+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിയാലിന്‍റെ അറ്റാദായം 166.92 കോടി രൂപ

നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ) 201819 സാമ്പത്തിക വർഷത്തിൽ 166.92 കോടി രൂപയുടെ ലാഭ
സിയാലിന്‍റെ അറ്റാദായം 166.92 കോടി രൂപ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ) 2018-19 സാമ്പത്തിക വർഷത്തിൽ 166.92 കോടി രൂപയുടെ ലാഭം നേടി. നികുതി കിഴിച്ചുള്ള ലാഭമാണിത്. മുൻ വർഷത്തെയപേക്ഷിച്ചു ഏഴു ശതമാനം വർധനയുണ്ട്. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം സിയാലിന്‍റെ നിക്ഷേപകർക്ക് 27 ശതമാനം ലാഭവിഹിതം ശിപാർശ ചെയ്തു.

2018-19 സാമ്പത്തിക വർഷത്തിൽ 650.34 കോടി രൂപയുടെ മൊത്തവരുമാനം സിയാൽ നേടി. മൊത്തവരുമാനത്തിൽ 17.52 ശതമാനം വർധനയുണ്ട്.

സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡ് (സിഡിആർഎസ്എൽ) ഉൾപ്പെടെ സിയാലിന് 100 ശതമാനം ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനം കൂടി കണക്കിലെടുക്കുമ്പോൾ 807.36 കോടി രൂപയുടെ മൊത്ത വരുമാനവും 184.77 കോടി രൂപ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്. സിയാൽ ഡ്യൂട്ടി ഫ്രീ മാത്രം കഴിഞ്ഞ സാമ്പത്തിക വർഷം 240.33 കോടി രൂപയുടെ വരുമാനം നേടി.

30 രാജ്യങ്ങളിൽനിന്നായി 18,000ലധികം നിക്ഷേപകരുള്ള സിയാലിന്‍റെ രജത ജൂബിലി വർഷമാണിത്.

2018-19 ൽ ബോർഡ് ശിപാർശ ചെയ്ത 27 ശതമാനം ലാഭവിഹിതം നിക്ഷേപകരുടെ വാർഷിക യോഗം അംഗീകരിച്ചാൽ ഇത് 255 ശതമാനമായി ഉയരും. സെപ്റ്റംബർ 28ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിലാണ് വാർഷികയോഗം നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ സിയാൽ ബോർഡ് അംഗവും മന്ത്രിയുമായ വി.എസ്. സുനിൽ കുമാർ, ഡയറക്ടർമാരായ റോയ് കെ. പോൾ, എ.കെ. രമണി, എം.എ. യൂസഫലി, ഇ.എം. ബാബു, സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ ബോർഡ് യോഗത്തിൽ പങ്കെടുത്തു.