മുംബൈ: രാജ്യത്തെ ധനകാര്യ സേവനദാതാക്കൾക്കെതിരേ പരാതി നല്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പൊതുജനത്തിന് അവസരമൊരുക്കി. ആർബിഐയുടെ വെബ്സൈറ്റിൽ ഇതിനായി കംപ്ലെയ്ന്റ് മാനേജ്മെന്റ് സിസ്റ്റം (സിഎംഎസ്) ഒരുക്കിയിട്ടുണ്ട്.
ഒരു തവണ പരാതി രജിസ്റ്റർ ചെയ്താൽ പരാതി അതാത് ആർബിഐ റീജണൽ ഓഫീസിലേക്കോ ബാങ്കിംഗ് ഓംബുഡ്സ്മാൻ ഓഫീസിലേക്കോ കൈമാറ്റം ചെയ്യപ്പെടും. അവിടെനിന്നാണ് പരാതിപരിഹാര നടപടികൾ സ്വീകരിക്കുക.
പരാതി സ്വീകരിച്ചാൽ ഓട്ടോമാറ്റിക് ആയി മറുപടി ലഭിക്കുന്നതിനൊപ്പം പരാതിക്കെതിരേ സ്വീകരിച്ച നടപടികൾ അറിയാനും പരാതിക്കാരന് കഴിയും.
പരാതികൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുവേണ്ടിയാണ് സിഎംഎസ് സംവിധാനം ആവിഷ്കരിച്ചിരിക്കുന്നതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഡെസ്ക്ടോപ്പിലും മൊബൈൽ ഫോണുകളിലും സിഎംഎസ് ഒരുപോലെ ഉപയോഗിക്കാൻ കഴിയും.
ഒരു തവണ പരാതി രജിസ്റ്റർ ചെയ്താൽ പരാതി അതാത് ആർബിഐ റീജണൽ ഓഫീസിലേക്കോ ബാങ്കിംഗ് ഓംബുഡ്സ്മാൻ ഓഫീസിലേക്കോ കൈമാറ്റം ചെയ്യപ്പെടും. അവിടെനിന്നാണ് പരാതിപരിഹാര നടപടികൾ സ്വീകരിക്കുക.
പരാതി സ്വീകരിച്ചാൽ ഓട്ടോമാറ്റിക് ആയി മറുപടി ലഭിക്കുന്നതിനൊപ്പം പരാതിക്കെതിരേ സ്വീകരിച്ച നടപടികൾ അറിയാനും പരാതിക്കാരന് കഴിയും.
പരാതികൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുവേണ്ടിയാണ് സിഎംഎസ് സംവിധാനം ആവിഷ്കരിച്ചിരിക്കുന്നതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഡെസ്ക്ടോപ്പിലും മൊബൈൽ ഫോണുകളിലും സിഎംഎസ് ഒരുപോലെ ഉപയോഗിക്കാൻ കഴിയും.