മുംബൈ: ഇന്നലെ ആംഭിച്ച ജി-20 ഉച്ചകോടിയിൽ അമേരിക്ക-ചൈന വ്യാപാര ചർച്ചകളിൽ എന്തു തീർപ്പുണ്ടാകും എന്ന ആശങ്കയിൽ നിക്ഷേപകർ ഇന്ത്യൻ കന്പോളങ്ങളിൽനിന്നു വിട്ടുനിന്നു. ഒപ്പം മ്യൂച്വൽ ഫണ്ടുകളുമായി ബന്ധപ്പെട്ട നിയമം മാർക്കറ്റ് റെഗുലേറ്റർ കൂടുതൽ കർക്കശമാക്കിയതും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ മേൽ പ്രത്യേക ശ്രദ്ധ വേണമെന്ന ആർബിഐ നിർദേശവും ഇന്ത്യൻ കന്പോളങ്ങളിൽ തളർച്ച സൃഷ്ടിച്ചു.
ബോംബെ ഓഹരിസൂചിക സെൻസെക്സ് 191.77 പോയിന്റ് നഷ്ടത്തിൽ 39,394.64ലും നിഫ്റ്റി 52.70 പോയിന്റ് നഷ്ടത്തിൽ 11,788.85ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. എങ്കിലും സെൻസെക്സ് 200.15 പോയിന്റും നിഫ്റ്റി 64.75 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.
ജി-20 ഉച്ചകോടിയുടെ ഭാഗമായി ഏഷ്യൻ കന്പോളങ്ങൾ എല്ലാം താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ യൂറോപ്യൻ, അമേരിക്കൻ കന്പോളങ്ങൾ നേട്ടത്തിലായിരുന്നു.
ബോംബെ ഓഹരിസൂചിക സെൻസെക്സ് 191.77 പോയിന്റ് നഷ്ടത്തിൽ 39,394.64ലും നിഫ്റ്റി 52.70 പോയിന്റ് നഷ്ടത്തിൽ 11,788.85ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. എങ്കിലും സെൻസെക്സ് 200.15 പോയിന്റും നിഫ്റ്റി 64.75 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.
ജി-20 ഉച്ചകോടിയുടെ ഭാഗമായി ഏഷ്യൻ കന്പോളങ്ങൾ എല്ലാം താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ യൂറോപ്യൻ, അമേരിക്കൻ കന്പോളങ്ങൾ നേട്ടത്തിലായിരുന്നു.