കൊച്ചി: പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമാണ മാതൃക 18 ,19 തീയതികളിലായി ഡൽഹിയിൽ നടക്കുന്ന ഏഴാമത് ഏഷ്യാ പസഫിക് ഹൗസിംഗ് ഫോറം ചർച്ച ചെയ്യും. വ്യവസായപ്രമുഖർ, നയരൂപീകരണ വിദ്ഗ്ധർ, പണ്ഡിതർ, നഗരാസൂത്രകർ, വാസ്തുശിൽപ്പികൾ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ, സന്നദ്ധസംഘടനകൾ, ഭവനവായ്പ നൽകുന്ന കന്പനികൾ, ഗവേഷകർ തുടങ്ങി നാനൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തിൽ കേരളത്തിൽനിന്ന് എംഎൽഎമാരായ വി.ഡി സതീശനും അൻവർ സാദത്തും പങ്കെടുക്കുന്നുണ്ട്. ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യയാണ് പരിപാടിയുടെ സംഘാടകർ.
പ്രളയത്തിന്റെ ആഘാതത്തെ സർക്കാർ സംവിധാനങ്ങളുടെയും സ്വകാര്യ ഏജൻസികളുടെയും സഹായത്തോടെ കേരളം എങ്ങനെ അതിജീവിച്ചുവെന്നതിന്റെ വിശദമായ അവതരണം ഹൗസിംഗ് ഫോറത്തിൽ അവതരിപ്പിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമാണത്തിനായി സർക്കാരിനോടൊപ്പം സ്വകാര്യ സ്ഥാപനങ്ങളും ദുരന്തനിവാരണ ഏജൻസികളും ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യ പോലുള്ള സർക്കാരിതര സംഘടനകളും ആത്മാർഥമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. സുസ്ഥിര പുനരധിവാസ മാതൃകകളാണ് ഹാബിറ്റാറ്റ് പോലുള്ള സംഘടനകൾ മുന്നോട്ടുവയ്ക്കുന്നത്. ദുരന്ത പ്രതിരോധത്തിനുള്ള മാർഗരേഖകളുടെ പിന്തുണയോടെ കേരളം ഇത്തരം വെല്ലുവിളികൾ നേരിടാൻ ഇന്ന് സജ്ജമായിക്കഴിഞ്ഞുവെന്നും സതീശൻ പറഞ്ഞു.
പ്രളയത്തിന്റെ ആഘാതത്തെ സർക്കാർ സംവിധാനങ്ങളുടെയും സ്വകാര്യ ഏജൻസികളുടെയും സഹായത്തോടെ കേരളം എങ്ങനെ അതിജീവിച്ചുവെന്നതിന്റെ വിശദമായ അവതരണം ഹൗസിംഗ് ഫോറത്തിൽ അവതരിപ്പിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമാണത്തിനായി സർക്കാരിനോടൊപ്പം സ്വകാര്യ സ്ഥാപനങ്ങളും ദുരന്തനിവാരണ ഏജൻസികളും ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യ പോലുള്ള സർക്കാരിതര സംഘടനകളും ആത്മാർഥമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. സുസ്ഥിര പുനരധിവാസ മാതൃകകളാണ് ഹാബിറ്റാറ്റ് പോലുള്ള സംഘടനകൾ മുന്നോട്ടുവയ്ക്കുന്നത്. ദുരന്ത പ്രതിരോധത്തിനുള്ള മാർഗരേഖകളുടെ പിന്തുണയോടെ കേരളം ഇത്തരം വെല്ലുവിളികൾ നേരിടാൻ ഇന്ന് സജ്ജമായിക്കഴിഞ്ഞുവെന്നും സതീശൻ പറഞ്ഞു.