വിപണി വിശേഷം / കെ.ബി. ഉദയഭാനു
കൊപ്ര, പച്ചത്തേങ്ങ സംഭരണ നീക്കത്തെ കാർഷികമേഖല ഉറ്റുനോക്കുന്നു. റബർ മികവ് നിലനിർത്തി, പുതിയ ഷീറ്റ് വരവ് വൈകുന്നത് വ്യവസായികളെ അസ്വസ്തരാക്കി. ഏലക്ക ഒരിക്കൽ കൂടി താരമായി. കുരുമുളക് വിലയിൽ അപ്രതീക്ഷിത തിരുത്തൽ. പവന് റിക്കാർഡ് തിളക്കം.
നാളികേരം
നാളികേര കർഷകർക്ക് താങ്ങു പകരാൻ കൊപ്രയും പച്ചത്തേങ്ങയും സംഭരിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. വർഷാരംഭം മുതൽ വില തകർച്ചയിൽ അകപ്പെട്ട നാളികേര വിപണിയെ സംഭരണത്തിലുടെ കൈപിടിച്ച് ഉയർത്താനാവുമെന്നാണ് പ്രതീക്ഷ. ജനുവരിയിൽ ക്വിന്റലിന് 11,000 രൂപയിൽ നീങ്ങിയ കൊപ്രയിപ്പോൾ 8,700 രൂപയിലാണ്. ചുരുങ്ങിയ മാസങ്ങൾക്കിടയിലെ വിലത്തകർച്ച കർഷക കുടുംബങ്ങളെ കടുത്ത സാന്പത്തിക ഞെരുക്കത്തിലാക്കിയ വിവരം രണ്ടാഴ്ച മുന്പ് ഇതേ കോളത്തിൽ വ്യക്തമാക്കിയിരുന്നു.
പച്ചത്തേങ്ങ സംഭരണ വില കിലോഗ്രാമിന് 25 രൂപയാണ്. രണ്ടു രൂപ അധികം നല്കാനുള്ള ശ്രമത്തിലാണെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അടുത്ത തിങ്കളാഴ്ചയോടെ പച്ചത്തേങ്ങ ശേഖരിക്കാനുള്ള സഹകരണ സംഘങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
കാലവർഷം മുന്നിൽ കണ്ട് നേരത്തെ നാളികേരം കൊപ്രയാക്കിയവർക്കും ആശ്വാസത്തിനു വകയുണ്ട്. താങ്ങുവിലയായ 9,521ന് കൊപ്രയും സംഭരിക്കും. ശേഖരിക്കുന്ന പച്ചത്തേങ്ങയും കൊപ്രയാക്കി കേന്ദ്ര ഏജൻസിയായ നാഫെഡിന് കൈമാറും. മഴ മൂലം തേങ്ങാവെട്ട് സ്തംഭിച്ചതിനാൽ വിപണിവില ഉയർത്തുക എളുപ്പമാണ്. മഴയ്ക്കു മുന്പ് വിളവെടുപ്പ് പൂർത്തിയാക്കാനുള്ള തിടുക്കത്തിലാണ് തമിഴ്നാട്. കൊച്ചിയിൽ പന്ത്രണ്ടു ദിവസം 11,900 രൂപയിൽ നിലകൊണ്ട വെളിച്ചെണ്ണ വാരാന്ത്യം 12,000ലേക്ക് കയറി.
റബർ
റബർ ഉത്പാദകരെയും സ്റ്റോക്കിസ്റ്റുകളെയും വിപണിയിലേക്ക് അടുപ്പിക്കാൻ ടയർ ലോബി ശ്രമം തുടരുന്നു. ഷീറ്റ് വില നിത്യേന ഉയർത്തി ക്വട്ടേഷൻ ഇറക്കിയിട്ടും ഉത്പാദകമേഖലകളിൽനിന്നുള്ള ചരക്കുവരവ് ഉയരാഞ്ഞത് വ്യവസായികളെ അസ്വസ്തരാക്കി. 14,700 രൂപയിൽനിന്ന് ആർഎസ്എസ് നാലാം ഗ്രേഡ് 15,500 വരെ കയറിയെങ്കിലും ചരക്കുവരവ് നാമമാത്രമായിരുന്നു.
