മുംബൈ: ജൻധൻ പദ്ധതി പ്രകാരമുള്ള അക്കൗണ്ടുകളിലെ ആകെ നിക്ഷേപം ഒരു ലക്ഷം കോടി കടന്നു. രാജ്യമെന്പാടുമുള്ള 36.06 കോടി ജൻധൻ അക്കൗണ്ടുകളിലായി 1,00,495.94 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ച് മുതൽ ഈ വർഷം മാർച്ച് വരെയുള്ള കണക്കനുസരിച്ചു പദ്ധതിക്കു കീഴിലുള്ള പൂജ്യം ബാലൻസ് അക്കൗണ്ടുകളുടെ എണ്ണം 5.10 കോടിയിൽനിന്ന് 5.07 കോടിയായി കുറഞ്ഞെന്നും ധനമന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ വിജയം പ്രമാണിച്ച് 2018 ഓഗസ്റ്റ് 28നു ശേഷമുള്ള അക്കൗണ്ടുകൾക്ക് അപകട ഇൻഷ്വറൻസ് പരിധി ഒരു ലക്ഷത്തിൽനിന്ന് രണ്ടു ലക്ഷമായി കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു.
ഇതിനുപുറമേ അക്കൗണ്ടുകളിലുള്ള ഓവർ ഡ്രാഫ്റ്റ് പരിധി 10,000 രൂപയാക്കുകയും ചെയ്തു. മിനിമം ബാലൻസ് ആവശ്യമില്ലാത്ത ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളാണ് ജൻധൻ പദ്ധതിയിലുള്ളത്. എല്ലാവർക്കും ബാങ്കിംഗ് സംവിധാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2014 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി ജൻധൻ യോജന ആരംഭിക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ച് മുതൽ ഈ വർഷം മാർച്ച് വരെയുള്ള കണക്കനുസരിച്ചു പദ്ധതിക്കു കീഴിലുള്ള പൂജ്യം ബാലൻസ് അക്കൗണ്ടുകളുടെ എണ്ണം 5.10 കോടിയിൽനിന്ന് 5.07 കോടിയായി കുറഞ്ഞെന്നും ധനമന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ വിജയം പ്രമാണിച്ച് 2018 ഓഗസ്റ്റ് 28നു ശേഷമുള്ള അക്കൗണ്ടുകൾക്ക് അപകട ഇൻഷ്വറൻസ് പരിധി ഒരു ലക്ഷത്തിൽനിന്ന് രണ്ടു ലക്ഷമായി കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു.
ഇതിനുപുറമേ അക്കൗണ്ടുകളിലുള്ള ഓവർ ഡ്രാഫ്റ്റ് പരിധി 10,000 രൂപയാക്കുകയും ചെയ്തു. മിനിമം ബാലൻസ് ആവശ്യമില്ലാത്ത ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളാണ് ജൻധൻ പദ്ധതിയിലുള്ളത്. എല്ലാവർക്കും ബാങ്കിംഗ് സംവിധാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2014 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി ജൻധൻ യോജന ആരംഭിക്കുന്നത്.