ബ്രസൽസ്: ശബ്ദ-വായു മലിനീകരണം ഒഴിവാക്കാൻ ലോകരാഷ്ട്രങ്ങൾ ഇലക്ട്രിക് വാഹനങ്ങൾ നടപ്പാക്കുന്പോൾ പുതിയ നിബന്ധനയുമായി യൂറോപ്യൻ യൂണിയൻ രംഗത്ത്. പുതുതായി വിപണിയിലെത്തിക്കുന്ന ഇലക്ട്രിക്/ഹൈബ്രിഡ് വാഹനങ്ങൾക്ക് ശബ്ദമുണ്ടായിരിക്കണമെന്നാണ് നിബന്ധന. ഇതിനായി പ്രത്യേക ഉപകരണം വാഹനത്തിൽ ഘടിപ്പിച്ചിരിക്കണം. ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദമില്ലാത്തിനാൽ കാൽനട യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും ഭീഷണിയാകുന്നു എന്ന ബോധ്യമാണ് തീരുമാനത്തിനു പിന്നിൽ.
മണിക്കൂറിൽ 19 കിലോമീറ്റർ വേഗത്തിൽ താഴെ സഞ്ചരിക്കുന്ന വാഹനത്തിൽ തുടർച്ചയായി ശബ്ദം പുറപ്പെടുവിക്കുന്ന അക്കോസ്റ്റിക് വെഹിക്കിൾ അലർട്ട് സിസ്റ്റം (എവിഎഎസ്) വേണമെന്നാണ് നിർദേശം. കാൽനട യാത്രക്കാർക്ക്, പ്രത്യേകിച്ച് കാഴ്ചപരിമിതർക്ക് വാഹനം വരുന്നതു തിരിച്ചറിയാൻവേണ്ടിയാണിത്. 56-75 ഡെസിബെലിനുള്ളിലുള്ള കൃത്രിമ ശബ്ദമായിരിക്കണം വാഹനങ്ങൾക്കു നല്കേണ്ടത്.
2021 മുതൽ വിപണിയിലിറക്കുന്ന വാഹനങ്ങളിലാണ് ഈ സംവിധാനം നിർബന്ധമുള്ളത്. പുതിയ വാഹനങ്ങൾക്കു മാത്രമല്ല, നിലവിൽ നിരത്തിലുള്ള വാഹനങ്ങൾക്കും ഈ നിബന്ധന ബാധകമാണ്.
യൂറോപ്യൻ യൂണിയന്റെ നീക്കത്തെ ചില സന്നദ്ധ സംഘടനകൾ സ്വാഗതം ചെയ്തു. എന്നാൽ, എല്ലാ വേഗത്തിലും ശബ്ദം നിർബന്ധമാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
മണിക്കൂറിൽ 19 കിലോമീറ്റർ വേഗത്തിൽ താഴെ സഞ്ചരിക്കുന്ന വാഹനത്തിൽ തുടർച്ചയായി ശബ്ദം പുറപ്പെടുവിക്കുന്ന അക്കോസ്റ്റിക് വെഹിക്കിൾ അലർട്ട് സിസ്റ്റം (എവിഎഎസ്) വേണമെന്നാണ് നിർദേശം. കാൽനട യാത്രക്കാർക്ക്, പ്രത്യേകിച്ച് കാഴ്ചപരിമിതർക്ക് വാഹനം വരുന്നതു തിരിച്ചറിയാൻവേണ്ടിയാണിത്. 56-75 ഡെസിബെലിനുള്ളിലുള്ള കൃത്രിമ ശബ്ദമായിരിക്കണം വാഹനങ്ങൾക്കു നല്കേണ്ടത്.
2021 മുതൽ വിപണിയിലിറക്കുന്ന വാഹനങ്ങളിലാണ് ഈ സംവിധാനം നിർബന്ധമുള്ളത്. പുതിയ വാഹനങ്ങൾക്കു മാത്രമല്ല, നിലവിൽ നിരത്തിലുള്ള വാഹനങ്ങൾക്കും ഈ നിബന്ധന ബാധകമാണ്.
യൂറോപ്യൻ യൂണിയന്റെ നീക്കത്തെ ചില സന്നദ്ധ സംഘടനകൾ സ്വാഗതം ചെയ്തു. എന്നാൽ, എല്ലാ വേഗത്തിലും ശബ്ദം നിർബന്ധമാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.