തിരുവനന്തപുരം: സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ 2018-19 സാന്പത്തിക വർഷത്തിലെ അറ്റാദായം, മുൻ വർഷത്തെക്കാളും ഇരട്ടിച്ച്, 17.70 കോടി രൂപയായി. 2017-18 സാന്പത്തിക വർഷം 8.3 കോടി രൂപയായിരുന്നു ലാഭം. 17.06.2019-ൽ തിരുവനന്തപുരത്തു നടന്ന വാർഷിക പൊതുയോഗം കണക്കുകൾ അംഗീകരിച്ചു.
സംസ്ഥാനത്ത് വാർഷിക കണക്കുകൾ ഓഡിറ്റ് ചെയ്ത് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ആദ്യ പൊതുമേഖലാ സ്ഥാപനമാണ് കെ.എഫ്.സി ഷെയർ ഉടമകൾക്ക് ഈ വർഷം ലാഭവിഹിതം നൽകാനും തീരുമാനമായി. ഇതനുസരിച്ച് സംസ്ഥാന സർക്കാരിന് ഈ വർഷം ഒരു കോടി പത്ത് ലക്ഷം രൂപ ലാഭവിഹിതമായി ലഭിക്കും. ലാഭത്തിലെ കുറവും നിഷ്ക്രിയ ആസ്തിയും കാരണം കെഎഫ്സി 2014-15 ന് ശേഷം ലാഭവിഹിതം നൽകാറില്ലായിരുന്നു എന്നാൽ കഴിഞ്ഞ സാന്പത്തിക വർഷം നടപ്പിലാക്കിയ പരിഷ്കാരങ്ങൾ കാരണം, ബിസിനസിലും വരുമാനത്തിലും മികച്ച നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞതിനാൽ ഇനിമുതൽ കെഎഫ്സി ക്ക് ലാഭവിഹിതം നൽകാനാകുമെന്ന് കെഎഫ്സി യുടെ സിഎംഡി ശ്രീ.സഞ്ജീവ് കൗശിക് അറിയിച്ചു.
2018-19 സാന്പത്തിക വർഷം വായ്പാ വിതരണം 127 ശതമാനം വർധിച്ച് 1645 കോടി രൂപയാവുകയും വായ്പാ അനുമതി 816 കോടി രൂപയാവുകയും ചെയ്തു. നിഷ്ക്രിയ ആസ്തി 5.77 ശതമാനമായി കുറയ്ക്കാനും കഴിഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 1.82 ശതമാനമാണ്.
സർക്കാർ കരാറുകാർക്കായി ബിൽ ഡിസ്കൗണ്ടിംഗ് പോലുള്ള നൂതന വായ്പാ പദ്ധതികൾ അവതരിപ്പിച്ചതിലൂടെ 2019-20 സാന്പത്തിക വർഷത്തിൽതന്നെ കെഎഫ്സിയുടെ വായ്പാ ആസ്തി 3500 കോടി രൂപയിലേക്ക് കടക്കുമെന്ന് കെഎഫ്സി യുടെ വാർഷിക പൊതുയോഗ അധ്യക്ഷനും, ഡയറക്ടർ ബോർഡ് മെന്പറുമായ, ഇ.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് വാർഷിക കണക്കുകൾ ഓഡിറ്റ് ചെയ്ത് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ആദ്യ പൊതുമേഖലാ സ്ഥാപനമാണ് കെ.എഫ്.സി ഷെയർ ഉടമകൾക്ക് ഈ വർഷം ലാഭവിഹിതം നൽകാനും തീരുമാനമായി. ഇതനുസരിച്ച് സംസ്ഥാന സർക്കാരിന് ഈ വർഷം ഒരു കോടി പത്ത് ലക്ഷം രൂപ ലാഭവിഹിതമായി ലഭിക്കും. ലാഭത്തിലെ കുറവും നിഷ്ക്രിയ ആസ്തിയും കാരണം കെഎഫ്സി 2014-15 ന് ശേഷം ലാഭവിഹിതം നൽകാറില്ലായിരുന്നു എന്നാൽ കഴിഞ്ഞ സാന്പത്തിക വർഷം നടപ്പിലാക്കിയ പരിഷ്കാരങ്ങൾ കാരണം, ബിസിനസിലും വരുമാനത്തിലും മികച്ച നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞതിനാൽ ഇനിമുതൽ കെഎഫ്സി ക്ക് ലാഭവിഹിതം നൽകാനാകുമെന്ന് കെഎഫ്സി യുടെ സിഎംഡി ശ്രീ.സഞ്ജീവ് കൗശിക് അറിയിച്ചു.
2018-19 സാന്പത്തിക വർഷം വായ്പാ വിതരണം 127 ശതമാനം വർധിച്ച് 1645 കോടി രൂപയാവുകയും വായ്പാ അനുമതി 816 കോടി രൂപയാവുകയും ചെയ്തു. നിഷ്ക്രിയ ആസ്തി 5.77 ശതമാനമായി കുറയ്ക്കാനും കഴിഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 1.82 ശതമാനമാണ്.
സർക്കാർ കരാറുകാർക്കായി ബിൽ ഡിസ്കൗണ്ടിംഗ് പോലുള്ള നൂതന വായ്പാ പദ്ധതികൾ അവതരിപ്പിച്ചതിലൂടെ 2019-20 സാന്പത്തിക വർഷത്തിൽതന്നെ കെഎഫ്സിയുടെ വായ്പാ ആസ്തി 3500 കോടി രൂപയിലേക്ക് കടക്കുമെന്ന് കെഎഫ്സി യുടെ വാർഷിക പൊതുയോഗ അധ്യക്ഷനും, ഡയറക്ടർ ബോർഡ് മെന്പറുമായ, ഇ.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.