തിരുവനന്തപുരം: അടുത്ത പത്തു വർഷത്തിനകം 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്. നബാർഡ് സ്ഥാപകദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനത്തിലാണ് കേരളം ഇപ്പോൾ ശ്രദ്ധ പതിപ്പിക്കുന്നത്. അതിവേഗ റെയിൽപാതയ്ക്ക് കിഫ്ബിയിലൂടെ 50,000 കോടി രൂപയാണ് സമാഹരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കർഷക ഉത്പാദക സംഘങ്ങളെ നബാർഡ് പോലെയുള്ള സ്ഥാപനങ്ങൾ സഹായിക്കുന്നതിലൂടെ വയനാടിന്റെ മുഖഛായ മാറ്റാനാകും. കേന്ദ്ര ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച കർഷക ഉത്പാദക സംഘങ്ങളെയും കാലാവസ്ഥാ അനുകൂല ഘടകങ്ങളെയും പ്രയോജനപ്പെടുത്തി വയനാടിനെ മാറ്റാം. കാർബണ്‍ ന്യൂട്രൽ വയനാടാക്കി മാറ്റുന്നതിന് കൂടുതൽ മരങ്ങൾ വച്ചു പിടിപ്പിക്കാം.
ഇവയെ ജിയോടാഗ് ചെയ്യുകയും ഒരു മരത്തിന് 50 രൂപ വീതം ലോണ്‍ നൽകുകയും ചെയ്യാം. മരം മുറിക്കുന്ന അവസരത്തിൽ പണം തിരിച്ചുപിടിക്കാമെന്ന നിർദേശം മന്ത്രി മുന്നോട്ടു വച്ചു. വയനാട്ടിലെ കാപ്പി കർഷകരെ ഉൾപ്പെടുത്തി സംഘങ്ങൾ രൂപീകരിക്കുന്നതും പ്രത്യേക ബ്രാൻഡിന്റെ പ്രാധാന്യവും ധനമന്ത്രി വിശദീകരിച്ചു.
കർഷക ഉത്പാദക സംഘങ്ങളെ നബാർഡ് പോലെയുള്ള സ്ഥാപനങ്ങൾ സഹായിക്കുന്നതിലൂടെ വയനാടിന്റെ മുഖഛായ മാറ്റാനാകും. കേന്ദ്ര ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച കർഷക ഉത്പാദക സംഘങ്ങളെയും കാലാവസ്ഥാ അനുകൂല ഘടകങ്ങളെയും പ്രയോജനപ്പെടുത്തി വയനാടിനെ മാറ്റാം. കാർബണ്‍ ന്യൂട്രൽ വയനാടാക്കി മാറ്റുന്നതിന് കൂടുതൽ മരങ്ങൾ വച്ചു പിടിപ്പിക്കാം.
ഇവയെ ജിയോടാഗ് ചെയ്യുകയും ഒരു മരത്തിന് 50 രൂപ വീതം ലോണ്‍ നൽകുകയും ചെയ്യാം. മരം മുറിക്കുന്ന അവസരത്തിൽ പണം തിരിച്ചുപിടിക്കാമെന്ന നിർദേശം മന്ത്രി മുന്നോട്ടു വച്ചു. വയനാട്ടിലെ കാപ്പി കർഷകരെ ഉൾപ്പെടുത്തി സംഘങ്ങൾ രൂപീകരിക്കുന്നതും പ്രത്യേക ബ്രാൻഡിന്റെ പ്രാധാന്യവും ധനമന്ത്രി വിശദീകരിച്ചു.