ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിനെത്തുടർന്ന് രാജ്യംവിട്ട് ആന്റിഗ്വയിൽ ഒളിവിൽ കഴിയുന്ന വജ്രവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി.
ഇന്ത്യയിലേക്ക് തിരിക്കാൻ എയർ ആംബുലൻസും ആരോഗ്യവിദഗ്ധരുടെ സംഘവും വിട്ടുനല്‍കാമെന്നും ഇന്ത്യയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കാമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു.
ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇന്ത്യയിൽ തിരികെയെത്താൻ കഴിയില്ലെന്ന് കഴിഞ്ഞയാഴ്ച ചോക്സി ഹൈക്കോടതിയിൽ അറിയിച്ചതിനെത്തുടർന്നാണ് ഇഡിയുടെ നീക്കം. 13,000 കോടി രൂപയുടെ പിഎൻബി തട്ടിപ്പിന്റെ അന്വേഷണവുമായി ചോക്സി ഇതുവരെ സഹകരിച്ചിട്ടില്ലെന്നും ഇഡി അറിയിച്ചു.
തന്റെ 6,129 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയെന്ന ചോക്സിയുടെ ആരോപണത്തെ ഇഡി എതിർത്തു. 2,100 കോടി രൂപയുടെ സ്വത്തുക്കൾ മാത്രമേ കണ്ടുകെട്ടിയിട്ടുള്ളൂവെന്നാണ് ഇഡിയുടെ വാദം. ഇന്ത്യ വിടുന്നതിനു മുന്‍പ് സ്വത്തുക്കൾ വിൽക്കാൻ ചോക്സി ശ്രമിച്ചിരുന്നെന്നും ഇഡി ആരോപിച്ചു.
ഇന്ത്യയിലേക്ക് തിരിക്കാൻ എയർ ആംബുലൻസും ആരോഗ്യവിദഗ്ധരുടെ സംഘവും വിട്ടുനല്‍കാമെന്നും ഇന്ത്യയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കാമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു.
ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇന്ത്യയിൽ തിരികെയെത്താൻ കഴിയില്ലെന്ന് കഴിഞ്ഞയാഴ്ച ചോക്സി ഹൈക്കോടതിയിൽ അറിയിച്ചതിനെത്തുടർന്നാണ് ഇഡിയുടെ നീക്കം. 13,000 കോടി രൂപയുടെ പിഎൻബി തട്ടിപ്പിന്റെ അന്വേഷണവുമായി ചോക്സി ഇതുവരെ സഹകരിച്ചിട്ടില്ലെന്നും ഇഡി അറിയിച്ചു.
തന്റെ 6,129 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയെന്ന ചോക്സിയുടെ ആരോപണത്തെ ഇഡി എതിർത്തു. 2,100 കോടി രൂപയുടെ സ്വത്തുക്കൾ മാത്രമേ കണ്ടുകെട്ടിയിട്ടുള്ളൂവെന്നാണ് ഇഡിയുടെ വാദം. ഇന്ത്യ വിടുന്നതിനു മുന്‍പ് സ്വത്തുക്കൾ വിൽക്കാൻ ചോക്സി ശ്രമിച്ചിരുന്നെന്നും ഇഡി ആരോപിച്ചു.