ന്യൂഡൽഹി: മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ജൂണിൽ കുറഞ്ഞു. മേയിലെ 2.45ൽനിന്ന് 2.02 ശതമാനത്തിലേക്കാണ് കുറവ്. തുടർച്ചയായുള്ള രണ്ടാം മാസവും കുറഞ്ഞ വിലക്കയറ്റം 23 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 2018 ജൂണിൽ വിലക്കയറ്റം 5.58 ശതമാനമായിരുന്നു. പച്ചക്കറിവില കുറഞ്ഞതിനൊപ്പം ഇന്ധന, ഊർജ വിഭാഗത്തിലും വിലക്കുറവുണ്ടായതാണ് വിലക്കയറ്റം ഇത്ര താഴാൻ കാരണം.
ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം മേയിലെ 6.99 ശതമാനത്തിൽനിന്ന് ജൂണിൽ 6.98 ശതമാനമായി. പച്ചക്കറിവില 33.15ൽനിന്ന് 24.76 ശതമാനത്തിലേക്കു താഴ്ന്നു. എന്നാൽ, ഉള്ളിവില ഉയർച്ചയിൽത്തന്നെയാണ്. ജൂണിൽ വില 16.63 ശതമാനം വർധിച്ചു. മേയിൽ 15.89 ശതമാനമായിരുന്നു. 2017 ജൂലൈയിൽ മൊത്തവില ആധാരമാക്കിയുള്ള വിലക്കയറ്റം 1.88 ശതമാനമായിരുന്നു.
ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം മേയിലെ 6.99 ശതമാനത്തിൽനിന്ന് ജൂണിൽ 6.98 ശതമാനമായി. പച്ചക്കറിവില 33.15ൽനിന്ന് 24.76 ശതമാനത്തിലേക്കു താഴ്ന്നു. എന്നാൽ, ഉള്ളിവില ഉയർച്ചയിൽത്തന്നെയാണ്. ജൂണിൽ വില 16.63 ശതമാനം വർധിച്ചു. മേയിൽ 15.89 ശതമാനമായിരുന്നു. 2017 ജൂലൈയിൽ മൊത്തവില ആധാരമാക്കിയുള്ള വിലക്കയറ്റം 1.88 ശതമാനമായിരുന്നു.