മുംബൈ: ചൈനീസ് ടെക് വന്പൻ വാവേയിലെ ജീവനക്കാർ ചൈനീസ് പട്ടാളത്തിനു വേണ്ടി പ്രവർത്തിച്ചതായി റിപ്പോർട്ട്. സൈന്യത്തിന്റെ വാർത്താ വിതരണ ഉപകരണങ്ങളിൽ ആർട്ടിഫിഷൽ അധിഷ്ഠിത സംവിധാനങ്ങൾ സന്നിവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ വാവേ ജീവനക്കാർ നടത്തിയതായാണു റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ ഇത്തരം 10 പദ്ധതികളിൽ വാവേ ജീവനക്കാർ പ്രവർത്തിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വാവേയും ചെനീസ് സൈന്യവുമായി സഹകരിച്ചുള്ള പദ്ധതികളൊന്നുമുണ്ടായിട്ടില്ലെന്നും തങ്ങളുടെ ഏതെങ്കിലും ജീവനക്കാർ വ്യക്തിപരമായ നിലയ്ക്കു സൈന്യത്തിനുവേണ്ടി പ്രവർത്തിച്ചതായി അറിവില്ലെന്നും വാവേ വക്താവ് അറിയിച്ചു.
വാവേ ഒരു സ്വകാര്യകന്പനിയാണെന്നും ആ കന്പനിക്ക് ഒരു സൈനിക പശ്ചാത്തലവുമില്ലെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയവും അറിയിച്ചു. വേവേ ചൈനീസ് പട്ടാളത്തിനുവേണ്ടി അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തുന്നതായി നേരത്തെ അമേരിക്ക ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണങ്ങളുടെ തുടർച്ചയായി വാവേയ്ക്ക് അമേരിക്ക വിലക്കും ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞ 10 വർഷത്തിനിടെ ഇത്തരം 10 പദ്ധതികളിൽ വാവേ ജീവനക്കാർ പ്രവർത്തിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വാവേയും ചെനീസ് സൈന്യവുമായി സഹകരിച്ചുള്ള പദ്ധതികളൊന്നുമുണ്ടായിട്ടില്ലെന്നും തങ്ങളുടെ ഏതെങ്കിലും ജീവനക്കാർ വ്യക്തിപരമായ നിലയ്ക്കു സൈന്യത്തിനുവേണ്ടി പ്രവർത്തിച്ചതായി അറിവില്ലെന്നും വാവേ വക്താവ് അറിയിച്ചു.
വാവേ ഒരു സ്വകാര്യകന്പനിയാണെന്നും ആ കന്പനിക്ക് ഒരു സൈനിക പശ്ചാത്തലവുമില്ലെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയവും അറിയിച്ചു. വേവേ ചൈനീസ് പട്ടാളത്തിനുവേണ്ടി അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തുന്നതായി നേരത്തെ അമേരിക്ക ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണങ്ങളുടെ തുടർച്ചയായി വാവേയ്ക്ക് അമേരിക്ക വിലക്കും ഏർപ്പെടുത്തിയിരുന്നു.