ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിനു പിന്നാലെ മറ്റൊരു പൊതുമേഖലാ ബാങ്കിലും ഭൂഷൻ പവർ ആൻഡ് സ്റ്റീലിന്റെ തട്ടിപ്പ്. ഭൂഷണ് പവർ ആൻഡ് സ്റ്റീൽ (ബിപിഎസ്എൽ) 1,774 കോടി രൂപ തട്ടിയെന്ന് അലഹാബാദ് ബാങ്ക് റിസർവ് ബാങ്കിനെ അറിയിച്ചു.
പാപ്പർ ആയ ബിപിഎസ്എൽ 3,805.15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വിവരം കഴിഞ്ഞയാഴ്ചയാണ് പഞ്ചാബ് നാഷണൽ ബാങ്ക് വെളിപ്പെടുത്തിയത്.
സിബിഐ റിപ്പോർട്ട് അനുസരിച്ച് ഒറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് (കോൽക്കത്ത), ഐഡിബിഐ ബാങ്ക്, യൂകോ ബാങ്ക് തുടങ്ങിയ ബാങ്കുകളിലും ബിപിഎസ്എൽ വായ്പാ തട്ടിപ്പ് നടത്തിയിട്ടുണ്ട്. വായ്പാ അക്കൗണ്ടുകളിൽനിന്ന് ഇരുന്നൂറിൽപ്പരം കടലാസ് കന്പനികളുടെ അക്കൗണ്ടുകളിലേക്ക് ഫണ്ടുകൾ വകമാറ്റിയെടുക്കുകയായിരുന്നു.
ചെയർമാൻ സഞ്ജയ് സിംഗാൾ, വൈസ് ചെയർമാൻ അരതി സിംഗാൾ ഉൾപ്പെടെ നിരവധി പേർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പാപ്പർ ആയ ബിപിഎസ്എൽ 3,805.15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വിവരം കഴിഞ്ഞയാഴ്ചയാണ് പഞ്ചാബ് നാഷണൽ ബാങ്ക് വെളിപ്പെടുത്തിയത്.
സിബിഐ റിപ്പോർട്ട് അനുസരിച്ച് ഒറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് (കോൽക്കത്ത), ഐഡിബിഐ ബാങ്ക്, യൂകോ ബാങ്ക് തുടങ്ങിയ ബാങ്കുകളിലും ബിപിഎസ്എൽ വായ്പാ തട്ടിപ്പ് നടത്തിയിട്ടുണ്ട്. വായ്പാ അക്കൗണ്ടുകളിൽനിന്ന് ഇരുന്നൂറിൽപ്പരം കടലാസ് കന്പനികളുടെ അക്കൗണ്ടുകളിലേക്ക് ഫണ്ടുകൾ വകമാറ്റിയെടുക്കുകയായിരുന്നു.
ചെയർമാൻ സഞ്ജയ് സിംഗാൾ, വൈസ് ചെയർമാൻ അരതി സിംഗാൾ ഉൾപ്പെടെ നിരവധി പേർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.