വിപണി വിശേഷം / കെ.ബി. ഉദയഭാനു
തമിഴ്നാട് കൊപ്ര സംഭരണത്തിനു തുടക്കം കുറിച്ചു, വ്യാപാര രംഗം ചൂടുപിടിക്കും. സംസ്ഥാനത്ത് തേയില ഉത്പാദനം ചുരുങ്ങി, വടക്കെ ഇന്ത്യയിൽ ബംപർ വിളവ്. ഉത്സവകാല ഡിമാൻഡിൽ പ്രതീക്ഷയർപ്പിച്ച് സുഗന്ധറാണി. ഇറക്കുമതി ഭീഷണി കുരുമുളക് ഉത്പാദകരുടെ ഉറക്കം കെടുത്തി. രാജ്യാന്തര വിപണിയിൽ റബർ സമ്മർദത്തിൽ, ഉത്പാദകർ ജാഗ്രതയിൽ. പവന് വീണ്ടും റിക്കാർഡ് തിളക്കം.
നാളികേരം
തമിഴ്നാട് സർക്കാർ കർഷകരിൽനിന്ന് അരലക്ഷം ടൺ കൊപ്ര സംഭരണത്തിനു തുടക്കം കുറിച്ചു. മില്ലിംഗ് കൊപ്രയും ഉണ്ടകൊപ്രയും ഏജൻസികൾ സംഭരിക്കും. കർഷകർക്ക് എത്രയും വേഗത്തിൽ പ്രയോജനം ലഭിക്കുയെന്ന ലക്ഷ്യത്തോടെ വിവിധ ഭാഗങ്ങളിൽ സംഭരണകേന്ദ്രങ്ങൾ ഒരുക്കുന്നത് നാളികേര കർഷകർക്ക് കൂടുതൽ പ്രയോജനം ലഭിക്കും. മില്ലിംഗ് കൊപ്ര ക്വിന്റലിന് 9521 രൂപയും ഉണ്ട കൊപ്ര 9920 രൂപയ്ക്കും സംഭരിക്കും. അനുകൂല വാർത്തകളിൽ കൊപ്ര വില 700‐800 രൂപ വരെ ഉയരാം വരും മാസങ്ങളിൽ. കാങ്കയത്ത് വാരാന്ത്യം കൊപ്ര 8350 ലും വെളിച്ചെണ്ണ 11,675 രൂപയിലുമാണ്.
പിന്നിട്ട ഒരുമാസമായി സംസ്ഥാനത്ത് നാളികേരോത്പന്ന വിപണി നീർജീവാവസ്ഥയിലാണ്. പുതിയ സാഹചര്യത്തിൽ ഉത്പന്നവിലയിൽ മുന്നേറ്റം പ്രതീക്ഷിക്കാം. കൊച്ചിയിൽ വെളിച്ചെണ്ണ 12,900 രൂപയിലും കൊപ്ര 8635 ലുമാണ്.
ഇതിനിടെ കേരളം താങ്ങുവിലയ്ക്ക് പച്ചത്തേങ്ങയും കൊപ്രയും സംഭരിക്കാൻ തുടങ്ങിയെങ്കിലും ഇതു വിപണിയിൽ യാതൊരു ചലനവും ഉളവാക്കിയിട്ടില്ല.
തേയില
പ്രതികൂല കാലാവസ്ഥ മൂലം കേരളത്തിൽ തേയില ഉത്പാദനത്തിൽ ഇടിവ്. കഴിഞ്ഞ രണ്ടു മാസങ്ങളിലെ ഉയർന്ന പകൽ താപനിലയും മഴയുടെ അഭാവവും തോട്ടം മേഖലയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. കൊളുന്തുനുള്ള് മുടങ്ങിയതുമൂലം ഏപ്രിൽ-ജൂണിൽ ഉത്പാദനം 36 ശതമാനം ഇടിഞ്ഞു. ഫെബ്രുവരി മുതലുള്ള കാലാവസ്ഥാ വ്യതിയാനം തേയിലത്തോട്ടങ്ങളെ പിടിച്ചുലച്ചു. സംസ്ഥാനത്ത് രണ്ട് മാസത്തെ ഉത്പാദനം 21.30 ദശലക്ഷം കിലോ മാത്രമാണ്. കർക്കടകത്തിൽ മെച്ചപ്പെട്ട മഴ ലഭ്യമായാൽ ഉത്പാദനം ഉയരും.
