തിരുവനന്തപുരം: കൊച്ചി മറൈൻ ഡ്രൈവിൽ പാരന്പര്യത്തിന്റെ തനിമയും ആധുനികതയുടെ അനന്തസാധ്യതകളും സമന്വയിപ്പിച്ചുകൊണ്ടു സംസ്ഥാന ഭവനനിർമാണ ബോർഡ് പരിസ്ഥിതി സൗഹൃദ കേരള അന്താരാഷ്ട്ര പ്രദർശന നഗരി ഒരുക്കുമെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തിന്റെ സാന്പത്തിക മേഖലയിൽ പുതുജീവൻ നൽകുന്ന രീതിയിലാണ് പ്രദർശന നഗരി ഒരുക്കുന്നത്. ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ, ഇന്റർനാഷണൽ ട്രേഡ് ഫെയർ, കേരള ഡിസൈൻ ഫെസ്റ്റിവൽ, മോട്ടോർ ഷോ, കണ്‍വൻഷനുകൾ, മേളകൾ എന്നിവയ്ക്കായി സ്ഥിരം വേദിയൊരുക്കും.
എക്സിബിഷൻ സെന്ററുകൾ, സ്റ്റാളുകൾ, റസ്റ്ററന്റ്, ഓപ്പണ്‍
എയർ തിയേറ്റർ എന്നിവ ഉൾപ്പെടുന്ന എക്സിബിഷൻ സോണ്‍. സ്റ്റാർ ഹോട്ടലുകൾ അടങ്ങുന്ന ഹോട്ടൽ സോണ്‍, കളിസ്ഥലങ്ങൾ, പാർക്കുകൾ, വിശ്രമകേന്ദ്രങ്ങൾ, ഭക്ഷണശാലകൾ എന്നിവ ഉൾപ്പെടുന്ന ടൂറിസം സോണ്‍, വിവാഹങ്ങൾ അടക്കമുള്ള വലിയ ചടങ്ങുകൾ നടത്താൻ കഴിയുന്ന ഇവന്റ് സോണ്‍, കോർപറേറ്റ് സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ഓഫിസ് ടവറുകൾ അടങ്ങുന്ന ഓഫിസ് സോണ്‍ എന്നിങ്ങനെ വിവിധ മേഖലകളായിട്ടാണു പദ്ധതി വിഭാവനം ചെയ്യുന്നത്. 17.9 ഏക്കർ പ്രദേശത്ത് 1,605 കോടിയുടെ നിർമിതികൾ അടക്കം 3,105 കോടിയുടെ പദ്ധതികളാണു വിഭാവനം ചെയ്യുന്നത്. സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരണത്തിലൂടെ പൊതു- സ്വകാര്യ പങ്കാളിത്തം ഉറപ്പു വരുത്തി ധനസമാഹരണം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ സാന്പത്തിക മേഖലയിൽ പുതുജീവൻ നൽകുന്ന രീതിയിലാണ് പ്രദർശന നഗരി ഒരുക്കുന്നത്. ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ, ഇന്റർനാഷണൽ ട്രേഡ് ഫെയർ, കേരള ഡിസൈൻ ഫെസ്റ്റിവൽ, മോട്ടോർ ഷോ, കണ്‍വൻഷനുകൾ, മേളകൾ എന്നിവയ്ക്കായി സ്ഥിരം വേദിയൊരുക്കും.
എക്സിബിഷൻ സെന്ററുകൾ, സ്റ്റാളുകൾ, റസ്റ്ററന്റ്, ഓപ്പണ്‍
എയർ തിയേറ്റർ എന്നിവ ഉൾപ്പെടുന്ന എക്സിബിഷൻ സോണ്‍. സ്റ്റാർ ഹോട്ടലുകൾ അടങ്ങുന്ന ഹോട്ടൽ സോണ്‍, കളിസ്ഥലങ്ങൾ, പാർക്കുകൾ, വിശ്രമകേന്ദ്രങ്ങൾ, ഭക്ഷണശാലകൾ എന്നിവ ഉൾപ്പെടുന്ന ടൂറിസം സോണ്‍, വിവാഹങ്ങൾ അടക്കമുള്ള വലിയ ചടങ്ങുകൾ നടത്താൻ കഴിയുന്ന ഇവന്റ് സോണ്‍, കോർപറേറ്റ് സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ഓഫിസ് ടവറുകൾ അടങ്ങുന്ന ഓഫിസ് സോണ്‍ എന്നിങ്ങനെ വിവിധ മേഖലകളായിട്ടാണു പദ്ധതി വിഭാവനം ചെയ്യുന്നത്. 17.9 ഏക്കർ പ്രദേശത്ത് 1,605 കോടിയുടെ നിർമിതികൾ അടക്കം 3,105 കോടിയുടെ പദ്ധതികളാണു വിഭാവനം ചെയ്യുന്നത്. സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരണത്തിലൂടെ പൊതു- സ്വകാര്യ പങ്കാളിത്തം ഉറപ്പു വരുത്തി ധനസമാഹരണം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.