ന്യൂഡൽഹി: തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബിഎസ്എൻഎൽ പൂട്ടാൻ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിനു മറുപടി നൽകി.
രാജ്യത്താകെ 1.12 കോടി ലാൻഡ് ലൈൻ കണക്ഷനും, 11.57 കോടി മൊബൈൽ കണക്ഷനും ബിഎസ്എൻഎലിനുണ്ട്. ബിഎസ്എൻഎലിന്റെ പ്രവർത്തന ക്ഷമതക്കുറവ് വാർത്താവിതരണ സംവിധാനങ്ങളെ ബാധിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
2016-17, 2017-18, 2018-19 കാലയളവുകളിൽ യഥാക്രമം 4793, 7993, 7714 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും ബിഎസ്എൻഎലിൽ ആകെ 1,63,902 ജീവനക്കാരുണ്ടെന്നും ജീവനക്കാർക്ക് ക്രമമായി ശന്പളം നൽകാറുണ്ടെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ശന്പളം നൽകുന്നതിൽ താമസം നേരിട്ടെന്നും മന്ത്രി അറിയിച്ചു.
രാജ്യത്താകെ 1.12 കോടി ലാൻഡ് ലൈൻ കണക്ഷനും, 11.57 കോടി മൊബൈൽ കണക്ഷനും ബിഎസ്എൻഎലിനുണ്ട്. ബിഎസ്എൻഎലിന്റെ പ്രവർത്തന ക്ഷമതക്കുറവ് വാർത്താവിതരണ സംവിധാനങ്ങളെ ബാധിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
2016-17, 2017-18, 2018-19 കാലയളവുകളിൽ യഥാക്രമം 4793, 7993, 7714 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും ബിഎസ്എൻഎലിൽ ആകെ 1,63,902 ജീവനക്കാരുണ്ടെന്നും ജീവനക്കാർക്ക് ക്രമമായി ശന്പളം നൽകാറുണ്ടെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ശന്പളം നൽകുന്നതിൽ താമസം നേരിട്ടെന്നും മന്ത്രി അറിയിച്ചു.