ന്യൂഡൽഹി: എയർ ഇന്ത്യയെ വിൽക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി പൈലറ്റുമാർ രംഗത്ത്. തങ്ങൾക്കു നല്‍കാനുള്ള ശന്പള കുടിശിക നല്‍കിയതിനു ശേഷം മാത്രമേ വില്പന നടത്താവൂ എന്നാണ് പൈലറ്റുമാരുടെ ആവശ്യം.
അടുത്ത മാസം മുതൽ എയർ ഇന്ത്യയെ വിൽക്കുന്നതിനുള്ള രണ്ടാം ശ്രമം കേന്ദ്ര സർക്കാർ ആരംഭിക്കും. ശന്പള കുടിശിക നല്‍കിയില്ലെങ്കിൽ തങ്ങൾ നാഷണൽ കന്പനി ലോ ട്രൈബ്യൂണലിനെ (എൻസിഎൽടി) സമീപിക്കുമെന്നും പൈലറ്റുമാർ മുന്നറിയിപ്പു നല്കി. ഒരോ പൈലറ്റിനും ഒരു കോടി രൂപ വീതം എയർ ഇന്ത്യ നല്‍കാനുണ്ടെന്നാണ് വാദം.
പൈലറ്റുമാരുടെ വേജ് ബോർഡ് നിലവിൽ വന്നതിനുശേഷം 2012 ഓഗസ്റ്റ് മുതൽ ശന്പളത്തിന്റെ 25 ശതമാനം കുടിശികയാണ്. ഇതുവരെ ആകെ 1,200 കോടി രൂപയോളം കുടിശിക ഇനത്തിൽ എയർ ഇന്ത്യ പൈലറ്റുമാർക്ക് നല്‍കാനുണ്ടെന്ന് എയർ ഇന്ത്യയുടെ എക്സിക്യൂട്ടീവ് പൈലറ്റ്സ് അസോസിയേഷൻ ചെയർമാന് അയച്ച കത്തിൽ പറയുന്നു. 15 ശതമാനം വാർഷിക പലിശയോടെ കുടിശിക തീർപ്പാക്കണമെന്നാണ് പൈലറ്റുമാരുടെ ആവശ്യം.
അടുത്ത മാസം മുതൽ എയർ ഇന്ത്യയെ വിൽക്കുന്നതിനുള്ള രണ്ടാം ശ്രമം കേന്ദ്ര സർക്കാർ ആരംഭിക്കും. ശന്പള കുടിശിക നല്‍കിയില്ലെങ്കിൽ തങ്ങൾ നാഷണൽ കന്പനി ലോ ട്രൈബ്യൂണലിനെ (എൻസിഎൽടി) സമീപിക്കുമെന്നും പൈലറ്റുമാർ മുന്നറിയിപ്പു നല്കി. ഒരോ പൈലറ്റിനും ഒരു കോടി രൂപ വീതം എയർ ഇന്ത്യ നല്‍കാനുണ്ടെന്നാണ് വാദം.
പൈലറ്റുമാരുടെ വേജ് ബോർഡ് നിലവിൽ വന്നതിനുശേഷം 2012 ഓഗസ്റ്റ് മുതൽ ശന്പളത്തിന്റെ 25 ശതമാനം കുടിശികയാണ്. ഇതുവരെ ആകെ 1,200 കോടി രൂപയോളം കുടിശിക ഇനത്തിൽ എയർ ഇന്ത്യ പൈലറ്റുമാർക്ക് നല്‍കാനുണ്ടെന്ന് എയർ ഇന്ത്യയുടെ എക്സിക്യൂട്ടീവ് പൈലറ്റ്സ് അസോസിയേഷൻ ചെയർമാന് അയച്ച കത്തിൽ പറയുന്നു. 15 ശതമാനം വാർഷിക പലിശയോടെ കുടിശിക തീർപ്പാക്കണമെന്നാണ് പൈലറ്റുമാരുടെ ആവശ്യം.