ന്യൂഡൽഹി: രാജ്യത്ത് നാലു ലക്ഷത്തോളം രജിസ്ട്രേഡ് ഇലക്ട്രിക് വാഹനങ്ങളുണ്ടെന്ന് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് മന്ത്രാലയം. ഇതിൽ പകുതിയോളം ഉത്തർപ്രദേശിലും ഡൽഹിയിലുമാണ്. ഇലക്ട്രിക് വാഹനങ്ങളിൽത്തന്നെ ഏറ്റവുമധികം നിരത്തിലുള്ളത് ഇ-റിക്ഷകളും ഇ-കാർട്ടുകളുമാണ്.
ഉത്തർപ്രദേശിൽ 1.39 ലക്ഷവും ഡൽഹിയിൽ 75,000ഉം ഇലക്ട്രിക് വാഹനങ്ങളുമുണ്ടെന്ന് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചു. മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്. ചെറിയ സംസ്ഥാനമായ ആസാമിൽ 15,192 ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടെന്നുള്ളതാണ് കൗതുകകരമായ കാര്യം.
നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചത് ഒൗദ്യോഗിക കണക്കാണെങ്കിലും യഥാർഥ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നാണ് റിപ്പോർട്ട്. ഇ-റിക്ഷകളും ഇ-കാർട്ടുകളും വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതിന് വാണിജ്യ പെർമിറ്റ് ആവശ്യമാണെന്ന ഉത്തരവ് 2016 ഓഗസ്റ്റിൽ സർക്കാർ പുറപ്പെടുവിച്ചിരുന്നു. എങ്കിലും ആയിരക്കണക്കിന് ഇ-റിക്ഷകൾ രജിസ്ട്രേഷൻ ഇല്ലാതെ രാജ്യത്ത് സർവീസ് നടത്തുന്നുണ്ട്.
അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2018 ഒക്ടോബറിൽ ബാറ്ററിയിലോ എഥനോളിലോ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് പെർമിറ്റ് ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ ഉത്തരവിറക്കുകയും ചെയ്തു.
പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങൾ പ്രചരിപ്പിക്കുന്നതിന് വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കുന്ന കാര്യം പരിഗണനയിലാണെന്നും ഗഡ്കരി പാർലമെന്റിൽ അറിയിച്ചു.
ഉത്തർപ്രദേശിൽ 1.39 ലക്ഷവും ഡൽഹിയിൽ 75,000ഉം ഇലക്ട്രിക് വാഹനങ്ങളുമുണ്ടെന്ന് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചു. മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്. ചെറിയ സംസ്ഥാനമായ ആസാമിൽ 15,192 ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടെന്നുള്ളതാണ് കൗതുകകരമായ കാര്യം.
നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചത് ഒൗദ്യോഗിക കണക്കാണെങ്കിലും യഥാർഥ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നാണ് റിപ്പോർട്ട്. ഇ-റിക്ഷകളും ഇ-കാർട്ടുകളും വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതിന് വാണിജ്യ പെർമിറ്റ് ആവശ്യമാണെന്ന ഉത്തരവ് 2016 ഓഗസ്റ്റിൽ സർക്കാർ പുറപ്പെടുവിച്ചിരുന്നു. എങ്കിലും ആയിരക്കണക്കിന് ഇ-റിക്ഷകൾ രജിസ്ട്രേഷൻ ഇല്ലാതെ രാജ്യത്ത് സർവീസ് നടത്തുന്നുണ്ട്.
അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2018 ഒക്ടോബറിൽ ബാറ്ററിയിലോ എഥനോളിലോ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് പെർമിറ്റ് ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ ഉത്തരവിറക്കുകയും ചെയ്തു.
പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങൾ പ്രചരിപ്പിക്കുന്നതിന് വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കുന്ന കാര്യം പരിഗണനയിലാണെന്നും ഗഡ്കരി പാർലമെന്റിൽ അറിയിച്ചു.