ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സർക്കാർ സബ്സിഡികൾ വാണിജ്യ വാഹനങ്ങൾക്കു മാത്രമായിരിക്കുമെന്ന് കേന്ദ്രസർക്കാർ. സ്വകാര്യ ഉപയോഗങ്ങൾക്കുള്ള വാഹനങ്ങൾക്ക് ഇളവുകൾ ലഭിക്കില്ല. ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്റർപ്രൈസസ് സഹമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് ഇക്കാര്യം അറിയിച്ചത്.
വാണിജ്യ വാഹന ശ്രേണിയിൽ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വാണിജ്യവാഹനങ്ങൾക്കു മാത്രമായിരിക്കും ഇൻസെന്റീവുകൾ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
10,000 കോടി രൂപയുടെ ഫെയിം -2 പദ്ധതിയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള മുച്ചക്ര, നാലു ചക്ര വാഹനങ്ങൾക്ക് ഇൻസെന്റീവുകൾ ലഭിക്കും. നിരവധി കന്പനികൾ സ്വകാര്യ വാഹനങ്ങൾക്കും ഇൻസെന്റീവ് നല്‍കണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ, അത് ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാണിജ്യ വാഹന ശ്രേണിയിൽ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വാണിജ്യവാഹനങ്ങൾക്കു മാത്രമായിരിക്കും ഇൻസെന്റീവുകൾ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
10,000 കോടി രൂപയുടെ ഫെയിം -2 പദ്ധതിയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള മുച്ചക്ര, നാലു ചക്ര വാഹനങ്ങൾക്ക് ഇൻസെന്റീവുകൾ ലഭിക്കും. നിരവധി കന്പനികൾ സ്വകാര്യ വാഹനങ്ങൾക്കും ഇൻസെന്റീവ് നല്‍കണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ, അത് ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.