ബെയ്ജിംഗ്: എൻക്രിപ്റ്റഡ് മെസേജിംഗ് സർവീസായ ടെലഗ്രാമിൽ സൈബർ ആക്രമണം. സർവറിന്റെ തിരക്കു വർധിപ്പിച്ചു പ്രവർത്തനം അവതാളത്തിലാക്കുന്ന തരം ആക്രമണമാണ് ടെലഗ്രാം നേരിട്ടത്. എന്നാൽ, സർവറിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്നും ടെലഗ്രാം വീണ്ടും പ്രവർത്തന ക്ഷമമായെന്നും പിന്നീട് ടെലഗ്രാം സിഇഒ പാവെൽ ഡുറോവ് ട്വീറ്റ് ചെയ്തു.
സൈബർ ആക്രമണത്തിന്റെ ഉറവിടം ചൈനയാണെന്നും ഹോങ്കോംഗിലെ ചൈനാവിരുദ്ധ പ്രതിഷേധക്കാർ ആശയവിനിമയത്തിനു ടെലഗ്രാം ഉപയോഗിച്ചതാണ് ചൈനയിൽനിന്നു സൈബർ ആക്രമണമുണ്ടാകാൻ കാരണമെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം, സൈബർ ആക്രമണത്തേക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലെ ടെലഗ്രാം ഉപയോക്താക്കളെയാണ് സൈബർ ആക്രമണം കൂടുതലായും ബാധിച്ചത്.
ഇന്ത്യയിൽ കാര്യമായി ബാധിച്ചതായി റിപ്പോർട്ടുകളില്ല. അതേസമയം, ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കുന്നതിനെതിരേ ഹോങ്കോംഗിൽ നടക്കുന്ന പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധക്കാർ ആശയവിനിമയത്തിനായി എൻക്രിപ്റ്റഡ് മെസേജ് സർവീസുകളായ വാട്സാപ്പും ടെലഗ്രാമും ഉപയോഗിക്കുന്നതായാണു വിവരം. നേരത്തെ ഹോങ്കോംഗിൽ ചൈനീസ് വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ പേരിൽ ടെലഗ്രാമിലെ ഒരു ചാനലിന്റെ സംഘാടകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോകമെന്പാടും 200 മില്യണ്‍ ഉപയോക്താക്കളാണ് ടെലഗ്രാമിനുള്ളത്.
സൈബർ ആക്രമണത്തിന്റെ ഉറവിടം ചൈനയാണെന്നും ഹോങ്കോംഗിലെ ചൈനാവിരുദ്ധ പ്രതിഷേധക്കാർ ആശയവിനിമയത്തിനു ടെലഗ്രാം ഉപയോഗിച്ചതാണ് ചൈനയിൽനിന്നു സൈബർ ആക്രമണമുണ്ടാകാൻ കാരണമെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം, സൈബർ ആക്രമണത്തേക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലെ ടെലഗ്രാം ഉപയോക്താക്കളെയാണ് സൈബർ ആക്രമണം കൂടുതലായും ബാധിച്ചത്.
ഇന്ത്യയിൽ കാര്യമായി ബാധിച്ചതായി റിപ്പോർട്ടുകളില്ല. അതേസമയം, ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കുന്നതിനെതിരേ ഹോങ്കോംഗിൽ നടക്കുന്ന പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധക്കാർ ആശയവിനിമയത്തിനായി എൻക്രിപ്റ്റഡ് മെസേജ് സർവീസുകളായ വാട്സാപ്പും ടെലഗ്രാമും ഉപയോഗിക്കുന്നതായാണു വിവരം. നേരത്തെ ഹോങ്കോംഗിൽ ചൈനീസ് വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ പേരിൽ ടെലഗ്രാമിലെ ഒരു ചാനലിന്റെ സംഘാടകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോകമെന്പാടും 200 മില്യണ്‍ ഉപയോക്താക്കളാണ് ടെലഗ്രാമിനുള്ളത്.