കൊച്ചി: ഇന്ത്യയിലെ വിമാനക്കന്പനികളിലൊന്നായ ഗോ എയർ എയർലൈൻസ് രണ്ടു വർഷത്തിനിടെ അന്‍പതാമത് വിമാനവും നിരത്തിലിറക്കി. ദിവസേന 270 ഫ്ലൈറ്റുകളുള്ള ഗോ എയർ 24 ആഭ്യന്തര സർവീസുകളും നാല് അന്താരാഷ്ട്ര സർവീസുകളും നടത്തുന്നുണ്ട്.
ജഹ് വാഡിയ ഗ്രൂപ്പിന്റെ കീഴിലുള്ള ഗോ എയറിന് അഹമ്മദാബാദ്, ബഗ്ഡോഗ്ര, ബംഗളൂരു, ഭുവഭനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗോവ, ഗുവാഹതി, ഹൈദരാബാദ്, ജയ്പുർ, ജമ്മു, കൊച്ചി, കോൽക്കത്ത, കണ്ണൂർ, ലെഹ്, ലക്നൗ, മുംബൈ, നാഗ്പുർ, പട്ന, പോർട്ട് ബ്ലെയർ, പൂനെ, റാഞ്ചി, ശ്രീനഗർ എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സർവീസുകളും ഫുക്കറ്റ്, മാലി, മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകളുമുണ്ട്.
ഇതിനോടകം 72 മില്യണ്‍ യാത്രക്കാർ ഗോ എയറിനൊപ്പം സഞ്ചരിച്ചിട്ടുണ്ടെന്നു ഗോ എയർ മാനേജിംഗ് ഡയറക്ടർ ജഹ് വാഡിയ പറഞ്ഞു. വരും വർഷങ്ങളിൽ 100 മില്യണ്‍ യാത്രക്കാരെയാണ് ഗോ എയർ ലക്ഷ്യമിടുന്നത്.
മാസത്തിൽ ഓരോ വിമാനം വീതം കൊണ്ടുവന്നു കൂടുതൽ സർവീസുകൾ ആരംഭിക്കാനാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജഹ് വാഡിയ ഗ്രൂപ്പിന്റെ കീഴിലുള്ള ഗോ എയറിന് അഹമ്മദാബാദ്, ബഗ്ഡോഗ്ര, ബംഗളൂരു, ഭുവഭനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗോവ, ഗുവാഹതി, ഹൈദരാബാദ്, ജയ്പുർ, ജമ്മു, കൊച്ചി, കോൽക്കത്ത, കണ്ണൂർ, ലെഹ്, ലക്നൗ, മുംബൈ, നാഗ്പുർ, പട്ന, പോർട്ട് ബ്ലെയർ, പൂനെ, റാഞ്ചി, ശ്രീനഗർ എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സർവീസുകളും ഫുക്കറ്റ്, മാലി, മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകളുമുണ്ട്.
ഇതിനോടകം 72 മില്യണ്‍ യാത്രക്കാർ ഗോ എയറിനൊപ്പം സഞ്ചരിച്ചിട്ടുണ്ടെന്നു ഗോ എയർ മാനേജിംഗ് ഡയറക്ടർ ജഹ് വാഡിയ പറഞ്ഞു. വരും വർഷങ്ങളിൽ 100 മില്യണ്‍ യാത്രക്കാരെയാണ് ഗോ എയർ ലക്ഷ്യമിടുന്നത്.
മാസത്തിൽ ഓരോ വിമാനം വീതം കൊണ്ടുവന്നു കൂടുതൽ സർവീസുകൾ ആരംഭിക്കാനാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.