ഇതിനിടെ ഊഹക്കച്ചവടക്കാർ വില കിലോഗ്രാമിന് 165 ലേക്ക് ഉയരുമെന്ന് പ്രചരിപ്പിച്ചതും ചരക്കുവരവിനെ ബാധിച്ചു. ഒരു മാസത്തിനിടയിൽ നാലാം ഗ്രേഡിന് 2000 രൂപ ഉയർന്നെങ്കിലും ഇത് ഉത്പാദകർക്ക് കാര്യമായി പ്രയോജനം ചെയ്യാഞ്ഞതിനാൽ പലരും ടാപ്പിംഗിന് താത്പര്യം കാണിച്ചിട്ടില്ല. വിലസ്ഥിരതയ്ക്കായി കാത്തുനിൽക്കുകയാണ് കർഷകർ. ഇപ്പോഴത്തെ നിലയ്ക്ക് ജൂലൈ ആദ്യ പകുതിയിലും ചരക്കുവരവ് ശക്തിയാർജിക്കില്ല. ടോക്കോമിൽ റബർ വില കിലോയ്ക്ക് 229 യെൻ വരെ ഉയർന്നു. ബുള്ളിഷ് മൂഡിൽ നീങ്ങുന്ന റബർ 231 യെന്നിലെ പ്രതിരോധം മറികടന്നാൽ 256 യെന്നിനെ ഉറ്റ്നോക്കാം.
ഏലം
ബോഡിനായ്ക്കനൂരിൽ നടന്ന ഏലക്ക ലേലത്തിൽ മികച്ചയിനങ്ങളുടെ വില സർവകാല റിക്കാർഡിലേക്ക് ഉയർന്നു. കഴിഞ്ഞമാസം രേഖപ്പെടുത്തിയ 4,000 രൂപയുടെ റിക്കാർഡ് പഴങ്കഥയാക്കി മികച്ചയിനം ഏലക്ക കിലോ 4503 രൂപയിലെത്തി. ആഭ്യന്തര-വിദേശ വിപണികളിൽ നിന്ന് ഏലത്തിന് ആവശ്യക്കാരുണ്ട്. വേനൽമഴയുടെ അഭാവം മൂലം പുതിയ സീസൺ ഒക്ടോബറിലേക്കു നീളാം.
കുരുമുളക്
കുരുമുളകിന് ഉത്തരേന്ത്യൻ അന്വേഷണം നിലച്ചത് വില 900 രൂപ ഇടിച്ചു. കാലാവസ്ഥാ മാറ്റം മൂലം മുളകിൽ ജലാംശത്തോത് ഉയർന്നത് വാങ്ങലുകാരെ പിന്തിരിപ്പിച്ചു. ഉണക്കു കൂടിയ മുളക് കാർഷിക മേഖലകളിൽ നേരിട്ട് പലരും സംഭരിക്കുന്നുണ്ട്. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ മുളക് പിന്തള്ളപ്പെട്ട നിലയിലാണ്. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5600 ഡോളറാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 37,200 രൂപയിൽനിന്ന് 36,300 രൂപയായി.
ചുക്ക്
ചുക്ക് വിലയിൽ മാറ്റമില്ല. ഉത്തരേന്ത്യയിൽ മഴ ആരംഭിക്കുന്നതോടെ ആഭ്യന്തര ഡിമാൻഡ് ഉയരും. കൊച്ചിയിൽ കാര്യമായി ചുക്കില്ല. കാലവർഷം സജീവമായ ശേഷം വില്പനയ്ക്ക് ഇറക്കാമെന്ന കണക്കുകൂട്ടലിൽ നൈജീരിയ, ബർമ്മ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള വില കുറഞ്ഞ ചുക്ക് ഉത്തരേന്ത്യൻ ഗോഡൗണുകളിൽ പലരും സംഭരിച്ചിട്ടുണ്ട്. കൊച്ചിയിൽ വിവിധയിനം ചുക്ക് 22,500-29000 രൂപ.
സ്വർണം
പ്രതീക്ഷിച്ച പോലെ കേരളത്തിൽ സ്വർണവില സർവകാല റിക്കാർഡ് തിരുത്തി. ആഭരണ കേന്ദ്രങ്ങളിൽ 24,320 രൂപയിൽനിന്ന് പവൻ വെളളിയാഴ്ച 24,560 ലേക്കും അന്ന് തന്നെ 24,720 ലേക്കും കയറി. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 24,640 രൂപയുടെ റിക്കാർഡ് ഇതിനിടെ പഴങ്കഥയായി. ശനിയാഴ്ച പവൻ 24,560 രൂപയിലാണ്.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1340 ഡോളറിൽ നിന്ന് 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 1359 ഡോളർ വരെ ചുവടുവച്ച ശേഷം ക്ലോസിംഗിൽ 1341 ഡോളറിലാണ്. മേയ് അവസാനം 1270 ഡോളറിൽ നീങ്ങിയ സ്വർണം ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ 89 ഡോളർ കയറി. ഈ വാരം 1359 ലെ പ്രതിരോധം മറികടന്നാൽ അടുത്ത ലക്ഷ്യം 1387-1420 ഡോളറാണ്. സാങ്കേതിക തിരുത്തൽ സംഭവിച്ചാൽ 1315 ഡോളറിൽ ആദ്യ താങ്ങുണ്ട്.
