയും 15 എച്ചും ഒപ്പിട്ടു നല്കുന്പോൾ നിക്ഷേപകൻ സത്യവാങ്മൂലമാണ് സമർപ്പിക്കുന്നത്. അതിൽ വളരെ വ്യക്തമായും തന്നാണ്ടിൽ നികുതി വിധേയമായ വരുമാനം ഇല്ല എന്നാണ് സമർപ്പിക്കുന്നത്. നികുതിക്ക് വിധേയമായ വരുമാനം ഉള്ളവർ ടിഡിഎസ് പിടിക്കാതിരിക്കുന്നതിനു വേണ്ടി നല്കുന്ന തെറ്റായ ഡിക്ലറേഷനുകൾ ആദായ നികുതി ഡിപ്പാർട്ട്മെന്റിന്റെ ശിക്ഷാ നടപടികൾക്ക് വിധേയമാകും എന്ന് മനസിലാക്കുക.
പലിശയ്ക്ക് ലഭിക്കുന്ന കിഴിവ്
സേവിംഗ്സ് അക്കൗണ്ടിൽനിന്നും ലഭിക്കുന്ന പലിശയ്ക്കു മാത്രമാണ് 10,000 രൂപ വരെ വകുപ്പ് 80 ടിടിഎ അനുസരിച്ച് കിഴിവുള്ളത്. സ്ഥിരനിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശയ്ക്ക് യാതൊരു കിഴിവും സാധാരണപൗരന്മാർക്ക് ലഭിക്കില്ല. മുതിർന്ന പൗരന്മാർക്ക് 50,000 രൂപ വരെയുള്ള പലിശയ്ക്ക് നികുതിയിളവ് ലഭിക്കും. അതിന് സ്രോതസിൽ നികുതി പിടിക്കേണ്ടതില്ല. അതുപോലെ തന്നെ ടാക്സ് സേവിംഗ്സ് ബോണ്ടുകളിന്മേൽ ലഭിക്കുന്ന പലിശയ്ക്ക് നികുതിയിളവ് ലഭിക്കണമെന്നില്ല.
ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ
പല നികുതിദായകർക്കും ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരിക്കും. പക്ഷേ, പലരും ഒരു ബാങ്ക് അക്കൗണ്ട് മാത്രം റിട്ടേണിൽ കാണിച്ചാൽ മതി എന്ന താത്പര്യക്കാരാണ്. ഈ വർഷം മുതൽ റിട്ടേണുകളിൽ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ ബാങ്ക് അക്കൗണ്ടുകളും നിർബന്ധമായും കാണിക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ടുകൾ മറച്ചുവച്ചാൽ അത് നികുതി നിയമത്തിൽ “വിവരങ്ങൾ ആദായനികുതി ഡിപ്പാർട്ട്മെന്റിൽനിന്നും മറച്ചുവച്ചു” എന്ന ആരോപണവും അതിന്മേൽ പിഴ ചുമത്താനുള്ള നോട്ടീസും ലഭിച്ചേക്കാം.
വിദേശത്ത് ബാങ്ക് അക്കൗണ്ടുകൾ സൂക്ഷിച്ചിട്ടുള്ളവർ
വിദേശ ബാങ്കുകളിൽ പണം സൂക്ഷിച്ചിട്ടുള്ളവരും വിദേശത്ത് സ്വത്തുക്കൾ ഉള്ളവരും വിവരങ്ങൾ ആദായനികുതി റിട്ടേണുകളിൽ സമർപ്പിക്കേണ്ടതാണ്. അക്കൗണ്ട് തുടങ്ങിയ തീയതിയും അതിൽ നിന്നും ലഭിച്ച പലിശയും മറ്റും റിട്ടേണുകളിൽ കാണിക്കേണ്ടതുണ്ട്.
2019 -20 സാന്പത്തിക വർഷത്തിലെ ആദ്യത്തെ ത്രൈമാസ ടിഡിഎസ് റിട്ടേണുകൾ ജൂലൈ 31 ന് മുന്പ്
2019 ജൂണ് 30ന് അവസാനിച്ച 2019 -20 ലെ ആദ്യ ത്രൈമാസത്തിലെ ടിഡിഎസ് റിട്ടേണുകൾ പിഴകൂടാതെ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ഈ മാസം 31 ആണ്.
ടിഡിഎസ്/ടിസിഎസ് റിട്ടേണുകൾ നിർദിഷ്ട തീയതിക്കകം ഫയൽ ചെയ്തില്ലെങ്കിൽ നികുതി പിടിച്ച വ്യക്തി രണ്ടു തരം ശിക്ഷാനടപടികൾ നേരിടേണ്ടി വന്നേക്കാം. ഒന്നാമതായി താമസിക്കുന്ന ഓരോ ദിവസത്തിനും 200 രൂപ നിരക്കിൽ ആദായനികുതിനിയമം 234 ഇ അനുസരിച്ച് ഈടാക്കപ്പെടുന്ന ലെവി.
രണ്ടാമതായി ആദായനികുതിനിയമം 271 എച്ച് അനുസരിച്ച് താമസിച്ച് ഫയൽ ചെയ്യുന്നവർക്ക് അല്ലെങ്കിൽ ഫയൽ ചെയ്യാത്തവർക്കുള്ള 10,000 രൂപ മുതൽ 1,00,000 രൂപ വരെയുള്ള പിഴ. ഈ പിഴ താമസിച്ച് ഫയൽചെയ്തതിന് ദിവസേനയുള്ള ലെവി കൂടാതെയാണിത്.