മുംബൈ: ജെറ്റ് എയർവേസിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്നു പ്രതിസന്ധിയിലായ ഇന്ത്യയിലെ വ്യോമഗതാഗത രംഗം തിരിച്ചുവരവിൽ. മേയിൽ ആഭ്യന്തര വിമാനയാത്രികരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയതാണ് വ്യോമഗതാഗത രംഗത്ത് ഉണർവ് പകർന്നിരിക്കുന്നത്.
ജെറ്റ് എയർവേസിന്റെ പ്രവർത്തനം പൂർണമായി നിലച്ചശേഷമുള്ള ആദ്യമാസമായ മേയിൽ1.2 കോടി ആളുകളാണ് ആഭ്യന്തര വിമാന യാത്ര നടത്തിയത്. കഴിഞ്ഞ വർഷം ഇത് 1.18 കോടിയായിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന 2.9 ശതമാനം വർധന രാജ്യത്തെ ഗതാഗതമേഖല അഭിവൃദ്ധിപ്പെടുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ.
ഈ വർഷം ഏപ്രിലിൽ വിമാനയാത്രികരുടെ എണ്ണം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 4.5 ശതമാനം കുറഞ്ഞിരുന്നു. ഇൻഡിഗോ എയർലൈൻസാണ് മേയിൽ കൂടുതൽ വിപണി പങ്കാളിത്തം കൈയാളിയത്; 49 ശതമാനം. സ്പൈസ് ജെറ്റിന് 14.8 ശതമാനം വിപണി പങ്കാളിത്തം ലഭിച്ചു.എയർ ഇന്ത്യക്ക് 13.5 ശതമാനവും.
ജെറ്റ് എയർവേസിന്റെ പ്രവർത്തനം പൂർണമായി നിലച്ചശേഷമുള്ള ആദ്യമാസമായ മേയിൽ1.2 കോടി ആളുകളാണ് ആഭ്യന്തര വിമാന യാത്ര നടത്തിയത്. കഴിഞ്ഞ വർഷം ഇത് 1.18 കോടിയായിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന 2.9 ശതമാനം വർധന രാജ്യത്തെ ഗതാഗതമേഖല അഭിവൃദ്ധിപ്പെടുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ.
ഈ വർഷം ഏപ്രിലിൽ വിമാനയാത്രികരുടെ എണ്ണം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 4.5 ശതമാനം കുറഞ്ഞിരുന്നു. ഇൻഡിഗോ എയർലൈൻസാണ് മേയിൽ കൂടുതൽ വിപണി പങ്കാളിത്തം കൈയാളിയത്; 49 ശതമാനം. സ്പൈസ് ജെറ്റിന് 14.8 ശതമാനം വിപണി പങ്കാളിത്തം ലഭിച്ചു.എയർ ഇന്ത്യക്ക് 13.5 ശതമാനവും.