കൊപ്ര, പച്ചത്തേങ്ങ സംഭരണ നീക്കത്തെ കാർഷികമേഖല ഉറ്റുനോക്കുന്നു. റബർ മികവ് നിലനിർത്തി, പുതിയ ഷീറ്റ് വരവ് വൈകുന്നത് വ്യവസായികളെ അസ്വസ്തരാക്കി. ഏലക്ക ഒരിക്കൽ കൂടി താരമായി. കുരുമുളക് വിലയിൽ അപ്രതീക്ഷിത തിരുത്തൽ. പവന് റിക്കാർഡ് തിളക്കം.
നാളികേരം
നാളികേര കർഷകർക്ക് താങ്ങു പകരാൻ കൊപ്രയും പച്ചത്തേങ്ങയും സംഭരിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. വർഷാരംഭം മുതൽ വില തകർച്ചയിൽ അകപ്പെട്ട നാളികേര വിപണിയെ സംഭരണത്തിലുടെ കൈപിടിച്ച് ഉയർത്താനാവുമെന്നാണ് പ്രതീക്ഷ. ജനുവരിയിൽ ക്വിന്റലിന് 11,000 രൂപയിൽ നീങ്ങിയ കൊപ്രയിപ്പോൾ 8,700 രൂപയിലാണ്. ചുരുങ്ങിയ മാസങ്ങൾക്കിടയിലെ വിലത്തകർച്ച കർഷക കുടുംബങ്ങളെ കടുത്ത സാന്പത്തിക ഞെരുക്കത്തിലാക്കിയ വിവരം രണ്ടാഴ്ച മുന്പ് ഇതേ കോളത്തിൽ വ്യക്തമാക്കിയിരുന്നു.
പച്ചത്തേങ്ങ സംഭരണ വില കിലോഗ്രാമിന് 25 രൂപയാണ്. രണ്ടു രൂപ അധികം നല്കാനുള്ള ശ്രമത്തിലാണെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അടുത്ത തിങ്കളാഴ്ചയോടെ പച്ചത്തേങ്ങ ശേഖരിക്കാനുള്ള സഹകരണ സംഘങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
കാലവർഷം മുന്നിൽ കണ്ട് നേരത്തെ നാളികേരം കൊപ്രയാക്കിയവർക്കും ആശ്വാസത്തിനു വകയുണ്ട്. താങ്ങുവിലയായ 9,521ന് കൊപ്രയും സംഭരിക്കും. ശേഖരിക്കുന്ന പച്ചത്തേങ്ങയും കൊപ്രയാക്കി കേന്ദ്ര ഏജൻസിയായ നാഫെഡിന് കൈമാറും. മഴ മൂലം തേങ്ങാവെട്ട് സ്തംഭിച്ചതിനാൽ വിപണിവില ഉയർത്തുക എളുപ്പമാണ്. മഴയ്ക്കു മുന്പ് വിളവെടുപ്പ് പൂർത്തിയാക്കാനുള്ള തിടുക്കത്തിലാണ് തമിഴ്നാട്. കൊച്ചിയിൽ പന്ത്രണ്ടു ദിവസം 11,900 രൂപയിൽ നിലകൊണ്ട വെളിച്ചെണ്ണ വാരാന്ത്യം 12,000ലേക്ക് കയറി.
റബർ
റബർ ഉത്പാദകരെയും സ്റ്റോക്കിസ്റ്റുകളെയും വിപണിയിലേക്ക് അടുപ്പിക്കാൻ ടയർ ലോബി ശ്രമം തുടരുന്നു. ഷീറ്റ് വില നിത്യേന ഉയർത്തി ക്വട്ടേഷൻ ഇറക്കിയിട്ടും ഉത്പാദകമേഖലകളിൽനിന്നുള്ള ചരക്കുവരവ് ഉയരാഞ്ഞത് വ്യവസായികളെ അസ്വസ്തരാക്കി. 14,700 രൂപയിൽനിന്ന് ആർഎസ്എസ് നാലാം ഗ്രേഡ് 15,500 വരെ കയറിയെങ്കിലും ചരക്കുവരവ് നാമമാത്രമായിരുന്നു.
