മുംബൈ: എയർ ഇന്ത്യയുടെ വില്പനയുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കാൻ രൂപീകൃതമായ കേന്ദ്രമന്ത്രിമാരുടെ സമിതിക്കു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേതൃത്വം കൊടുക്കുമെന്നു റിപ്പോർട്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു സമിതിയിൽ അംഗമായിരുന്ന ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി ഇക്കുറി പുറത്തായതായും റിപ്പോർട്ടിൽ പറയുന്നു. ധനമന്ത്രി നിർമല സീതാരാമൻ, റയിൽവേ മന്ത്രി പിയൂഷ് ഗോയൽ, വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരാണ് പുനഃസംഘടിപ്പിക്കപ്പെട്ട സമിതിയിലെ മറ്റ് അംഗങ്ങൾ.
2017ൽ രൂപികരിക്കപ്പെട്ട ആദ്യ സമിതിയിൽ അരുണ്‍ ജയ്റ്റിലി, സുരേഷ് പ്രഭു, അശോക് ഗണപതി രാജു, പിയുഷ് ഗോയൽ, നിതിൻ ഗഡ്ഗരി എന്നിവരായിരുന്നു അംഗങ്ങൾ.
പാർലമെന്റ് സമ്മേളനം കഴിഞ്ഞതിനു ശേഷം പുതിയ സമിതി യോഗം ചേർന്ന് എയർ ഇന്ത്യയുടെ വില്പനയ്ക്കുള്ള പദ്ധതികൾ രൂപീകരിക്കും. ഈ വർഷം ഡിസംബറിനുള്ളിൽ വില്പന പൂർത്തിയാക്കാനാണു കേന്ദ്ര സർക്കാരിന്റെ പദ്ധതി.
കേന്ദ്രസർക്കാരിനു കീഴിലുള്ള നിക്ഷേപ, പൊതു ആസ്തി മാനേജ്മെന്റ് വിഭാഗം എയർ ഇന്ത്യയുടെ വില്പനയ്ക്കു സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയാറാക്കിയിരുന്നു.
കഴിഞ്ഞ വർഷം എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയെങ്കിലും പദ്ധതി വിജയിച്ചിരുന്നില്ല.
കന്പനിയുടെ പേരിലുള്ള കടം, ക്രൂഡ് ഓയിൽ വിലയിലെ അനിശ്ചിതത്വം, കന്പനിയിലെ സർക്കാരിന്റെ പങ്കാളിത്തം തുടങ്ങിയവയാണ് അന്നു തിരിച്ചടിയായതെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ഇക്കുറി വില്പന വിജയത്തിലെത്തിക്കാമെന്ന വിശ്വാസത്തിലാണ് കേന്ദ്രസർക്കാർ.
2017ൽ രൂപികരിക്കപ്പെട്ട ആദ്യ സമിതിയിൽ അരുണ്‍ ജയ്റ്റിലി, സുരേഷ് പ്രഭു, അശോക് ഗണപതി രാജു, പിയുഷ് ഗോയൽ, നിതിൻ ഗഡ്ഗരി എന്നിവരായിരുന്നു അംഗങ്ങൾ.
പാർലമെന്റ് സമ്മേളനം കഴിഞ്ഞതിനു ശേഷം പുതിയ സമിതി യോഗം ചേർന്ന് എയർ ഇന്ത്യയുടെ വില്പനയ്ക്കുള്ള പദ്ധതികൾ രൂപീകരിക്കും. ഈ വർഷം ഡിസംബറിനുള്ളിൽ വില്പന പൂർത്തിയാക്കാനാണു കേന്ദ്ര സർക്കാരിന്റെ പദ്ധതി.
കേന്ദ്രസർക്കാരിനു കീഴിലുള്ള നിക്ഷേപ, പൊതു ആസ്തി മാനേജ്മെന്റ് വിഭാഗം എയർ ഇന്ത്യയുടെ വില്പനയ്ക്കു സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയാറാക്കിയിരുന്നു.
കഴിഞ്ഞ വർഷം എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയെങ്കിലും പദ്ധതി വിജയിച്ചിരുന്നില്ല.
കന്പനിയുടെ പേരിലുള്ള കടം, ക്രൂഡ് ഓയിൽ വിലയിലെ അനിശ്ചിതത്വം, കന്പനിയിലെ സർക്കാരിന്റെ പങ്കാളിത്തം തുടങ്ങിയവയാണ് അന്നു തിരിച്ചടിയായതെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ഇക്കുറി വില്പന വിജയത്തിലെത്തിക്കാമെന്ന വിശ്വാസത്തിലാണ് കേന്ദ്രസർക്കാർ.