മുംബൈ: കടക്കെണിയിലായ ഇന്ത്യൻ വ്യവസായി അനിൽ അംബാനിയോട് പണം ആവശ്യപ്പെട്ട് ചൈനീസ് ബാങ്കുകളും. ചൈന ഡെവലപ്മെന്റ് ബാങ്ക്, ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, എക്സിം ബാങ്ക് ഓഫ് ചൈന എന്നീ സ്ഥാപനങ്ങളാണ് റിലയൻസ് കമ്യൂണിക്കേഷൻസ് തങ്ങളോടു വാങ്ങിയ പണം ഉടൻ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈന ഡവലപ്പ്മെന്റ് ബാങ്കിന് 9,860 കോടി രൂപയാണ് റിലയൻസ് കമ്യൂണിക്കേഷൻസ് നൽകാനുള്ളത്. എക്സിം ബാങ്കിന് 3,360 കോടിയാണ് കിട്ടാക്കടം. ഇൻഡസ്ട്രിയൻ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈനയ്ക്ക് 1,554 കോടിയാണ് കിട്ടാനുള്ളത്. അതേസമയം, തങ്ങളുടെ ആസ്തികൾ വിറ്റ് കടം തീർക്കാനുള്ള റിലയൻസ് കമ്യൂണിക്കേഷൻസിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ശ്രമങ്ങൾ തുടരുകയാണ്.
നേരത്തെ, റിലയൻസ് കമ്യൂണിക്കേഷന്റെ ആസ്തികൾ 17,300 കോടി രൂപയ്ക്കുസ്വന്തമാക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ സന്നദ്ധത അറിയിച്ചെങ്കിലും നടപടിക്രമങ്ങളിലെ തടസം മൂലം ഇടപാട് നടന്നില്ല.
എന്നാൽ, 80 മില്യണ്‍ യുഎസ് ഡോളർ അടച്ച് അനിൽ അംബാനിയുടെ അറസ്റ്റ് ഒഴിവാക്കാൻ മുകേഷിനായി. ചൈനീസ് സ്ഥാപനങ്ങൾക്കു പുറമേ റഷ്യയിലെ ഇൻവസ്റ്റ്മെന്റ് ബാങ്ക്, സ്റ്റാൻഡാർഡ് ചാർട്ടേഡ് ബാങ്ക് (ലണ്ടൻ), ഡറ്റ്ഷെ ബാങ്ക് (ഹോങ്കോംഗ്), ഡിബിഎസ് ബാങ്ക് (സിംഗപ്പൂർ), എമിറേറ്റ്സ് എൻബിഡി ബാങ്ക് (ദുബായ്) തുടങ്ങിയ വിദേശ സ്ഥാപനങ്ങൾക്കും റിലയൻസ് കമ്യൂണിക്കേഷൻസും അനുബന്ധ സ്ഥാപനങ്ങളും പണം നൽകാനുണ്ട്.
ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈന ഡവലപ്പ്മെന്റ് ബാങ്കിന് 9,860 കോടി രൂപയാണ് റിലയൻസ് കമ്യൂണിക്കേഷൻസ് നൽകാനുള്ളത്. എക്സിം ബാങ്കിന് 3,360 കോടിയാണ് കിട്ടാക്കടം. ഇൻഡസ്ട്രിയൻ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈനയ്ക്ക് 1,554 കോടിയാണ് കിട്ടാനുള്ളത്. അതേസമയം, തങ്ങളുടെ ആസ്തികൾ വിറ്റ് കടം തീർക്കാനുള്ള റിലയൻസ് കമ്യൂണിക്കേഷൻസിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ശ്രമങ്ങൾ തുടരുകയാണ്.
നേരത്തെ, റിലയൻസ് കമ്യൂണിക്കേഷന്റെ ആസ്തികൾ 17,300 കോടി രൂപയ്ക്കുസ്വന്തമാക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ സന്നദ്ധത അറിയിച്ചെങ്കിലും നടപടിക്രമങ്ങളിലെ തടസം മൂലം ഇടപാട് നടന്നില്ല.
എന്നാൽ, 80 മില്യണ്‍ യുഎസ് ഡോളർ അടച്ച് അനിൽ അംബാനിയുടെ അറസ്റ്റ് ഒഴിവാക്കാൻ മുകേഷിനായി. ചൈനീസ് സ്ഥാപനങ്ങൾക്കു പുറമേ റഷ്യയിലെ ഇൻവസ്റ്റ്മെന്റ് ബാങ്ക്, സ്റ്റാൻഡാർഡ് ചാർട്ടേഡ് ബാങ്ക് (ലണ്ടൻ), ഡറ്റ്ഷെ ബാങ്ക് (ഹോങ്കോംഗ്), ഡിബിഎസ് ബാങ്ക് (സിംഗപ്പൂർ), എമിറേറ്റ്സ് എൻബിഡി ബാങ്ക് (ദുബായ്) തുടങ്ങിയ വിദേശ സ്ഥാപനങ്ങൾക്കും റിലയൻസ് കമ്യൂണിക്കേഷൻസും അനുബന്ധ സ്ഥാപനങ്ങളും പണം നൽകാനുണ്ട്.