ന്യൂഡൽഹി: ഭൂഷൻ പവർ ആൻഡ് സ്റ്റീൽ ലിമിറ്റഡ് (ബിപിഎസ്എൽ) 1775 കോടി രൂപ വെട്ടിച്ചുവെന്ന വെളിപ്പെടുത്തലിനെത്തുടർന്ന് അലാഹാബാദ് ബാങ്കിന്റെ ഓഹരികൾ ഇടിഞ്ഞു. ഇന്നലെ ബോംബെ സെൻസെക്സിൽ ബാങ്കിന്റെ ഓഹരികൾ 14.52 ശതമാനം ഇടിഞ്ഞ് 40.30 രൂപയായി. അതേസമയം നിഫ്റ്റിയിൽ 14.42 ശതമാനമാണ് ഇടിവ്.
ബിപിസിഎൽ വെട്ടിപ്പു നടത്തിയെന്നു വെളിപ്പെടുത്തുന്ന രണ്ടാമത് പൊതുമേഖലാ ബാങ്കാണ് അലാഹാബാദ് ബാങ്ക്. നേരത്തെ ബിപിഎസ്എൽ 3,805 കോടി രൂപ വെട്ടിപ്പു നടത്തിയതായി ഈ മാസം ആദ്യം പഞ്ചാബ് നാഷണൽ ബാങ്ക് വെളിപ്പെടുത്തിയിരുന്നു.
ബിപിസിഎൽ വെട്ടിപ്പു നടത്തിയെന്നു വെളിപ്പെടുത്തുന്ന രണ്ടാമത് പൊതുമേഖലാ ബാങ്കാണ് അലാഹാബാദ് ബാങ്ക്. നേരത്തെ ബിപിഎസ്എൽ 3,805 കോടി രൂപ വെട്ടിപ്പു നടത്തിയതായി ഈ മാസം ആദ്യം പഞ്ചാബ് നാഷണൽ ബാങ്ക് വെളിപ്പെടുത്തിയിരുന്നു.