ബെയ്ജിംഗ്: വാണിജ്യ അസ്ഥിരതകൾക്കെതിരേ പോരാടാൻ ഇന്ത്യയും തങ്ങൾക്കൊപ്പം വേണമെന്ന് ചൈന. അമേരിക്കയുടെ ഏകപക്ഷീയമായതും ആക്രമണരീതിയുള്ളതുമായ വാണിജ്യയുദ്ധത്തിനെതിരേ പ്രതികരിക്കാൻ പുതിയ ചർച്ചകൾക്ക് തയാറാണെന്നാണ് ചൈന അറിയിച്ചത്.
ചൈനയും ഇന്ത്യയും തമ്മിലുള്ള ഇടപാടുകളിൽ ഇന്ത്യയുടെ വാണിജ്യ കമ്മി വർധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയെ അസ്വസ്ഥതപ്പെടുത്തുന്നുമുണ്ട്.
ഇന്ത്യയിൽനിന്നുള്ള കയറ്റുമതി വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ഇന്ത്യയിലെ പുതിയ ചൈനീസ് സ്ഥാനപതി സണ്‍ വെയ്ഡോംഗ് പറഞ്ഞു. അരി, പഞ്ചസാര എന്നിവയുടെ ഇറക്കുമതി വർധിപ്പിക്കാനാണ് ചൈനയുടെ തീരുമാനം. മാത്രമല്ല ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കന്പനികൾക്ക് ചൈനീസ് മാർക്കറ്റിലേക്ക് കടക്കാനുള്ള കാര്യങ്ങൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിൽനിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിൽ 15 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ചൈനീസ് മാർക്കറ്റിലേക്കുള്ള വഴി തുറന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരേ പോരാടാൻ ഇന്ത്യയുടെ സഹായവും സണ്‍ തേടി. നികുതി ചുമത്തി ഇന്ത്യയെയും ചൈനയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
25,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം ചുങ്കം ചുമത്തി ട്രംപ് ആണ് വ്യാപാരയുദ്ധത്തിന് തുടക്കമിട്ടത്. അമേരിക്കയുടെ 53,900 കോടി ഡോളറിന്റെ വാണിജ്യ കമ്മി കുറയ്ക്കണമെന്നായിരുന്നു ആവശ്യം. കൂടാതെ അമേരിക്കയിൽനിന്നുള്ള ചൈനയിലേക്കുള്ള സാങ്കേതികവിദ്യാ കൈമാറ്റമുൾപ്പെടെ ട്രംപ് തടയുകയും ചെയ്തു.
പിന്നീട് ഇരു രാജ്യങ്ങളും അധിക നികുതികൾ ചുമത്തി. അമേരിക്ക-ചൈന യുദ്ധത്തിനൊപ്പം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തിലും വിള്ളലുകൾ വീണു.
വിദേശ കന്പനികൾ ഡാറ്റ ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണമെന്ന നിർദേശം അമേരിക്കൻ കന്പനികളെയാണ് ഏറെ പ്രതിസന്ധിയിലാഴ്ത്തിയത്. അടുത്തിടെ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് നല്‍കിയിരുന്ന പ്രത്യേക പരിഗണന ട്രംപ് എടുത്തുമാറ്റുകയും ചെയ്തു. ഇതിനാലാണ് അമേരിക്കയ്ക്കെതിരേ പോരാടാൻ ചൈന ഇന്ത്യയുടെ സഹായം തേടുന്നത്.
ചൈനയും ഇന്ത്യയും തമ്മിലുള്ള ഇടപാടുകളിൽ ഇന്ത്യയുടെ വാണിജ്യ കമ്മി വർധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയെ അസ്വസ്ഥതപ്പെടുത്തുന്നുമുണ്ട്.
ഇന്ത്യയിൽനിന്നുള്ള കയറ്റുമതി വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ഇന്ത്യയിലെ പുതിയ ചൈനീസ് സ്ഥാനപതി സണ്‍ വെയ്ഡോംഗ് പറഞ്ഞു. അരി, പഞ്ചസാര എന്നിവയുടെ ഇറക്കുമതി വർധിപ്പിക്കാനാണ് ചൈനയുടെ തീരുമാനം. മാത്രമല്ല ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കന്പനികൾക്ക് ചൈനീസ് മാർക്കറ്റിലേക്ക് കടക്കാനുള്ള കാര്യങ്ങൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിൽനിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിൽ 15 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ചൈനീസ് മാർക്കറ്റിലേക്കുള്ള വഴി തുറന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരേ പോരാടാൻ ഇന്ത്യയുടെ സഹായവും സണ്‍ തേടി. നികുതി ചുമത്തി ഇന്ത്യയെയും ചൈനയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
25,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം ചുങ്കം ചുമത്തി ട്രംപ് ആണ് വ്യാപാരയുദ്ധത്തിന് തുടക്കമിട്ടത്. അമേരിക്കയുടെ 53,900 കോടി ഡോളറിന്റെ വാണിജ്യ കമ്മി കുറയ്ക്കണമെന്നായിരുന്നു ആവശ്യം. കൂടാതെ അമേരിക്കയിൽനിന്നുള്ള ചൈനയിലേക്കുള്ള സാങ്കേതികവിദ്യാ കൈമാറ്റമുൾപ്പെടെ ട്രംപ് തടയുകയും ചെയ്തു.
പിന്നീട് ഇരു രാജ്യങ്ങളും അധിക നികുതികൾ ചുമത്തി. അമേരിക്ക-ചൈന യുദ്ധത്തിനൊപ്പം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തിലും വിള്ളലുകൾ വീണു.
വിദേശ കന്പനികൾ ഡാറ്റ ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണമെന്ന നിർദേശം അമേരിക്കൻ കന്പനികളെയാണ് ഏറെ പ്രതിസന്ധിയിലാഴ്ത്തിയത്. അടുത്തിടെ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് നല്‍കിയിരുന്ന പ്രത്യേക പരിഗണന ട്രംപ് എടുത്തുമാറ്റുകയും ചെയ്തു. ഇതിനാലാണ് അമേരിക്കയ്ക്കെതിരേ പോരാടാൻ ചൈന ഇന്ത്യയുടെ സഹായം തേടുന്നത്.