ന്യൂഡൽഹി: അമേരിക്കയുടെ വിലക്കു നേരിടുന്ന ചൈനീസ് സ്മാർട്ഫോണ്‍ കന്പനി വാവേയുടെ വിവിധ രാജ്യങ്ങളിലേക്കുള്ള സ്മാർട്ഫോണ്‍ ചരക്കുനീക്കം 40 ശതമാനം മുതൽ 60 ശതമാനം വരെ കുറയുമെന്നു റിപ്പോർട്ടുകൾ. ആഗോള തലത്തിൽ നേരിടാനിടയുള്ള തിരിച്ചടി മുന്നിൽകണ്ടു വാവേ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ഫോണ്‍ മോഡൽ ഹോണർ 20 വിദേശ രാജ്യങ്ങളിൽ അവതരിപ്പിച്ചേക്കില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
എന്നാൽ, ഇതു സംബന്ധിച്ചു കന്പനിയുടെ ഭാഗത്തുനിന്നു പ്രതികരണമൊന്നുമുണ്ടായിട്ടില്ല. യൂറോപ്യൻ രാജ്യങ്ങളിലും ഫ്രാൻസ്, ഇംഗ്ലണ്ട്, എന്നീ രാജ്യങ്ങളിലും ഹോണർ 20 ഈ മാസം 21ന് അവതരിപ്പിക്കുമെന്നാണ് കന്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, ഇതു സംബന്ധിച്ചു കന്പനിയുടെ ഭാഗത്തുനിന്നു പ്രതികരണമൊന്നുമുണ്ടായിട്ടില്ല. യൂറോപ്യൻ രാജ്യങ്ങളിലും ഫ്രാൻസ്, ഇംഗ്ലണ്ട്, എന്നീ രാജ്യങ്ങളിലും ഹോണർ 20 ഈ മാസം 21ന് അവതരിപ്പിക്കുമെന്നാണ് കന്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നത്.