കൊച്ചി: റിക്കാർഡുകൾ ഭേദിച്ച് സ്വർണവില, പവന് 280 രൂപ വർധിച്ച് എക്കാലത്തെയും ഉയർന്ന വിലയായ 25,680 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 3,210 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. കഴിഞ്ഞ 21ന് ഗ്രാമിന് 3180 രൂപയായി ഉയർന്ന സ്വർണവില റിക്കാർഡ് ഇട്ടിരുന്നെങ്കിലും അന്നുതന്നെ വില 3150 ലേക്ക് താഴ്ന്നിരുന്നു. 22ന് അതേ വിലനിലവാരത്തിൽ വില്പന നടന്നെങ്കിലും തിങ്കളാഴ്ച ഗ്രാമിന് 25 രൂപയുടെയും ഇന്നലെ 35 രൂപയുടെയും വർധന രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണു വർധിച്ചത്. പത്ത് ദിവസത്തിനിടെയാകട്ടെ ഗ്രാമിന് 140 രൂപയുടെയും പവന് 1120 രൂപയുടെയും വർധന.
നിലവിൽ കേരളത്തിലെ ജ്വല്ലറികളിൽനിന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ 28,000 രൂപയ്ക്കു മുകളിൽ നല്കേണ്ടിവരും.
പൊതുവെ വ്യാപാരം കുറഞ്ഞ മാസമാണു കടന്നുപോകുന്നത്. ഈ സമയം സ്വർണത്തിന് റിക്കാർഡ് വില വർധന രേഖപ്പെടുത്തുന്നതോടെ വില്പനയിൽ മാന്ദ്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വ്യാപാരത്തിനനുസരിച്ച് സ്റ്റോക്ക് എടുക്കാൻ കഴിയാത്ത സ്ഥിതിയാണ് സംജാതമായിട്ടുള്ളതെന്ന് വ്യാപാരികൾ പറയുന്നു. പുതിയ സ്വർണത്തിന്റെ വില്പന കുറഞ്ഞതിനാൽ, പഴയ സ്വർണം തിരികെവാങ്ങലും ബുദ്ധിമുട്ടിലാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഇനിയും കൂടാനാണു സാധ്യത.
റോബിൻ ജോർജ്
സ്വർണത്തിലെ നിക്ഷേപം വർധിച്ചത് വില ഉയർത്തി
കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നു. പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതകൾ മുന്നിൽ കണ്ട് ധനകാര്യസ്ഥാപനങ്ങൾ സ്വർണത്തിലെ നിക്ഷേപ തോത് ഉയർത്താൻ മത്സരിക്കുന്നത് ആഗോള തലത്തിൽ മഞ്ഞലോഹത്തിന്റെ തിളക്കം വർധിപ്പിച്ചു.
കേരളം ചിങ്ങത്തിലെ വിവാഹ സീസണിന് ഒരുങ്ങുന്നതിനിടയിലെ ഈ ശക്തമായ വിലക്കയറ്റം വിവാഹ പാർട്ടികളെ കൂടുതൽ പ്രതിസന്ധിയിലാക്കും. നിരക്ക് വീണ്ടും ഉയരുമെന്ന ഭീതിയിൽ മുൻകൂർ ബുക്കിംഗിന് പല വ്യാപാര ശാലകളിലും ഉപയോക്താക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ബജറ്റിൽ സ്വർണ ഇറക്കുമതി ഡ്യൂട്ടിയിൽ ഇളവുകൾ വരുത്തുമെന്ന വിശ്വാസത്തിലാണ് ഒരു വിഭാഗം വ്യാപാരികൾ. നിലവിൽ സ്വർണ ഇറക്കുമതിക്ക് ഡ്യൂട്ടി പത്തു ശതമാനമാണ്. ഇതിന് പുറമേ മുന്ന് ശതമാനം ജിഎസ്ടിയും പതിയും. സ്വർണക്കള്ളകടത്ത് വ്യാപകമായ സാഹചര്യത്തിൽ നികുതി കുറച്ച് ഇറക്കുമതി സുതാര്യമാക്കാൻ ജൂലൈ അഞ്ചിലെ കേന്ദ്ര ബജറ്റിൽ നിർദേശം പുറത്ത് വരുമെന്ന പ്രതീക്ഷിക്കുന്നവരും രംഗത്തുണ്ട്. മാസാരംഭത്തിൽ 31,000 രൂപയിൽ വ്യാപാരം നടന്ന പത്ത് ഗ്രാം തങ്കമിപ്പോൾ 35,000 റേഞ്ചിലാണ്. എംസിഎക്സിൽ സ്വർണം അവധി നിരക്ക് 34,599 രൂപയായി ഉയർന്നു.
അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വില നിത്യേനെ ഉയരുന്നു. ഒരു മാസത്തിനിടെ ട്രോയ് ഔൺസിന് 150 ഡോളർ വർധിച്ചു. ഈ വിലക്കയറ്റത്തിനിടെ സ്വർണം ആറ് വർഷത്തിനിടയിലെ ഏറ്റവും ആകർഷകമായ വിലയിലെത്തി. ചൊവ്വാഴ്ച യൂറോപ്യൻ മാർക്കറ്റിൽ ഔൺസിന് 1438.98 ഡോളർ വരെ കയറി.
ഇറാനു നേരെയുള്ള സൈനിക നീക്കങ്ങൾ ഒരു വശത്ത് ചൂടുപിടിക്കുമ്പോൾ വിനിമയ വിപണിയിൽ പ്രമുഖ നാണയങ്ങൾക്കു മുന്നിൽ അമേരിക്കൻ ഡോളറിനും തിരിച്ചടിനേരിട്ടു. യുഎസ് ഡോളർ സൂചിക മൂന്ന് മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലാണ്. ജാപ്പനീസ് നാണയമായ യെന്നിനു മുന്നിൽ ഡോളർ പതിനാറ് മാസത്തിനിടയിലെ താഴ്ന്ന റേഞ്ചിലാണ്. യുറോയുടെ വിനിമയ മൂല്യവും ഉയർന്നു.
കേന്ദ്ര ബാങ്കുകളുടെ ശക്തമായ സാന്നിധ്യമാണ് ആഗോള സ്വർണ വിപണിയുടെ കുതിപ്പിനു വേഗം പകർന്നത്. പുതുവർഷാരംഭത്തിൽ തന്നെ ഏകദേശം 50 ടൺ സ്വർണം കരുതൽ ശേഖരത്തിൽ ചേർത്തു. ഫെബ്രുവരിക്കു ശേഷവും ആർബിഐ ഇറക്കുമതിക്ക് ഉത്സാഹിച്ചു. ചൈനയും ഇറാനും തുർക്കിയും കസാക്കിസ്ഥാനുമെല്ലാം കരുതൽ ശേഖരം ഉയർത്തി. കഴിഞ്ഞ വർഷം റഷ്യ 274 ടൺ സ്വർണമാണ് വാങ്ങിയത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം ഏകദേശം 30,000 ടൺ സ്വർണം കേന്ദ്ര ബാങ്കുകളിലുണ്ട്.
അമേരിക്ക അടുത്ത മാസം പലിശനിരക്കിൽ കുറവ് വരുത്തുമെന്ന സൂചനകൾ ഫണ്ടുകളെ നിക്ഷേപം ഡോളറിൽനിന്ന് സ്വർണത്തിലേക്ക് തിരിക്കാൻ പ്രേരിപ്പിച്ചു. യുഎസ് ഫെഡിന്റെ നീക്കം കണ്ട് യൂറോപ്യൻ കേന്ദ്ര ബാങ്കും പലിശയിൽ മാറ്റം വരുത്തുന്ന കാര്യം ചിന്തിച്ചുതുടങ്ങി.
യൂറോപ്യൻ നീക്കങ്ങൾ നല്കുന്ന സൂചനകൾ വിലയിരുത്തിയാൽ ജപ്പാൻ അടക്കമുള്ള രാജ്യങ്ങളും വർഷത്തിന്റെ രണ്ടാം പകുതിയിൽ ബാങ്കിംഗ് നിരക്കുകളിൽ ഭേദഗതികൾ വരുത്താം. അതായത് നിക്ഷേപ മേഖല വീണ്ടും മഞ്ഞലോഹത്തിലെ വിശ്വാസം ഇരട്ടിപ്പിച്ചാൽ നിലവിലെ 1500 ഡോളറിലെ തടസവും മറികടന്ന് സ്വർണം കൂടുതൽ ശ്രദ്ധിക്കപ്പെടും. 2012 ൽ ന്യൂയോർക്ക് എക്സ്ചേഞ്ചിൽ രേഖപ്പെടുത്തിയ ട്രോയ് ഔൺസിന് 1924 ഡോളറാണ് സ്വർണത്തിന്റെ റിക്കാർഡ് വില.
