+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെഡറൽ ബാങ്കിന് 384.21 കോടി രൂപ അറ്റാദായം

കൊച്ചി: ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തിൽ ഫെഡറൽ ബാങ്ക് 46.25 ശതമാനം വളർച്ചയോടെ 384.21 കോടി രൂപയുടെ അറ്റാദായ
ഫെഡറൽ ബാങ്കിന് 384.21 കോടി രൂപ അറ്റാദായം
കൊച്ചി: ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തിൽ ഫെഡറൽ ബാങ്ക് 46.25 ശതമാനം വളർച്ചയോടെ 384.21 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. ബാങ്ക് കൈവരിക്കുന്ന എക്കാലത്തേയും ഉയർന്ന ത്രൈമാസ അറ്റാദായമാണിത്. ഇക്കാലയളവിലെ പ്രവർത്തന ലാഭം 782.76 കോടി രൂപയാണ്.

ബാങ്കിന്‍റെ ആകെ ബിസിനസ് 18.99 ശതമാനം ഉയർന്ന് 2,44,569.79 കോടി രൂപയിലും, അറ്റ പലിശ വരുമാനം 17.77 ശതമാനം ഉയർന്ന് 1154.18 കോടി രൂപയിലുമെത്തി. ആകെ നിക്ഷേപം 19.14 ശതമാനം വർധനവോടെ 1,32,537.46 കോടി രൂപയിലും, അറ്റ വായ്പകൾ 18.81 ശതമാനം വളർച്ചയോടെ 1,12,032.33 കോടി രൂപയിലും എത്തിയതായി ഓഡിറ്റു ചെയ്യാത്ത സാന്പത്തിക ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.

‌എക്കാലത്തെയും മികച്ച പ്രവർത്തന ലാഭത്തിന്‍റെയും അറ്റാദായത്തിന്‍റെയും പിൻബലത്തോടെ ശക്തമായ പ്രവർത്തന മികവിന്‍റെ മറ്റൊരു ത്രൈമാസമാണു ബാങ്ക് പിന്നിട്ടിരിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ ചൂണ്ടിക്കാട്ടി. പ്രവർത്തന ലാഭം 30 ശതമാനവും അറ്റാദായം 46 ശതമാനവുമാണ് വർധിച്ചിരിക്കുന്നത്. അറ്റ പലിശ വരുമാനം 18 ശതമാനം വളർന്നപ്പോൾ മറ്റു വരുമാനങ്ങൾ 45 ശതമാനം വളർച്ച കൈവരിച്ചു.

ഏറ്റവും ബുദ്ധിമുട്ടേറിയ പ്രവർത്തന പശ്ചാത്തലത്തിലും നിക്ഷേപങ്ങളുടെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാനായി. നിഷ്ക്രിയ ആസ്തികളുടെ കാര്യത്തിൽ ബാങ്ക് കർശന ജാഗ്രതയാണു തുടരുന്നതെന്നും ശ്യാം ശ്രീനിവാസൻ കൂട്ടിച്ചേർത്തു.