മുംബൈ: അനിൽ അംബാനി സാരഥിയായ റിലയൻസ് ഗ്രൂപ്പ്, റോഡ് പദ്ധതികൾ മുതൽ റേഡിയോ സ്റ്റേഷൻ വരെയുള്ള തങ്ങളുടെ ആസ്തികൾ വിറ്റു പണം കണ്ടെത്താനൊരുങ്ങുന്നു.
ഏകദേശം 21,700 കോടി രൂപ സ്വരൂപിച്ചു കടം വീട്ടാനാണു കന്പനിയുടെ പദ്ധതി. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഒൻപത് റോഡ് പദ്ധതികളിൽനിന്നായി 9,000 കോടി രൂപയും റിലയൻസ് ക്യാപ്പിറ്റലിന്റെ റേഡിയോ യൂണിറ്റ് വിറ്റ് 1,200 കോടിയും ധനകാര്യ ബിസിനസുകളിൽനിന്നായി 11,500 കോടി രൂപയും കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നു റിലയൻസ് ഗ്രൂപ്പ് വക്താവ് അറിയിച്ചു.
കടങ്ങൾ വീട്ടാനുള്ള തീവ്ര ശ്രമത്തിലാണെന്നും 35,000 കോടി രൂപയുടെ കടം ഇതിനോടകം വീട്ടിയെന്നും നേരത്തെ അനിൽ അംബാനി അറിയിച്ചിരുന്നു.
ഏകദേശം 21,700 കോടി രൂപ സ്വരൂപിച്ചു കടം വീട്ടാനാണു കന്പനിയുടെ പദ്ധതി. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഒൻപത് റോഡ് പദ്ധതികളിൽനിന്നായി 9,000 കോടി രൂപയും റിലയൻസ് ക്യാപ്പിറ്റലിന്റെ റേഡിയോ യൂണിറ്റ് വിറ്റ് 1,200 കോടിയും ധനകാര്യ ബിസിനസുകളിൽനിന്നായി 11,500 കോടി രൂപയും കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നു റിലയൻസ് ഗ്രൂപ്പ് വക്താവ് അറിയിച്ചു.
കടങ്ങൾ വീട്ടാനുള്ള തീവ്ര ശ്രമത്തിലാണെന്നും 35,000 കോടി രൂപയുടെ കടം ഇതിനോടകം വീട്ടിയെന്നും നേരത്തെ അനിൽ അംബാനി അറിയിച്ചിരുന്നു.