ഇതിനിടെ ഊഹക്കച്ചവടക്കാർ വില കിലോഗ്രാമിന് 165 ലേക്ക് ഉയരുമെന്ന് പ്രചരിപ്പിച്ചതും ചരക്കുവരവിനെ ബാധിച്ചു. ഒരു മാസത്തിനിടയിൽ നാലാം ഗ്രേഡിന് 2000 രൂപ ഉയർന്നെങ്കിലും ഇത് ഉത്പാദകർക്ക് കാര്യമായി പ്രയോജനം ചെയ്യാഞ്ഞതിനാൽ പലരും ടാപ്പിംഗിന് താത്പര്യം കാണിച്ചിട്ടില്ല. വിലസ്ഥിരതയ്ക്കായി കാത്തുനിൽക്കുകയാണ് കർഷകർ. ഇപ്പോഴത്തെ നിലയ്ക്ക് ജൂലൈ ആദ്യ പകുതിയിലും ചരക്കുവരവ് ശക്തിയാർജിക്കില്ല. ടോക്കോമിൽ റബർ വില കിലോയ്ക്ക് 229 യെൻ വരെ ഉയർന്നു. ബുള്ളിഷ് മൂഡിൽ നീങ്ങുന്ന റബർ 231 യെന്നിലെ പ്രതിരോധം മറികടന്നാൽ 256 യെന്നിനെ ഉറ്റ്നോക്കാം.
ഏലം
ബോഡിനായ്ക്കനൂരിൽ നടന്ന ഏലക്ക ലേലത്തിൽ മികച്ചയിനങ്ങളുടെ വില സർവകാല റിക്കാർഡിലേക്ക് ഉയർന്നു. കഴിഞ്ഞമാസം രേഖപ്പെടുത്തിയ 4,000 രൂപയുടെ റിക്കാർഡ് പഴങ്കഥയാക്കി മികച്ചയിനം ഏലക്ക കിലോ 4503 രൂപയിലെത്തി. ആഭ്യന്തര-വിദേശ വിപണികളിൽ നിന്ന് ഏലത്തിന് ആവശ്യക്കാരുണ്ട്. വേനൽമഴയുടെ അഭാവം മൂലം പുതിയ സീസൺ ഒക്ടോബറിലേക്കു നീളാം.
കുരുമുളക്
കുരുമുളകിന് ഉത്തരേന്ത്യൻ അന്വേഷണം നിലച്ചത് വില 900 രൂപ ഇടിച്ചു. കാലാവസ്ഥാ മാറ്റം മൂലം മുളകിൽ ജലാംശത്തോത് ഉയർന്നത് വാങ്ങലുകാരെ പിന്തിരിപ്പിച്ചു. ഉണക്കു കൂടിയ മുളക് കാർഷിക മേഖലകളിൽ നേരിട്ട് പലരും സംഭരിക്കുന്നുണ്ട്. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ മുളക് പിന്തള്ളപ്പെട്ട നിലയിലാണ്. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5600 ഡോളറാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 37,200 രൂപയിൽനിന്ന് 36,300 രൂപയായി.
ചുക്ക്
ചുക്ക് വിലയിൽ മാറ്റമില്ല. ഉത്തരേന്ത്യയിൽ മഴ ആരംഭിക്കുന്നതോടെ ആഭ്യന്തര ഡിമാൻഡ് ഉയരും. കൊച്ചിയിൽ കാര്യമായി ചുക്കില്ല. കാലവർഷം സജീവമായ ശേഷം വില്പനയ്ക്ക് ഇറക്കാമെന്ന കണക്കുകൂട്ടലിൽ നൈജീരിയ, ബർമ്മ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള വില കുറഞ്ഞ ചുക്ക് ഉത്തരേന്ത്യൻ ഗോഡൗണുകളിൽ പലരും സംഭരിച്ചിട്ടുണ്ട്. കൊച്ചിയിൽ വിവിധയിനം ചുക്ക് 22,500-29000 രൂപ.
സ്വർണം
പ്രതീക്ഷിച്ച പോലെ കേരളത്തിൽ സ്വർണവില സർവകാല റിക്കാർഡ് തിരുത്തി. ആഭരണ കേന്ദ്രങ്ങളിൽ 24,320 രൂപയിൽനിന്ന് പവൻ വെളളിയാഴ്ച 24,560 ലേക്കും അന്ന് തന്നെ 24,720 ലേക്കും കയറി. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 24,640 രൂപയുടെ റിക്കാർഡ് ഇതിനിടെ പഴങ്കഥയായി. ശനിയാഴ്ച പവൻ 24,560 രൂപയിലാണ്.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1340 ഡോളറിൽ നിന്ന് 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 1359 ഡോളർ വരെ ചുവടുവച്ച ശേഷം ക്ലോസിംഗിൽ 1341 ഡോളറിലാണ്. മേയ് അവസാനം 1270 ഡോളറിൽ നീങ്ങിയ സ്വർണം ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ 89 ഡോളർ കയറി. ഈ വാരം 1359 ലെ പ്രതിരോധം മറികടന്നാൽ അടുത്ത ലക്ഷ്യം 1387-1420 ഡോളറാണ്. സാങ്കേതിക തിരുത്തൽ സംഭവിച്ചാൽ 1315 ഡോളറിൽ ആദ്യ താങ്ങുണ്ട്.