കൊച്ചി: ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷ്വറൻസ് കന്പനികളിലൊന്നായ മാക്സ് ലൈഫ് 2018-19 വർഷം ആകെ 452 കോടി രൂപ വരുന്ന 14,897 മരണാനന്തര ക്ലെയിമുകൾ തീർപ്പാക്കി. ഇതോടെ മരണാനന്തര ക്ലെയിമുകൾ തീർപ്പാക്കുന്നതിന്റെ നിരക്ക് 98.74 ശതമാനമായി കന്പനി മെച്ചപ്പെടുത്തി. മുൻവർഷം ഇത് 98.26 ശതമാനമായിരുന്നു. 187 ക്ലെയിമുകൾ മാത്രമാണു കഴിഞ്ഞ സാന്പത്തിക വർഷം നിരസിക്കപ്പെട്ടത്.
വ്യക്തിഗത മരണാനന്തര ക്ലെയിമുകൾ ഉപയോക്താവിൽനിന്നു രേഖകൾ ലഭിച്ചാൽ ശരാശരി നാലു ദിവസം കൊണ്ടാണ് തീർപ്പാക്കുന്നത്. മാക്സ് ലൈഫ് രൂപം കൊണ്ടതു മുതൽ 97,604 പോളിസികളിലായി 2,675 കോടി രൂപയുടെ വ്യക്തിഗത മരണാനന്തര ക്ലെയിമുകളാണ് നല്കിയിട്ടുള്ളത്.
വ്യക്തിഗത മരണാനന്തര ക്ലെയിമുകൾ ഉപയോക്താവിൽനിന്നു രേഖകൾ ലഭിച്ചാൽ ശരാശരി നാലു ദിവസം കൊണ്ടാണ് തീർപ്പാക്കുന്നത്. മാക്സ് ലൈഫ് രൂപം കൊണ്ടതു മുതൽ 97,604 പോളിസികളിലായി 2,675 കോടി രൂപയുടെ വ്യക്തിഗത മരണാനന്തര ക്ലെയിമുകളാണ് നല്കിയിട്ടുള്ളത്.