ന്യൂഡൽഹി: പാക്കിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത തുറന്നു. നാലര മാസങ്ങൾക്കു ശേഷമാണ് പാക്കിസ്ഥാന്റെ പരിധിയിലുള്ള വ്യോമപാത എല്ലാ യാത്രാ വിമാനങ്ങൾക്കുമായി തുറന്നത്. ബാലാക്കോട്ട് വ്യോമാക്രമണത്തിനു പിന്നാലെയായിരുന്നു പാക്ക് വ്യോമപാതയിലൂടെയുള്ള ഗതാഗതം വിലക്കിയത്.
പാക്കിസ്ഥാൻ വിലക്ക് മാറ്റിയതോടെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള എയർഇന്ത്യയുടെ യാത്രാച്ചെലവ് 20 ലക്ഷം രൂപയിൽനിന്ന് അഞ്ചു ലക്ഷം രൂപയായി കുറയ്ക്കാനാകും. ഒരു വശത്തേക്കു മാത്രമുള്ള കുറവാണിത്.
ഫെബ്രുവരി 26 മുതൽ ജൂലൈ 15 വരെയുള്ള കാലയളവിൽ ഇന്ത്യൻ വിമാനങ്ങൾക്കായുള്ള 11 വ്യോമപാതകളിൽ രണ്ടെണ്ണം മാത്രമാണ് പാക്കിസ്ഥാൻ തുറന്നുകൊടുത്തിരുന്നത്. വ്യോമപാത അടച്ചതിനാൽ അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് 90 മിനിറ്റ് അധികം വേണ്ടിവന്നു എന്നുമാത്രമല്ല അതിനുള്ള ഇന്ധനച്ചെലവും വർധിച്ചു. അതുകൊണ്ടുതന്നെ ജൂലൈ രണ്ടു വരെ എയർ ഇന്ത്യയുടെ നഷ്ടം 491 കോടി രൂപയാണെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി രാജ്യ സഭയെ അറിയിച്ചു.
അതേസമയം, സ്വകാര്യ വിമാനക്കന്പനികളായ സ്പൈസ് ജെറ്റ്, ഇൻഡിഗോ, ഗോ എയർ എന്നിവയ്ക്ക് യഥാക്രമം 30.73 കോടി രൂപ, 25.10 കോടി രൂപ, 2.10 കോടി രൂപ എന്നിങ്ങനെ നഷ്ടംവന്നിട്ടുണ്ട്.
പാക്കിസ്ഥാൻ വിലക്ക് മാറ്റിയതോടെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള എയർഇന്ത്യയുടെ യാത്രാച്ചെലവ് 20 ലക്ഷം രൂപയിൽനിന്ന് അഞ്ചു ലക്ഷം രൂപയായി കുറയ്ക്കാനാകും. ഒരു വശത്തേക്കു മാത്രമുള്ള കുറവാണിത്.
ഫെബ്രുവരി 26 മുതൽ ജൂലൈ 15 വരെയുള്ള കാലയളവിൽ ഇന്ത്യൻ വിമാനങ്ങൾക്കായുള്ള 11 വ്യോമപാതകളിൽ രണ്ടെണ്ണം മാത്രമാണ് പാക്കിസ്ഥാൻ തുറന്നുകൊടുത്തിരുന്നത്. വ്യോമപാത അടച്ചതിനാൽ അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് 90 മിനിറ്റ് അധികം വേണ്ടിവന്നു എന്നുമാത്രമല്ല അതിനുള്ള ഇന്ധനച്ചെലവും വർധിച്ചു. അതുകൊണ്ടുതന്നെ ജൂലൈ രണ്ടു വരെ എയർ ഇന്ത്യയുടെ നഷ്ടം 491 കോടി രൂപയാണെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി രാജ്യ സഭയെ അറിയിച്ചു.
അതേസമയം, സ്വകാര്യ വിമാനക്കന്പനികളായ സ്പൈസ് ജെറ്റ്, ഇൻഡിഗോ, ഗോ എയർ എന്നിവയ്ക്ക് യഥാക്രമം 30.73 കോടി രൂപ, 25.10 കോടി രൂപ, 2.10 കോടി രൂപ എന്നിങ്ങനെ നഷ്ടംവന്നിട്ടുണ്ട്.