ന്യൂഡൽഹി: മൊത്തവിലസൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം മേയിൽ കുറഞ്ഞു. ഏപ്രിലിലെ 3.07ൽനിന്ന് 2.45 ശതമാനത്തിലേക്കാണ് കുറവ്. രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന തലത്തിലാണ് വിലക്കയറ്റം. കഴിഞ്ഞ വർഷം മേയിൽ വിലക്കയറ്റം 4.78 ശതമാനമായിരുന്നു.
ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം ഏപ്രിലിലെ 7.37ൽനിന്ന് മേയിൽ 6.99 ശതമാനത്തിലേക്ക് താഴ്ന്നു. എങ്കിലും, ഉള്ളിവില 15.89 ശതമാനം വർധിച്ചു. പയർവർഗങ്ങളുടെ വില തുടർച്ചയായ നാലാം മാസവും രണ്ടക്കത്തിലാണ്. ഏപ്രിലിലെ 14.32ൽനിന്ന് മേയിൽ 18.36 ശതമാനത്തിലെത്തി.
2017 ജൂലൈയിൽ മൊത്തവില ആധാരമാക്കിയുള്ള വിലക്കയറ്റം 1.88 ശതമാനമായിരുന്നു. വിലക്കയറ്റം താഴ്ന്നത് സാന്പത്തികമേഖല ക്ഷയിച്ചതിനു തെളിവാണെന്ന് ഇന്ത്യൻ റേറ്റിംഗ് ആൻഡ് റിസർച്ച് പ്രിൻസിപ്പൽ എക്കണോമിസ്റ്റ് സുനിൽ കുമാർ സിൻഹ അഭിപ്രായപ്പെട്ടു. ഓട്ടോ, എഫ്എംസിജി വളർച്ചാ നിരക്ക് ഏതാനും മാസങ്ങളായി താഴേക്കാണ്. മൺസൂൺ കാര്യമായി ലഭിച്ചില്ലെങ്കിൽ ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റത്തിനു കാരണമാകും. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ മുൻകരുതൽ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ സാന്പത്തികവർഷംതന്നെ ആർബിഐ പലിശനിരക്കിൽ മാറ്റംവരുത്തുമെന്നാണ് ഇന്ത്യ റേറ്റിംഗിന്റെ വിലയിരുത്തൽ.
പച്ചക്കറിവിലക്കയറ്റം ഏപ്രിലിലെ 40.65 ശതമാനത്തിൽനിന്ന് 33.15 ശതമാനത്തിലേക്കു താഴ്ന്നു. വൈദ്യുതി-ഇന്ധന വിഭാഗത്തിലെ വിലക്കയറ്റം ഏപ്രിലിലെ 3.84ൽനിന്ന് 0.98 ശതമാനത്തിലേക്കു താഴ്ന്നപ്പോൾ ഫാക്ടറി ഉത്പന്നവിലക്കയറ്റം 1.72ൽനിന്ന് 1.28 ശതമാനത്തിലേക്ക് താണു.
ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം ഏപ്രിലിലെ 7.37ൽനിന്ന് മേയിൽ 6.99 ശതമാനത്തിലേക്ക് താഴ്ന്നു. എങ്കിലും, ഉള്ളിവില 15.89 ശതമാനം വർധിച്ചു. പയർവർഗങ്ങളുടെ വില തുടർച്ചയായ നാലാം മാസവും രണ്ടക്കത്തിലാണ്. ഏപ്രിലിലെ 14.32ൽനിന്ന് മേയിൽ 18.36 ശതമാനത്തിലെത്തി.
2017 ജൂലൈയിൽ മൊത്തവില ആധാരമാക്കിയുള്ള വിലക്കയറ്റം 1.88 ശതമാനമായിരുന്നു. വിലക്കയറ്റം താഴ്ന്നത് സാന്പത്തികമേഖല ക്ഷയിച്ചതിനു തെളിവാണെന്ന് ഇന്ത്യൻ റേറ്റിംഗ് ആൻഡ് റിസർച്ച് പ്രിൻസിപ്പൽ എക്കണോമിസ്റ്റ് സുനിൽ കുമാർ സിൻഹ അഭിപ്രായപ്പെട്ടു. ഓട്ടോ, എഫ്എംസിജി വളർച്ചാ നിരക്ക് ഏതാനും മാസങ്ങളായി താഴേക്കാണ്. മൺസൂൺ കാര്യമായി ലഭിച്ചില്ലെങ്കിൽ ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റത്തിനു കാരണമാകും. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ മുൻകരുതൽ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ സാന്പത്തികവർഷംതന്നെ ആർബിഐ പലിശനിരക്കിൽ മാറ്റംവരുത്തുമെന്നാണ് ഇന്ത്യ റേറ്റിംഗിന്റെ വിലയിരുത്തൽ.
പച്ചക്കറിവിലക്കയറ്റം ഏപ്രിലിലെ 40.65 ശതമാനത്തിൽനിന്ന് 33.15 ശതമാനത്തിലേക്കു താഴ്ന്നു. വൈദ്യുതി-ഇന്ധന വിഭാഗത്തിലെ വിലക്കയറ്റം ഏപ്രിലിലെ 3.84ൽനിന്ന് 0.98 ശതമാനത്തിലേക്കു താഴ്ന്നപ്പോൾ ഫാക്ടറി ഉത്പന്നവിലക്കയറ്റം 1.72ൽനിന്ന് 1.28 ശതമാനത്തിലേക്ക് താണു.