ന്യൂഡൽഹി: നല്ല റോഡ് വേണമെങ്കിൽ ജനങ്ങൾ ടോൾ കൊടുത്താലേ മതിയാകൂവെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. റോഡുകൾ നിർമിക്കാൻ സർക്കാരിന്റെ പക്കൽ ആവശ്യത്തിനു പണമില്ലെന്നും അതുകൊണ്ട് ടോൾ സന്പ്രദായം തുടരുമെന്നും ഗഡ്കരി പറഞ്ഞു.
ലോക്സഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. അഞ്ചു വർഷം കൊണ്ട് സർക്കാർ നാൽപ്പതിനായിരം കിലോമീറ്റർ റോഡുകൾ നിർമിച്ചു. ടോൾ പിരിക്കുന്നതിൽ ചില അംഗങ്ങൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്. പണം മുടക്കാൻ പ്രാപ്തിയുള്ള ആളുകളുടെ മേഖലയിൽനിന്നാണ് ടോൾ പിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ റോഡ് നിർമാണത്തിനാണ് ഈ പണം ഉപയോഗിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. ടോൾ സന്പ്രദായം അവസാനിപ്പിക്കാനാവില്ല. നിരക്കുകൾ മാറിമാറിവരും. നല്ല സേവനം ലഭിക്കണമെങ്കിൽ പണം മുടക്കിയേ മതിയാവൂ - ഗഡ്കരി വ്യക്തമാക്കി.
ജനങ്ങളെ പകൽക്കൊള്ള നടത്തുന്ന രാജ്യത്തെ മുഴുവൻ ടോൾ ബൂത്തുകളുടെയും പ്രവർത്തനങ്ങളെപ്പറ്റി ഉന്നതതല അന്വേഷണം വേണമെന്ന് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു. സർക്കാരുമായുള്ള ബിഒടി കരാർ വ്യവസ്ഥകൾ മുഴുവൻ ലംഘിച്ചുകൊണ്ടാണ് രാജ്യത്തെ ഒട്ടുമിക്ക ടോൾ ബൂത്തുകളും പ്രവർത്തിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടേ ടോൾ പിരിവ് പാടുള്ളൂ എന്ന വ്യവസ്ഥയും ലംഘിക്കപ്പെടുന്നത് സാധാരണ കാര്യമായി മാറിയിട്ടുണ്ടെന്നും ജനങ്ങളെ നിർബാധം കന്പനികൾ കൊള്ളചെയ്യുകയാണെന്നും ബജറ്റിന്റെ റോഡ് ഗതാഗത ദേശീയപാത വകുപ്പുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇടപെട്ട് സംസാരിക്കവെ ടി. എൻ. പ്രതാപൻ ചൂണ്ടിക്കാട്ടി.
ലോക്സഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. അഞ്ചു വർഷം കൊണ്ട് സർക്കാർ നാൽപ്പതിനായിരം കിലോമീറ്റർ റോഡുകൾ നിർമിച്ചു. ടോൾ പിരിക്കുന്നതിൽ ചില അംഗങ്ങൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്. പണം മുടക്കാൻ പ്രാപ്തിയുള്ള ആളുകളുടെ മേഖലയിൽനിന്നാണ് ടോൾ പിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ റോഡ് നിർമാണത്തിനാണ് ഈ പണം ഉപയോഗിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. ടോൾ സന്പ്രദായം അവസാനിപ്പിക്കാനാവില്ല. നിരക്കുകൾ മാറിമാറിവരും. നല്ല സേവനം ലഭിക്കണമെങ്കിൽ പണം മുടക്കിയേ മതിയാവൂ - ഗഡ്കരി വ്യക്തമാക്കി.
ജനങ്ങളെ പകൽക്കൊള്ള നടത്തുന്ന രാജ്യത്തെ മുഴുവൻ ടോൾ ബൂത്തുകളുടെയും പ്രവർത്തനങ്ങളെപ്പറ്റി ഉന്നതതല അന്വേഷണം വേണമെന്ന് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു. സർക്കാരുമായുള്ള ബിഒടി കരാർ വ്യവസ്ഥകൾ മുഴുവൻ ലംഘിച്ചുകൊണ്ടാണ് രാജ്യത്തെ ഒട്ടുമിക്ക ടോൾ ബൂത്തുകളും പ്രവർത്തിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടേ ടോൾ പിരിവ് പാടുള്ളൂ എന്ന വ്യവസ്ഥയും ലംഘിക്കപ്പെടുന്നത് സാധാരണ കാര്യമായി മാറിയിട്ടുണ്ടെന്നും ജനങ്ങളെ നിർബാധം കന്പനികൾ കൊള്ളചെയ്യുകയാണെന്നും ബജറ്റിന്റെ റോഡ് ഗതാഗത ദേശീയപാത വകുപ്പുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇടപെട്ട് സംസാരിക്കവെ ടി. എൻ. പ്രതാപൻ ചൂണ്ടിക്കാട്ടി.