ദക്ഷിണേന്ത്യയിൽ തേയില ഉത്പാദനം കുറഞ്ഞപ്പോൾ വടക്കേ ഇന്ത്യയിൽ ഉത്പാദനം ജനുവരി‐ജൂണിൽ പതിനഞ്ച് ശതമാനം ഉയർന്നു. ഇന്ത്യൻ തേയിലയ്ക്കായി റഷ്യ, ഈജിപ്ത്, ചൈന, ഗൾഫ് രാജ്യങ്ങളുമുണ്ട്. പോയവാരം കൊച്ചിയിൽ നടന്ന ലേലത്തിൽ വിവിധയിനങ്ങൾ സ്റ്റെഡി നിലവാരത്തിൽ നീങ്ങി.
ഏലം
പ്രമുഖ ഏലക്ക ലേലകേന്ദ്രങ്ങളിൽ വാങ്ങലുകാർ കൂടുതൽ താത്പര്യം കാണിച്ചു. ആഭ്യന്തര, വിദേശ വിപണികളിൽ വരും മാസങ്ങളിൽ ഏലത്തിന് ആവശ്യം ഉയരും. ബക്രീദ് മുതൽ ദീപാവലി വരെയുള്ള കാലയളവിൽ ഉത്പന്നത്തിന് ആവശ്യം വർധിക്കും. ഏലക്കവില വാരാവസാനം 4050 ലേക്ക് ഉയർന്നു. കയറ്റുമതിക്ക് അനുയോജ്യമായ ചരക്ക് സ്റ്റോക്കില്ലെന്നാണ് കർഷകരുടെ പക്ഷം. ഇറക്കുമതി രാജ്യങ്ങൾ ഇടത്തരം ചരക്കിൽ താത്പര്യം ഉയർത്താം. ശരാശരി ഇനങ്ങൾ 3200 രൂപ വരെ കയറി. കർക്കിടകത്തിൽ മാനം കറുത്താൽ തോട്ടം മേഖലയ്ക്ക് അതു നേട്ടമാവും.
കുരുമുളക്
ഉത്സവാവശ്യങ്ങൾ മുൻനിർത്തി വ്യവസായികൾ വിദേശ കുരുമുളക് ഇറക്കുമതിയിൽ ശ്രദ്ധ ഊന്നി. വൻതോതിലുള്ള ഇറക്കുമതി മൂലം ആഭ്യന്തര വിപണിയും കർഷകരും പ്രതിസന്ധിലാണ്. ഓഫ് സീസണിലെ വിലക്കയറ്റത്തിന് ഇറക്കുമതി തടസമാവാം. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളകിന് 33,300 രൂപ.
റബർ
തായ്ലണ്ടിൽ ടാപ്പിംഗ് സീസണിനു തുടക്കം കുറിച്ചു. ബാങ്കോക്കിൽ വില 13,100ൽനിന്ന് 12,315 ലേക്ക് താഴ്ന്നത് ഏഷ്യൻ അവധി വ്യാപാര കേന്ദ്രങ്ങളിൽ നിക്ഷേപകരെ വില്പനക്കാരാക്കാം. ടോക്കോമിലെ സാങ്കേതിക തിരുത്തലിനുള്ള സാധ്യതകൾ മുന്നിൽക്കണ്ട് ഊഹക്കച്ചവടക്കാർ രംഗത്ത് പിടിമുറുക്കാം. കൊച്ചിയിൽ നാലാം ഗ്രേഡ് 15,000 രൂപയിൽനിന്ന് 14,800 ലേക്ക് താഴ്ന്നു.
സ്വർണം
സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരം ദർശിച്ചു. പവൻ 25,520 രൂപയിൽനിന്ന് 25,680 ലെ പ്രതിരോധം മറികടന്ന് 25,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 3225 രൂപ. ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിന് 1398 ഡോളറിൽ നിന്ന് 1415.60 ഡോളറായി.
