ന്യൂഡൽഹി: ബംഗളൂരുവിൽനിന്നു പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ പാത്രം കഴുകുന്നതിനെച്ചൊല്ലി പൈലറ്റും ക്രൂ അംഗവും തമ്മിൽ വഴക്ക്. തിങ്കളാഴ്ച നടന്ന സംഭവത്തിൽ ഇന്നലെയാണ് എയർ ഇന്ത്യ വിശദീകരണം നടത്തിയത്. വിമാനത്തിൽവച്ച് ഭക്ഷണം കഴിച്ച പൈലറ്റ് താൻ ഭക്ഷണം കൊണ്ടുവന്ന ടിഫിൻബോക്സ് കഴുകാൻ എയർഹോസ്റ്റസിനോട് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്കു കാരണം.
പൈലറ്റിന്റെ നിർദേശം എയർ ഹോസ്റ്റസ് അവഗണിച്ചതിനേത്തുടർന്ന് ഇരുവരും തമ്മിൽ വാഗ്വാദമുണ്ടാകുകയായിരുന്നു. കോൽക്കത്തയിലേക്കു പോകേണ്ടിയിരുന്ന വിമാനം സംഭവത്തേത്തുടർന്ന് രണ്ടു മണിക്കൂർ വൈകിയാണ് യാത്ര തിരിച്ചത്. ഇരുവരെയും മാറ്റിയശേഷമായിരുന്നു യാത്ര.
സംഭവം വിവാദമായതിനെത്തുടർന്ന് പൈലറ്റുമാർ ഇനി മുതൽ കോക്പിറ്റിലേക്ക് ഭക്ഷണം കൊണ്ടുവരേണ്ടതില്ലെന്ന് എയർ ഇന്ത്യ ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും കന്പനി അറിയിച്ചു. ചോദ്യം ചെയ്യലിനായി ഇന്ന് ഇരുവരെയും ഡൽഹിയിലെ കന്പനി ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.
യാത്രയ്ക്കിടെ പ്രത്യേക ഭക്ഷണം ഓർഡർ ചെയ്യാൻ പാടില്ലെന്ന് മാർച്ച് 27ന് എയർ ഇന്ത്യ പൈലറ്റുമാർക്കായി പ്രത്യേക നിർദേശം പുറപ്പെടുവിച്ചിരുന്നു. പൈലറ്റുമാർ സ്വയം ഭക്ഷണം ഓർഡർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് എയർ ഇന്ത്യ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.
പൈലറ്റിന്റെ നിർദേശം എയർ ഹോസ്റ്റസ് അവഗണിച്ചതിനേത്തുടർന്ന് ഇരുവരും തമ്മിൽ വാഗ്വാദമുണ്ടാകുകയായിരുന്നു. കോൽക്കത്തയിലേക്കു പോകേണ്ടിയിരുന്ന വിമാനം സംഭവത്തേത്തുടർന്ന് രണ്ടു മണിക്കൂർ വൈകിയാണ് യാത്ര തിരിച്ചത്. ഇരുവരെയും മാറ്റിയശേഷമായിരുന്നു യാത്ര.
സംഭവം വിവാദമായതിനെത്തുടർന്ന് പൈലറ്റുമാർ ഇനി മുതൽ കോക്പിറ്റിലേക്ക് ഭക്ഷണം കൊണ്ടുവരേണ്ടതില്ലെന്ന് എയർ ഇന്ത്യ ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും കന്പനി അറിയിച്ചു. ചോദ്യം ചെയ്യലിനായി ഇന്ന് ഇരുവരെയും ഡൽഹിയിലെ കന്പനി ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.
യാത്രയ്ക്കിടെ പ്രത്യേക ഭക്ഷണം ഓർഡർ ചെയ്യാൻ പാടില്ലെന്ന് മാർച്ച് 27ന് എയർ ഇന്ത്യ പൈലറ്റുമാർക്കായി പ്രത്യേക നിർദേശം പുറപ്പെടുവിച്ചിരുന്നു. പൈലറ്റുമാർ സ്വയം ഭക്ഷണം ഓർഡർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് എയർ ഇന്ത്യ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.