കൊച്ചി: കനത്ത വേനലിൽ വെന്തുരുകിയ സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു മാസം വിറ്റഴിച്ചത് 400 കോടി രൂപയ്ക്കുമേൽ എയർ കണ്ടീഷനറുകൾ (എസി). കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധന. ഒരു ലക്ഷത്തിലധികം യൂണിറ്റുകളാണ് ഇക്കാലയളവിൽ വിറ്റഴിച്ചത്. പ്രതിദിനം ആയിരത്തിലധികം എസികൾവരെ വില്പന നടന്നിട്ടുണ്ട്.
ഫെബ്രുവരിയിൽ ആരംഭിച്ച വന്പൻ വില്പന കഴിഞ്ഞമാസംവരെ തുടർന്നു. എന്നാൽ, കാലവർഷം ആരംഭിച്ചതോടെ ആവശ്യക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. വില്പനയിൽ മുന്നിൽ നിൽക്കുന്ന കന്പനികൾതന്നെയാണ് ഇക്കുറിയും മുന്നേറിയത്.
വിവിധ ഓഫറുകളിലൂടെയും ഇൻസ്റ്റാൾമെന്റായുമെല്ലാം ഉപയോക്താക്കളെ ആകർഷിച്ചതും കന്പനികൾക്കു നേട്ടമായി. പ്രമുഖ കന്പനികൾക്കു പുറമേ രണ്ടാംനിര കന്പനികളും വിപണിയിൽ സജീവമാണ്. മധ്യവർഗ കുടുംബങ്ങളെ ലക്ഷ്യമിട്ട് ചെറിയ തുകകളിൽ വിവിധ മോഡൽ എസികൾ ലഭ്യമാക്കിയതും വില്പന വർധിപ്പിച്ചു.
റോബിൻ ജോർജ്
ഫെബ്രുവരിയിൽ ആരംഭിച്ച വന്പൻ വില്പന കഴിഞ്ഞമാസംവരെ തുടർന്നു. എന്നാൽ, കാലവർഷം ആരംഭിച്ചതോടെ ആവശ്യക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. വില്പനയിൽ മുന്നിൽ നിൽക്കുന്ന കന്പനികൾതന്നെയാണ് ഇക്കുറിയും മുന്നേറിയത്.
വിവിധ ഓഫറുകളിലൂടെയും ഇൻസ്റ്റാൾമെന്റായുമെല്ലാം ഉപയോക്താക്കളെ ആകർഷിച്ചതും കന്പനികൾക്കു നേട്ടമായി. പ്രമുഖ കന്പനികൾക്കു പുറമേ രണ്ടാംനിര കന്പനികളും വിപണിയിൽ സജീവമാണ്. മധ്യവർഗ കുടുംബങ്ങളെ ലക്ഷ്യമിട്ട് ചെറിയ തുകകളിൽ വിവിധ മോഡൽ എസികൾ ലഭ്യമാക്കിയതും വില്പന വർധിപ്പിച്ചു.
റോബിൻ ജോർജ്