തമിഴ്നാട് കൊപ്ര സംഭരണത്തിനു തുടക്കം കുറിച്ചു, വ്യാപാര രംഗം ചൂടുപിടിക്കും. സംസ്ഥാനത്ത് തേയില ഉത്പാദനം ചുരുങ്ങി, വടക്കെ ഇന്ത്യയിൽ ബംപർ വിളവ്. ഉത്സവകാല ഡിമാൻഡിൽ പ്രതീക്ഷയർപ്പിച്ച് സുഗന്ധറാണി. ഇറക്കുമതി ഭീഷണി കുരുമുളക് ഉത്പാദകരുടെ ഉറക്കം കെടുത്തി. രാജ്യാന്തര വിപണിയിൽ റബർ സമ്മർദത്തിൽ, ഉത്പാദകർ ജാഗ്രതയിൽ. പവന് വീണ്ടും റിക്കാർഡ് തിളക്കം.
നാളികേരം
തമിഴ്നാട് സർക്കാർ കർഷകരിൽനിന്ന് അരലക്ഷം ടൺ കൊപ്ര സംഭരണത്തിനു തുടക്കം കുറിച്ചു. മില്ലിംഗ് കൊപ്രയും ഉണ്ടകൊപ്രയും ഏജൻസികൾ സംഭരിക്കും. കർഷകർക്ക് എത്രയും വേഗത്തിൽ പ്രയോജനം ലഭിക്കുയെന്ന ലക്ഷ്യത്തോടെ വിവിധ ഭാഗങ്ങളിൽ സംഭരണകേന്ദ്രങ്ങൾ ഒരുക്കുന്നത് നാളികേര കർഷകർക്ക് കൂടുതൽ പ്രയോജനം ലഭിക്കും. മില്ലിംഗ് കൊപ്ര ക്വിന്റലിന് 9521 രൂപയും ഉണ്ട കൊപ്ര 9920 രൂപയ്ക്കും സംഭരിക്കും. അനുകൂല വാർത്തകളിൽ കൊപ്ര വില 700‐800 രൂപ വരെ ഉയരാം വരും മാസങ്ങളിൽ. കാങ്കയത്ത് വാരാന്ത്യം കൊപ്ര 8350 ലും വെളിച്ചെണ്ണ 11,675 രൂപയിലുമാണ്.
പിന്നിട്ട ഒരുമാസമായി സംസ്ഥാനത്ത് നാളികേരോത്പന്ന വിപണി നീർജീവാവസ്ഥയിലാണ്. പുതിയ സാഹചര്യത്തിൽ ഉത്പന്നവിലയിൽ മുന്നേറ്റം പ്രതീക്ഷിക്കാം. കൊച്ചിയിൽ വെളിച്ചെണ്ണ 12,900 രൂപയിലും കൊപ്ര 8635 ലുമാണ്.
ഇതിനിടെ കേരളം താങ്ങുവിലയ്ക്ക് പച്ചത്തേങ്ങയും കൊപ്രയും സംഭരിക്കാൻ തുടങ്ങിയെങ്കിലും ഇതു വിപണിയിൽ യാതൊരു ചലനവും ഉളവാക്കിയിട്ടില്ല.
തേയില
പ്രതികൂല കാലാവസ്ഥ മൂലം കേരളത്തിൽ തേയില ഉത്പാദനത്തിൽ ഇടിവ്. കഴിഞ്ഞ രണ്ടു മാസങ്ങളിലെ ഉയർന്ന പകൽ താപനിലയും മഴയുടെ അഭാവവും തോട്ടം മേഖലയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. കൊളുന്തുനുള്ള് മുടങ്ങിയതുമൂലം ഏപ്രിൽ-ജൂണിൽ ഉത്പാദനം 36 ശതമാനം ഇടിഞ്ഞു. ഫെബ്രുവരി മുതലുള്ള കാലാവസ്ഥാ വ്യതിയാനം തേയിലത്തോട്ടങ്ങളെ പിടിച്ചുലച്ചു. സംസ്ഥാനത്ത് രണ്ട് മാസത്തെ ഉത്പാദനം 21.30 ദശലക്ഷം കിലോ മാത്രമാണ്. കർക്കടകത്തിൽ മെച്ചപ്പെട്ട മഴ ലഭ്യമായാൽ ഉത്പാദനം ഉയരും.
