+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രത്യാശ നല്കുന്ന സാന്പത്തിക അന്തരീക്ഷം: വെട്രി സുബ്രഹ്മണ്യം

കൊച്ചി: ബജറ്റിലൂടെ നാടകീയമായ മാറ്റം ഉണ്ടാക്കിയില്ലെങ്കിലും സാവധാനം ഇന്ത്യയിലെ സാന്പത്തിക സ്ഥിതി ഉയരുമെന്ന
പ്രത്യാശ നല്കുന്ന സാന്പത്തിക അന്തരീക്ഷം: വെട്രി സുബ്രഹ്മണ്യം
കൊച്ചി: ബജറ്റിലൂടെ നാടകീയമായ മാറ്റം ഉണ്ടാക്കിയില്ലെങ്കിലും സാവധാനം ഇന്ത്യയിലെ സാന്പത്തിക സ്ഥിതി ഉയരുമെന്നു യുടിഐ അസറ്റ് മാനേജ്മെന്‍റ് കന്പനിയുടെ ഗ്രൂപ്പ് വൈസ് പ്രസിഡന്‍റും ഇക്വിറ്റി തലവനുമായ വെട്രി സുബ്രഹ്മണ്യം. നിക്ഷേപ ലക്ഷ്യമെന്ന നിലയിൽ ഇന്ത്യയ്ക്കു പ്രിയം വർധിക്കാൻ തുടങ്ങിയെന്നും പ്രത്യാശ നൽകുന്ന സാന്പത്തികാന്തരീക്ഷമാണു നിലവിലുള്ളതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

വിപണിയിലെ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശാസ്ത്രീയമായ നിക്ഷേപക പദ്ധതി ആവശ്യമാണ്. യുടിഐ മ്യൂച്വൽ ഫണ്ടിന്‍റെ ഫണ്ട് മാനേജർമാർ രാജ്യത്തെ 25 നഗരങ്ങളിലെ മ്യൂച്വൽ ഫണ്ട് വിതരണക്കാരെ നേരിട്ടു കാണാൻ തീരുമാനിച്ചുകഴിഞ്ഞു. രാജ്യത്തെ നിക്ഷേപക സമൂഹത്തിന്‍റെ ധനകാര്യ ലക്ഷ്യങ്ങൾ നേടുന്നതിനു മാർഗദർശനവും ഉപദേശവും പിന്തുണയുമൊക്കെ നൽകേണ്ടവരാണ് മ്യൂച്വൽ ഫണ്ട് വിതരണക്കാർ.

യുടിഐ മ്യൂച്വൽ ഫണ്ടിന്‍റെ മുഖ്യ ഇക്വിറ്റി ഫണ്ടുകളെ ’യുടിഐ പവർ ഓഫ് ത്രീ’ എന്ന പേരിലാണ് അവതരിപ്പിച്ചിട്ടുള്ളത്. യുടിഐ മാസ്റ്റർഷെയർ യൂണിറ്റ് സ്കീം, യുടിഐ ഇക്വിറ്റി ഫണ്ട്, യുടിഐ വാല്യു ഓപ്പർച്യൂണിറ്റീസ് ഫണ്ട് എന്നീ ഓഹരി നിക്ഷേപ പദ്ധതികളാണുള്ളത്. അതാതു മേഖലയിൽ മുൻനിരയിലുള്ള ലാർജ് ക്യാപ് ഓഹരികളിൽ മുഖ്യമായും നിക്ഷേപം നടത്തുന്ന ഓപ്പണ്‍ എൻഡഡ് ഇക്വിറ്റി പദ്ധതിയാണ് യുടിഐ മാസ്റ്റർഷെയർ യൂണിറ്റ് സ്കീം. 

ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ നിക്ഷേപം നടത്തുന്ന ഓപ്പണ്‍ എൻഡഡ് ഇക്വിറ്റി പദ്ധതിയാണ് യുടിഐ ഇക്വിറ്റി ഫണ്ട്. വിപണി മൂല്യം കണക്കിലെടുക്കാതെ മൂല്യമുള്ള എല്ലാ മേഖലകളിലും നിക്ഷേപം നടത്തുന്ന മൾട്ടി ക്യാപ് ഫണ്ടാണ് യുടിഐ വാല്യു ഓപ്പർച്യൂണിറ്റീസ് ഫണ്ടെന്നും അദ്ദേഹം പറഞ്ഞു.