മുംബൈ: അമേരിക്ക-ഇറാൻ യുദ്ധഭീതി മാറ്റിനിർത്തി നിക്ഷേപകർ ഇന്ത്യൻ കന്പോളങ്ങളിലേക്കു തിരിഞ്ഞു. മൺസൂണിന്റെ ബലത്തിൽ സെൻസെക്സും നിഫ്റ്റിയും മികച്ച മുന്നേറ്റം കാഴ്ചവച്ചു. ബോംബെ ഓഹരിസൂചിക സെൻസെക്സ് 311.98 പോയിന്റ് ഉയർന്ന് 39,434.94ലും നിഫ്റ്റി 96.80 പോയിന്റ് ഉയർന്ന് 11,796.45ലും വ്യാപാരം അവസാനിപ്പിച്ചു.
വടക്കേ ഇന്ത്യയിൽ മൺസൂൺ ശക്തിപ്രാപിച്ചതാണ് ഇന്നലെ വിപണിയെ ഉത്തേജിപ്പിച്ചതെങ്കിലും അടുത്ത ആഴ്ചയിലെ കേന്ദ്ര ബജറ്റും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ചയും നിക്ഷേപകർ ഭീതിയോടെയാണ് ഉറ്റുനോക്കുന്നത്.
അതേസമയം, ആഗോള ഓഹരി കന്പോളങ്ങളിൽ ഇന്നലെ തകർച്ച പ്രകടമായി. ഷാങ്ഹായ്, ഹോങ്കോംഗ്, ടോക്കിയോ, സീയുൾ കന്പോളങ്ങൾ ഇന്നലെ താഴേക്കായിരുന്നു. യൂറോപ്യൻ സൂചികകളുടെ ഗതിയും വിഭിന്നമായിരുന്നില്ല.
വിനിമയ വിപണിയിൽ ഡോളറുമായുള്ള വിനിമയത്തിൽ രൂപ 69.36ലാണ്. ക്രൂഡ് വിപണിയിൽ ബ്രന്റ് ഇനം ക്രൂഡിന് 0.36 ശതമാനം വില താഴ്ന്ന് 63.95 ഡോളറിലായി.
ടയർ കന്പനികൾക്ക് നേട്ടം
മുംബൈ: ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ടയറുകൾക്ക് അധിക നികുതി ചുമത്തിയത് ഇന്ത്യൻ ടയർ കന്പനികൾക്ക് നേട്ടമായി. ട്രക്ക്, ബസ് എന്നിവയ്ക്കുള്ള റേഡിയൽ ടയറുകളുടെ ഇറക്കുമതിക്കാണ് നികുതി വർധിപ്പിച്ചത്.
ഇന്ത്യൻ മാർക്കറ്റിലേക്ക് ടയർ കയറ്റുമതി ചെയ്യുന്ന പ്രധാന കയറ്റുമതി രാജ്യമാണ് ചൈന. ടയർ വിപണിയുടെ 50 ശതമാനമാണ് റേഡിയൽ ടയറുകൾ. ഇതിൽ 20-25 ശതമാനവും ചൈനയിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. നികുതി വർധിപ്പിച്ചതോടെ ചൈനീസ് ടയറുകൾക്ക് വില കൂടുകയും ആഭ്യന്തര കന്പനികളുടെ ടയറുകൾക്ക് ഡിമാൻഡ് ഉയരുകയും ചെയ്യും.
ടയർ കന്പനികളുടെ ഓഹരികൾ ഇന്നലെ രണ്ടു മുതൽ നാലു വരെ ശതമാനം കയറി.
വടക്കേ ഇന്ത്യയിൽ മൺസൂൺ ശക്തിപ്രാപിച്ചതാണ് ഇന്നലെ വിപണിയെ ഉത്തേജിപ്പിച്ചതെങ്കിലും അടുത്ത ആഴ്ചയിലെ കേന്ദ്ര ബജറ്റും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ചയും നിക്ഷേപകർ ഭീതിയോടെയാണ് ഉറ്റുനോക്കുന്നത്.
അതേസമയം, ആഗോള ഓഹരി കന്പോളങ്ങളിൽ ഇന്നലെ തകർച്ച പ്രകടമായി. ഷാങ്ഹായ്, ഹോങ്കോംഗ്, ടോക്കിയോ, സീയുൾ കന്പോളങ്ങൾ ഇന്നലെ താഴേക്കായിരുന്നു. യൂറോപ്യൻ സൂചികകളുടെ ഗതിയും വിഭിന്നമായിരുന്നില്ല.
വിനിമയ വിപണിയിൽ ഡോളറുമായുള്ള വിനിമയത്തിൽ രൂപ 69.36ലാണ്. ക്രൂഡ് വിപണിയിൽ ബ്രന്റ് ഇനം ക്രൂഡിന് 0.36 ശതമാനം വില താഴ്ന്ന് 63.95 ഡോളറിലായി.
ടയർ കന്പനികൾക്ക് നേട്ടം
മുംബൈ: ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ടയറുകൾക്ക് അധിക നികുതി ചുമത്തിയത് ഇന്ത്യൻ ടയർ കന്പനികൾക്ക് നേട്ടമായി. ട്രക്ക്, ബസ് എന്നിവയ്ക്കുള്ള റേഡിയൽ ടയറുകളുടെ ഇറക്കുമതിക്കാണ് നികുതി വർധിപ്പിച്ചത്.
ഇന്ത്യൻ മാർക്കറ്റിലേക്ക് ടയർ കയറ്റുമതി ചെയ്യുന്ന പ്രധാന കയറ്റുമതി രാജ്യമാണ് ചൈന. ടയർ വിപണിയുടെ 50 ശതമാനമാണ് റേഡിയൽ ടയറുകൾ. ഇതിൽ 20-25 ശതമാനവും ചൈനയിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. നികുതി വർധിപ്പിച്ചതോടെ ചൈനീസ് ടയറുകൾക്ക് വില കൂടുകയും ആഭ്യന്തര കന്പനികളുടെ ടയറുകൾക്ക് ഡിമാൻഡ് ഉയരുകയും ചെയ്യും.
ടയർ കന്പനികളുടെ ഓഹരികൾ ഇന്നലെ രണ്ടു മുതൽ നാലു വരെ ശതമാനം കയറി.