കെ.ബി. ഉദയഭാനു
നിലവിൽ കേരളത്തിലെ ജ്വല്ലറികളിൽനിന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ 28,000 രൂപയ്ക്കു മുകളിൽ നല്കേണ്ടിവരും.
പൊതുവെ വ്യാപാരം കുറഞ്ഞ മാസമാണു കടന്നുപോകുന്നത്. ഈ സമയം സ്വർണത്തിന് റിക്കാർഡ് വില വർധന രേഖപ്പെടുത്തുന്നതോടെ വില്പനയിൽ മാന്ദ്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വ്യാപാരത്തിനനുസരിച്ച് സ്റ്റോക്ക് എടുക്കാൻ കഴിയാത്ത സ്ഥിതിയാണ് സംജാതമായിട്ടുള്ളതെന്ന് വ്യാപാരികൾ പറയുന്നു. പുതിയ സ്വർണത്തിന്റെ വില്പന കുറഞ്ഞതിനാൽ, പഴയ സ്വർണം തിരികെവാങ്ങലും ബുദ്ധിമുട്ടിലാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഇനിയും കൂടാനാണു സാധ്യത.
റോബിൻ ജോർജ്
സ്വർണത്തിലെ നിക്ഷേപം വർധിച്ചത് വില ഉയർത്തി
കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നു. പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതകൾ മുന്നിൽ കണ്ട് ധനകാര്യസ്ഥാപനങ്ങൾ സ്വർണത്തിലെ നിക്ഷേപ തോത് ഉയർത്താൻ മത്സരിക്കുന്നത് ആഗോള തലത്തിൽ മഞ്ഞലോഹത്തിന്റെ തിളക്കം വർധിപ്പിച്ചു.
കേരളം ചിങ്ങത്തിലെ വിവാഹ സീസണിന് ഒരുങ്ങുന്നതിനിടയിലെ ഈ ശക്തമായ വിലക്കയറ്റം വിവാഹ പാർട്ടികളെ കൂടുതൽ പ്രതിസന്ധിയിലാക്കും. നിരക്ക് വീണ്ടും ഉയരുമെന്ന ഭീതിയിൽ മുൻകൂർ ബുക്കിംഗിന് പല വ്യാപാര ശാലകളിലും ഉപയോക്താക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ബജറ്റിൽ സ്വർണ ഇറക്കുമതി ഡ്യൂട്ടിയിൽ ഇളവുകൾ വരുത്തുമെന്ന വിശ്വാസത്തിലാണ് ഒരു വിഭാഗം വ്യാപാരികൾ. നിലവിൽ സ്വർണ ഇറക്കുമതിക്ക് ഡ്യൂട്ടി പത്തു ശതമാനമാണ്. ഇതിന് പുറമേ മുന്ന് ശതമാനം ജിഎസ്ടിയും പതിയും. സ്വർണക്കള്ളകടത്ത് വ്യാപകമായ സാഹചര്യത്തിൽ നികുതി കുറച്ച് ഇറക്കുമതി സുതാര്യമാക്കാൻ ജൂലൈ അഞ്ചിലെ കേന്ദ്ര ബജറ്റിൽ നിർദേശം പുറത്ത് വരുമെന്ന പ്രതീക്ഷിക്കുന്നവരും രംഗത്തുണ്ട്. മാസാരംഭത്തിൽ 31,000 രൂപയിൽ വ്യാപാരം നടന്ന പത്ത് ഗ്രാം തങ്കമിപ്പോൾ 35,000 റേഞ്ചിലാണ്. എംസിഎക്സിൽ സ്വർണം അവധി നിരക്ക് 34,599 രൂപയായി ഉയർന്നു.
അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വില നിത്യേനെ ഉയരുന്നു. ഒരു മാസത്തിനിടെ ട്രോയ് ഔൺസിന് 150 ഡോളർ വർധിച്ചു. ഈ വിലക്കയറ്റത്തിനിടെ സ്വർണം ആറ് വർഷത്തിനിടയിലെ ഏറ്റവും ആകർഷകമായ വിലയിലെത്തി. ചൊവ്വാഴ്ച യൂറോപ്യൻ മാർക്കറ്റിൽ ഔൺസിന് 1438.98 ഡോളർ വരെ കയറി.
ഇറാനു നേരെയുള്ള സൈനിക നീക്കങ്ങൾ ഒരു വശത്ത് ചൂടുപിടിക്കുമ്പോൾ വിനിമയ വിപണിയിൽ പ്രമുഖ നാണയങ്ങൾക്കു മുന്നിൽ അമേരിക്കൻ ഡോളറിനും തിരിച്ചടിനേരിട്ടു. യുഎസ് ഡോളർ സൂചിക മൂന്ന് മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലാണ്. ജാപ്പനീസ് നാണയമായ യെന്നിനു മുന്നിൽ ഡോളർ പതിനാറ് മാസത്തിനിടയിലെ താഴ്ന്ന റേഞ്ചിലാണ്. യുറോയുടെ വിനിമയ മൂല്യവും ഉയർന്നു.
കേന്ദ്ര ബാങ്കുകളുടെ ശക്തമായ സാന്നിധ്യമാണ് ആഗോള സ്വർണ വിപണിയുടെ കുതിപ്പിനു വേഗം പകർന്നത്. പുതുവർഷാരംഭത്തിൽ തന്നെ ഏകദേശം 50 ടൺ സ്വർണം കരുതൽ ശേഖരത്തിൽ ചേർത്തു. ഫെബ്രുവരിക്കു ശേഷവും ആർബിഐ ഇറക്കുമതിക്ക് ഉത്സാഹിച്ചു. ചൈനയും ഇറാനും തുർക്കിയും കസാക്കിസ്ഥാനുമെല്ലാം കരുതൽ ശേഖരം ഉയർത്തി. കഴിഞ്ഞ വർഷം റഷ്യ 274 ടൺ സ്വർണമാണ് വാങ്ങിയത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം ഏകദേശം 30,000 ടൺ സ്വർണം കേന്ദ്ര ബാങ്കുകളിലുണ്ട്.
അമേരിക്ക അടുത്ത മാസം പലിശനിരക്കിൽ കുറവ് വരുത്തുമെന്ന സൂചനകൾ ഫണ്ടുകളെ നിക്ഷേപം ഡോളറിൽനിന്ന് സ്വർണത്തിലേക്ക് തിരിക്കാൻ പ്രേരിപ്പിച്ചു. യുഎസ് ഫെഡിന്റെ നീക്കം കണ്ട് യൂറോപ്യൻ കേന്ദ്ര ബാങ്കും പലിശയിൽ മാറ്റം വരുത്തുന്ന കാര്യം ചിന്തിച്ചുതുടങ്ങി.
യൂറോപ്യൻ നീക്കങ്ങൾ നല്കുന്ന സൂചനകൾ വിലയിരുത്തിയാൽ ജപ്പാൻ അടക്കമുള്ള രാജ്യങ്ങളും വർഷത്തിന്റെ രണ്ടാം പകുതിയിൽ ബാങ്കിംഗ് നിരക്കുകളിൽ ഭേദഗതികൾ വരുത്താം. അതായത് നിക്ഷേപ മേഖല വീണ്ടും മഞ്ഞലോഹത്തിലെ വിശ്വാസം ഇരട്ടിപ്പിച്ചാൽ നിലവിലെ 1500 ഡോളറിലെ തടസവും മറികടന്ന് സ്വർണം കൂടുതൽ ശ്രദ്ധിക്കപ്പെടും. 2012 ൽ ന്യൂയോർക്ക് എക്സ്ചേഞ്ചിൽ രേഖപ്പെടുത്തിയ ട്രോയ് ഔൺസിന് 1924 ഡോളറാണ് സ്വർണത്തിന്റെ റിക്കാർഡ് വില.
കെ.ബി. ഉദയഭാനു