മുംബൈ: ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ഇ- കൊമേഴ്സ് കന്പനികൾ ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ സുക്ഷിക്കുന്നത് സംബന്ധിച്ച ചട്ടങ്ങൾ പുനഃപരിശോധിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കേന്ദ്ര വാണീജ്യമന്ത്രി പീയുഷ് ഗോയൽ വിവിധ കന്പനികളുടെ പ്രതിനിധികളുമായും റിസർവ് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയ്ക്കു ശേഷമാണ് റിസർവ് ബാങ്ക് തീരുമാനമറിയിച്ചത്. ചർച്ചയിൽ ഡാറ്റാസ്റ്റോറേജ് സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്ന് കന്പനി പ്രതിനിധികൾ ഒന്നടങ്കം ആവശ്യപ്പെട്ടതായാണ് വിവരം.
കന്പനികൾ ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽ തന്നെയുള്ള സങ്കേതങ്ങളിൽ സൂക്ഷിക്കണമെന്നാണ് നിലവിലെ ചട്ടം. ഇതു പ്രകാരം ഗൂഗിൾ, വാട്സാപ്, മാസ്റ്റർകാർഡ്സ്, വിസ തുടങ്ങിയ കന്പനികൾ അടുത്തിടെ ഇന്ത്യയിൽ ഡാറ്റ് സെന്ററുകൾ സ്ഥാപിച്ചിരുന്നു.
കന്പനികൾ ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽ തന്നെയുള്ള സങ്കേതങ്ങളിൽ സൂക്ഷിക്കണമെന്നാണ് നിലവിലെ ചട്ടം. ഇതു പ്രകാരം ഗൂഗിൾ, വാട്സാപ്, മാസ്റ്റർകാർഡ്സ്, വിസ തുടങ്ങിയ കന്പനികൾ അടുത്തിടെ ഇന്ത്യയിൽ ഡാറ്റ് സെന്ററുകൾ സ്ഥാപിച്ചിരുന്നു.