കട്ടപ്പന: റിക്കാർഡുകൾ ഭേദിച്ച് ഏലക്കാ വില വീണ്ടും കുതിക്കുന്നു. ഇന്നലെ ബോഡിനായ്ക്കന്നൂരിൽ നടന്ന ഇ-ലേലത്തിൽ കൂടിയവില 4,503 രൂപ രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്.
വണ്ടന്മേട് മാസ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ലേലത്തിൽ 102 ലോട്ടുകളിലായി എത്തിയ 17,303 കിലോഗ്രാം ഏലക്കയും വിറ്റുപോയി. 2,801.75 രൂപയാണ് ശരാശരി വില. കഴിഞ്ഞ ആറിന് പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ലേലത്തിലെ 4012 രൂപയാണ് ഇതിനുമുന്പുള്ള ഉയർന്ന വില.
ഉച്ചകഴിഞ്ഞ് നടന്ന നെടുങ്കണ്ടം ഹെഡർ സിസ്റ്റംസിന്റെ ലേലത്തിൽ 199 ലോട്ടുകളിലായി എത്തിയ 29,868 കിലോഗ്രാമിൽ 29,571 കിലോയും വിറ്റുപോയി. കൂടിയ വില 3,108 രൂപയും ശരാശരി വില 2,813.45 രൂപയുമാണ്. ഇതുവരെയുള്ള ഉയർന്ന ശരാശരി വിലയിലാണ് ഇന്നലെ രേഖപ്പെടുത്തിയത്.
വേനൽമഴ പെയ്യാതിരിക്കുകയും കാലവർഷം ദുർബലമായി തുടരുന്നതിനാലും ഈ വർഷത്തെ ഏലക്കാ സീസൻ താമസിക്കും. സാധാരണയായി വേനൽമഴകൂടി ലഭിക്കുന്പോൾ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സീസണ് തുടങ്ങുന്നത്. ഇത്തവണ ഇടവപ്പാതി ശക്തിപ്രാപിക്കാത്തതിനാൽ സെപ്റ്റംബറിലോ ഒക്ടോബറിലോ മാത്രമേ സീസണ് ആരംഭിക്കുകയുള്ളൂ.
വണ്ടന്മേട് മാസ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ലേലത്തിൽ 102 ലോട്ടുകളിലായി എത്തിയ 17,303 കിലോഗ്രാം ഏലക്കയും വിറ്റുപോയി. 2,801.75 രൂപയാണ് ശരാശരി വില. കഴിഞ്ഞ ആറിന് പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ലേലത്തിലെ 4012 രൂപയാണ് ഇതിനുമുന്പുള്ള ഉയർന്ന വില.
ഉച്ചകഴിഞ്ഞ് നടന്ന നെടുങ്കണ്ടം ഹെഡർ സിസ്റ്റംസിന്റെ ലേലത്തിൽ 199 ലോട്ടുകളിലായി എത്തിയ 29,868 കിലോഗ്രാമിൽ 29,571 കിലോയും വിറ്റുപോയി. കൂടിയ വില 3,108 രൂപയും ശരാശരി വില 2,813.45 രൂപയുമാണ്. ഇതുവരെയുള്ള ഉയർന്ന ശരാശരി വിലയിലാണ് ഇന്നലെ രേഖപ്പെടുത്തിയത്.
വേനൽമഴ പെയ്യാതിരിക്കുകയും കാലവർഷം ദുർബലമായി തുടരുന്നതിനാലും ഈ വർഷത്തെ ഏലക്കാ സീസൻ താമസിക്കും. സാധാരണയായി വേനൽമഴകൂടി ലഭിക്കുന്പോൾ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സീസണ് തുടങ്ങുന്നത്. ഇത്തവണ ഇടവപ്പാതി ശക്തിപ്രാപിക്കാത്തതിനാൽ സെപ്റ്റംബറിലോ ഒക്ടോബറിലോ മാത്രമേ സീസണ് ആരംഭിക്കുകയുള്ളൂ.