ദക്ഷിണേന്ത്യയിൽ തേയില ഉത്പാദനം കുറഞ്ഞപ്പോൾ വടക്കേ ഇന്ത്യയിൽ ഉത്പാദനം ജനുവരി‐ജൂണിൽ പതിനഞ്ച് ശതമാനം ഉയർന്നു. ഇന്ത്യൻ തേയിലയ്ക്കായി റഷ്യ, ഈജിപ്ത്, ചൈന, ഗൾഫ് രാജ്യങ്ങളുമുണ്ട്. പോയവാരം കൊച്ചിയിൽ നടന്ന ലേലത്തിൽ വിവിധയിനങ്ങൾ സ്റ്റെഡി നിലവാരത്തിൽ നീങ്ങി.
ഏലം
പ്രമുഖ ഏലക്ക ലേലകേന്ദ്രങ്ങളിൽ വാങ്ങലുകാർ കൂടുതൽ താത്പര്യം കാണിച്ചു. ആഭ്യന്തര, വിദേശ വിപണികളിൽ വരും മാസങ്ങളിൽ ഏലത്തിന് ആവശ്യം ഉയരും. ബക്രീദ് മുതൽ ദീപാവലി വരെയുള്ള കാലയളവിൽ ഉത്പന്നത്തിന് ആവശ്യം വർധിക്കും. ഏലക്കവില വാരാവസാനം 4050 ലേക്ക് ഉയർന്നു. കയറ്റുമതിക്ക് അനുയോജ്യമായ ചരക്ക് സ്റ്റോക്കില്ലെന്നാണ് കർഷകരുടെ പക്ഷം. ഇറക്കുമതി രാജ്യങ്ങൾ ഇടത്തരം ചരക്കിൽ താത്പര്യം ഉയർത്താം. ശരാശരി ഇനങ്ങൾ 3200 രൂപ വരെ കയറി. കർക്കിടകത്തിൽ മാനം കറുത്താൽ തോട്ടം മേഖലയ്ക്ക് അതു നേട്ടമാവും.
കുരുമുളക്
ഉത്സവാവശ്യങ്ങൾ മുൻനിർത്തി വ്യവസായികൾ വിദേശ കുരുമുളക് ഇറക്കുമതിയിൽ ശ്രദ്ധ ഊന്നി. വൻതോതിലുള്ള ഇറക്കുമതി മൂലം ആഭ്യന്തര വിപണിയും കർഷകരും പ്രതിസന്ധിലാണ്. ഓഫ് സീസണിലെ വിലക്കയറ്റത്തിന് ഇറക്കുമതി തടസമാവാം. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളകിന് 33,300 രൂപ.
റബർ
തായ്ലണ്ടിൽ ടാപ്പിംഗ് സീസണിനു തുടക്കം കുറിച്ചു. ബാങ്കോക്കിൽ വില 13,100ൽനിന്ന് 12,315 ലേക്ക് താഴ്ന്നത് ഏഷ്യൻ അവധി വ്യാപാര കേന്ദ്രങ്ങളിൽ നിക്ഷേപകരെ വില്പനക്കാരാക്കാം. ടോക്കോമിലെ സാങ്കേതിക തിരുത്തലിനുള്ള സാധ്യതകൾ മുന്നിൽക്കണ്ട് ഊഹക്കച്ചവടക്കാർ രംഗത്ത് പിടിമുറുക്കാം. കൊച്ചിയിൽ നാലാം ഗ്രേഡ് 15,000 രൂപയിൽനിന്ന് 14,800 ലേക്ക് താഴ്ന്നു.
സ്വർണം
സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരം ദർശിച്ചു. പവൻ 25,520 രൂപയിൽനിന്ന് 25,680 ലെ പ്രതിരോധം മറികടന്ന് 25,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 3225 രൂപ. ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിന് 1398 ഡോളറിൽ നിന്ന് 1415.60 ഡോളറായി.