ന്യൂഡൽഹി: രണ്ടാം മോദിസർക്കാരിന്റെ പ്രഥമ ബജറ്റിലെ കണക്കു പിശകുകൾ സർക്കാരിനു നാണക്കേടായി. ബജറ്റിൽ പറയുന്ന 2018-19 സാന്പത്തിക വർഷത്തിലെ പുതുക്കിയ കണക്കും തൊട്ടുമുമ്പു പുറത്തുവിട്ട സാന്പത്തിക സർവേ റിപ്പോർട്ടിലെ കണക്കും തമ്മിലുള്ള പൊരുത്തമില്ലായ്മകളാണ് സാന്പത്തിക വിദഗ്ധർ തുറന്നു കാട്ടുന്നത്.
ബജറ്റ് പ്രകാരം 2018-19ലെ വരുമാനം 17.3 ലക്ഷം കോടിയാണ്. എന്നാൽ, സാന്പത്തിക സർവേ പ്രകാരം ഇതേ കാലയളവിലെ വരുമാനം 15.6 ലക്ഷം കോടിയാണ്. ഈ രണ്ടു തുകകൾ തമ്മിലുള്ള 1.7 ലക്ഷം കോടി രൂപയുടെ വ്യത്യാസം എങ്ങനെയുണ്ടായി എന്നാണു സാന്പത്തിക വിദഗ്ധരുടെ ചോദ്യം.
ചെലവു കണക്കിലുമുണ്ട് പാകപ്പിഴ. ബജറ്റ് പ്രകാരം 2018-19ലെ ആകെ ചെലവ് 24.6 ലക്ഷം കോടിയാണ്. എന്നാൽ, സാന്പത്തിക സർവേയിലെ ചെലവ് 23.1 ലക്ഷം കോടി രൂപ. 1.5 ലക്ഷം കോടിയുടെ അന്തരമാണ് ഈ കണക്കിലുള്ളത്. 2018-19 കാലയളവിലെ നികുതി വരുമാനം സംബന്ധിച്ച കണക്കിലും വിവിധ പദ്ധതികളിൽ സർക്കാർ ചെലവിട്ട തുകയുടെ കണക്കിലും ഇത്തരത്തിൽ പൊരുത്തക്കേടുകളുണ്ട്.
ജെഎൻയു അധ്യാപിക ജയന്തി ഘോഷ്, പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശ കൗണ്‍സിൽ അംഗം രതിൻ റോയി തുടങ്ങിയവരാണ് ഈ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെടുത്തിയത്. എന്നാൽ, ബജറ്റ് കണക്കിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് ഇതുവരെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല.
ബജറ്റ് പ്രകാരം 2018-19ലെ വരുമാനം 17.3 ലക്ഷം കോടിയാണ്. എന്നാൽ, സാന്പത്തിക സർവേ പ്രകാരം ഇതേ കാലയളവിലെ വരുമാനം 15.6 ലക്ഷം കോടിയാണ്. ഈ രണ്ടു തുകകൾ തമ്മിലുള്ള 1.7 ലക്ഷം കോടി രൂപയുടെ വ്യത്യാസം എങ്ങനെയുണ്ടായി എന്നാണു സാന്പത്തിക വിദഗ്ധരുടെ ചോദ്യം.
ചെലവു കണക്കിലുമുണ്ട് പാകപ്പിഴ. ബജറ്റ് പ്രകാരം 2018-19ലെ ആകെ ചെലവ് 24.6 ലക്ഷം കോടിയാണ്. എന്നാൽ, സാന്പത്തിക സർവേയിലെ ചെലവ് 23.1 ലക്ഷം കോടി രൂപ. 1.5 ലക്ഷം കോടിയുടെ അന്തരമാണ് ഈ കണക്കിലുള്ളത്. 2018-19 കാലയളവിലെ നികുതി വരുമാനം സംബന്ധിച്ച കണക്കിലും വിവിധ പദ്ധതികളിൽ സർക്കാർ ചെലവിട്ട തുകയുടെ കണക്കിലും ഇത്തരത്തിൽ പൊരുത്തക്കേടുകളുണ്ട്.
ജെഎൻയു അധ്യാപിക ജയന്തി ഘോഷ്, പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശ കൗണ്‍സിൽ അംഗം രതിൻ റോയി തുടങ്ങിയവരാണ് ഈ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെടുത്തിയത്. എന്നാൽ, ബജറ്റ് കണക്കിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് ഇതുവരെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല.