തിരുവനന്തപുരം: കയറ്റുമതി ലക്ഷ്യമിട്ട് 500 ഹെക്ടർ സ്ഥലത്ത് വാഴക്കൃഷിയും 50 ഹെക്ടർ സ്ഥലത്ത് പൈനാപ്പിൾക്കൃഷിയും ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയിൽ അറിയിച്ചു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നാളികേരത്തിന്റെ അഞ്ചു ശതമാനം മാത്രമാണു നിലവിൽ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നത്.
ശ്രീലങ്കയും ഫിലിപ്പിൻസും മൊത്തം ഉത്പാദനത്തിന്റെ 40 ശതമാനവും മൂല്യവർധിത ഉത്പന്നങ്ങളാക്കുന്നു. കേരളവും ഈ രംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കും.പഴവർഗങ്ങളും തേനും സംഭരിച്ചു സംസ്കരിക്കുന്ന ആഗ്രോ പാർക്കുകളും സർക്കാർ ആരംഭിക്കും. കേരളത്തിന്റെ ചാങ്ങാലി കോടൻ പഴം, മറയൂർ ശർക്കര ഉൾപ്പെടെ 14 ഇനങ്ങൾക്കു ഭൗമ സൂചിക പദവി ലഭിച്ചിട്ടുണ്ട്. ആറ് ഉത്പന്നങ്ങൾക്കു കൂടി ഭൗമസൂചിക പദവി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ശ്രീലങ്കയും ഫിലിപ്പിൻസും മൊത്തം ഉത്പാദനത്തിന്റെ 40 ശതമാനവും മൂല്യവർധിത ഉത്പന്നങ്ങളാക്കുന്നു. കേരളവും ഈ രംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കും.പഴവർഗങ്ങളും തേനും സംഭരിച്ചു സംസ്കരിക്കുന്ന ആഗ്രോ പാർക്കുകളും സർക്കാർ ആരംഭിക്കും. കേരളത്തിന്റെ ചാങ്ങാലി കോടൻ പഴം, മറയൂർ ശർക്കര ഉൾപ്പെടെ 14 ഇനങ്ങൾക്കു ഭൗമ സൂചിക പദവി ലഭിച്ചിട്ടുണ്ട്. ആറ് ഉത്പന്നങ്ങൾക്കു കൂടി ഭൗമസൂചിക പദവി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.