നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ അഭ്യന്തര യാത്രക്കാരുടെ ചെക്ക്-ഇൻ സമയം മൂന്നു മണിക്കൂറാക്കി ഉയർത്തി. ഇന്നു മുതൽ വിമാന പുറപ്പെടൽ സമയത്തിനു മൂന്നു മണിക്കൂർ മുന്പ് ആഭ്യന്തര യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്യാം. സുരക്ഷാ ക്രമീകരണങ്ങള്, യാത്രക്കാരുടെ തിരക്ക് എന്നിവ കണക്കിലെടുത്താണ് ചെക്ക് -ഇൻ സമയം വർധിപ്പിച്ചത്.
നിലവിൽ ആഭ്യന്തര ചെക്ക് -ഇൻ കൗണ്ടറുകൾ വിമാനം പുറപ്പെടുന്ന സമയത്തിനു രണ്ടു മണിക്കൂർ മുമ്പാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഇതിലും നേരത്തെ എത്തുന്നവരെ സിഐഎസ്എഫ് ചെക്ക്-ഇൻ മേഖലയിലേക്ക് കടത്തിവിടാറില്ല. തീവ്രവാദ ആക്രമണ ഭീഷണിയുള്ള പശ്ചാത്തലത്തിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്റെ നിർദേശപ്രകാരമാണ് സുരക്ഷാ പരിശോധന അതീവ കർശനമാക്കിയത്. സുരക്ഷാ പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കുന്നതിനാൽ സുരക്ഷാ പരിശോധനാ ഹാളിൽ വൻ തിരക്ക് ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് പ്രതിദിനം മുപ്പതിനായിരത്തോളം പേരാണ് യാത്ര ചെയ്യുന്നത്.
അവസാന നിമിഷം എത്തുന്നവർക്ക് ഗേറ്റുകളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം പലപ്പോഴുമുണ്ടാകാറുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ചെക്ക്-ഇൻ കൗണ്ടറുകൾ നേരത്തെ തുറക്കാൻ സിയാൽ എയർലൈനുകൾക്ക് നിർദേശം നല്കിയത്. രാജ്യാന്തര യാത്രക്കാരുടെ ചെക്ക്-ഇൻ സമയം മൂന്നു മണിക്കൂറായി തന്നെ തുടരും. ആഭ്യന്തര യാത്രക്കാർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സിയാൽ അഭ്യർഥിച്ചു.
നിലവിൽ ആഭ്യന്തര ചെക്ക് -ഇൻ കൗണ്ടറുകൾ വിമാനം പുറപ്പെടുന്ന സമയത്തിനു രണ്ടു മണിക്കൂർ മുമ്പാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഇതിലും നേരത്തെ എത്തുന്നവരെ സിഐഎസ്എഫ് ചെക്ക്-ഇൻ മേഖലയിലേക്ക് കടത്തിവിടാറില്ല. തീവ്രവാദ ആക്രമണ ഭീഷണിയുള്ള പശ്ചാത്തലത്തിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്റെ നിർദേശപ്രകാരമാണ് സുരക്ഷാ പരിശോധന അതീവ കർശനമാക്കിയത്. സുരക്ഷാ പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കുന്നതിനാൽ സുരക്ഷാ പരിശോധനാ ഹാളിൽ വൻ തിരക്ക് ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് പ്രതിദിനം മുപ്പതിനായിരത്തോളം പേരാണ് യാത്ര ചെയ്യുന്നത്.
അവസാന നിമിഷം എത്തുന്നവർക്ക് ഗേറ്റുകളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം പലപ്പോഴുമുണ്ടാകാറുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ചെക്ക്-ഇൻ കൗണ്ടറുകൾ നേരത്തെ തുറക്കാൻ സിയാൽ എയർലൈനുകൾക്ക് നിർദേശം നല്കിയത്. രാജ്യാന്തര യാത്രക്കാരുടെ ചെക്ക്-ഇൻ സമയം മൂന്നു മണിക്കൂറായി തന്നെ തുടരും. ആഭ്യന്തര യാത്രക്കാർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സിയാൽ അഭ്യർഥിച്ചു.