രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 9.34 ലക്ഷം കോടി രൂപയായി കുറഞ്ഞെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 2018-19 സാന്പത്തികവർഷം കേന്ദ്രസർക്കാരിന്റെ പ്രത്യേക ഇടപെടൽ മൂലം കിട്ടാക്കടത്തിൽ 1.02 ലക്ഷം കോടി രൂപയുടെ കുറവാണ് വന്നിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
2018-19 കാലയളവിൽ ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ബാങ്കിംഗ് തട്ടിപ്പുകളുടെ വിവരങ്ങളും ധനമന്ത്രി പാർലമെന്റിൽ അറിയിച്ചു. ഐസിഐസിഐ ബാങ്ക് (374 തട്ടിപ്പുകൾ), കോട്ടക് മഹീന്ദ്ര ബാങ്ക് (338), എച്ച്ഡിഎഫ്സി ബാങ്ക് (273), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (273), ആക്സിക് ബാങ്ക് (195), അമേരിക്കൻ എക്സ്പ്രസ് ബാങ്കിംഗ് കോർപറേഷൻ (190) എന്നീ ബാങ്കുകളാണ് പട്ടികയിൽ മുന്നിൽ.
2018-19 കാലയളവിൽ ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ബാങ്കിംഗ് തട്ടിപ്പുകളുടെ വിവരങ്ങളും ധനമന്ത്രി പാർലമെന്റിൽ അറിയിച്ചു. ഐസിഐസിഐ ബാങ്ക് (374 തട്ടിപ്പുകൾ), കോട്ടക് മഹീന്ദ്ര ബാങ്ക് (338), എച്ച്ഡിഎഫ്സി ബാങ്ക് (273), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (273), ആക്സിക് ബാങ്ക് (195), അമേരിക്കൻ എക്സ്പ്രസ് ബാങ്കിംഗ് കോർപറേഷൻ (190) എന്നീ ബാങ്കുകളാണ് പട്ടികയിൽ മുന്നിൽ.