ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വാഹനനിർമാതാക്കളെല്ലാം ആശങ്കയിലാണ്. ഇരുചക്ര, നാലു ചക്ര വാഹന നിർമാതാക്കളുടെ സ്റ്റോക്കുകൾ വർധിച്ചുവരികയാണ്. ഏതാണ്ട് ഏഴു മാസമായി രാജ്യത്ത് വില്പന കുറഞ്ഞ സാഹചര്യത്തിലാണ് വാഹനങ്ങൾ കെട്ടിക്കിടക്കുന്നത്.
ഈ മാസം നടത്തിയ ഏറ്റവും പുതിയ കണക്കെടുപ്പിൽ ഏകദേശം അഞ്ചു ലക്ഷം യാത്രാവാഹനങ്ങളാണ് കെട്ടിക്കിടക്കുന്നത്. ആകെ മൂല്യം 35,000 കോടി രൂപ വരും. ഇരുചക്ര വാഹന വിഭാഗത്തിൽ 17,000 കോടി രൂപയുടെ 30 ലക്ഷം വാഹനങ്ങൾ കെട്ടിക്കിടപ്പുണ്ട്.
വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനെത്തുടർന്ന് വാഹനനിർമാതാക്കളെല്ലാം തങ്ങളുടെ പ്ലാന്റുകൾ അടച്ചിടുകയോ അടച്ചിടാൻ തീരുമാനിക്കുകയോ ചെയ്തിട്ടുണ്ട്. മേയിൽ മാരുതി സുസുകി ആരംഭിച്ച ഊ ഉത്പാദനം കുറയ്ക്കൽ പരിപാടിയിൽ പിന്നീട് മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ കന്പനികളും പങ്കാളികളായി.
ഈ മാസം 23 മുതൽ 30 വരെ രണ്ടാം ഘട്ട ഉത്പാദനം നിർത്തലിന് മാരുതി പദ്ധതിയിട്ടിട്ടുണ്ട്. 2019-20 സാന്പത്തിക വർഷം ആരംഭിച്ചശേഷം മഹീന്ദ്ര പല തവണകളിലായി അഞ്ചു മുതൽ 13 വരെ ദിവസം ഉത്പാദനം നിർത്തിവച്ചിട്ടുണ്ട്.
ടാറ്റാ മോട്ടോഴ്സിന്റെ സനന്ദ് പ്ലാന്റ് മേയ് 27 മുതൽ ജൂൺ മൂന്നു വരെ അടച്ചിട്ടു. ഈ മാസം അഞ്ചു മുതൽ എട്ടു വരെ ഹോണ്ട കാർസ് ഇന്ത്യയും ഉത്പാദനം നിർത്തിവച്ചു. റെനോ സിസാനും സ്കോഡ ഓട്ടോയും അടുത്ത റൗണ്ട് അടച്ചിടലിന് തയാറെടുക്കുകയാണ്. ഈ മാസം നാലു മുതൽ പത്തു ദിവസം വരെയെങ്കിലും ഉത്പാദനം നിർത്തിയേക്കും.
പ്ലാന്റുകൾ അടച്ചിടുന്നതിലൂടെ മേയ്-ജൂൺ മാസങ്ങളിൽ ഉത്പാദനത്തിൽ 20-25 ശതമാനം കുറവ് വരുത്തും. വിൽക്കാതെ കെട്ടിക്കിടക്കുന്ന വാഹനങ്ങൾക്കും ജിഎസ്ടി അടയ്ക്കേണ്ടി വരുന്നതിനാൽ ഇത് ഡീലർഷിപ്പുകൾക്കും ആശ്വാസമാകും.
അതേസമയം, കയറ്റുമതി വർധിപ്പിച്ച് ഹ്യുണ്ടായ് മോട്ടോർസ് പ്രതിസന്ധി തരണം ചെയ്തിട്ടുണ്ട്. മേയിൽ കന്പനിയുടെ ആഭ്യന്തര വില്പന 5.6 ശതമാനം കുറഞ്ഞ് 42,502 എണ്ണമായെങ്കിലും കയറ്റുമതി 50.8 ശതമാനം വർധിപ്പിച്ച് 11,008ൽനിന്ന് 16,600 ആക്കി ഉയർത്തിയിരുന്നു.
ഈ മാസം നടത്തിയ ഏറ്റവും പുതിയ കണക്കെടുപ്പിൽ ഏകദേശം അഞ്ചു ലക്ഷം യാത്രാവാഹനങ്ങളാണ് കെട്ടിക്കിടക്കുന്നത്. ആകെ മൂല്യം 35,000 കോടി രൂപ വരും. ഇരുചക്ര വാഹന വിഭാഗത്തിൽ 17,000 കോടി രൂപയുടെ 30 ലക്ഷം വാഹനങ്ങൾ കെട്ടിക്കിടപ്പുണ്ട്.
വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനെത്തുടർന്ന് വാഹനനിർമാതാക്കളെല്ലാം തങ്ങളുടെ പ്ലാന്റുകൾ അടച്ചിടുകയോ അടച്ചിടാൻ തീരുമാനിക്കുകയോ ചെയ്തിട്ടുണ്ട്. മേയിൽ മാരുതി സുസുകി ആരംഭിച്ച ഊ ഉത്പാദനം കുറയ്ക്കൽ പരിപാടിയിൽ പിന്നീട് മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ കന്പനികളും പങ്കാളികളായി.
ഈ മാസം 23 മുതൽ 30 വരെ രണ്ടാം ഘട്ട ഉത്പാദനം നിർത്തലിന് മാരുതി പദ്ധതിയിട്ടിട്ടുണ്ട്. 2019-20 സാന്പത്തിക വർഷം ആരംഭിച്ചശേഷം മഹീന്ദ്ര പല തവണകളിലായി അഞ്ചു മുതൽ 13 വരെ ദിവസം ഉത്പാദനം നിർത്തിവച്ചിട്ടുണ്ട്.
ടാറ്റാ മോട്ടോഴ്സിന്റെ സനന്ദ് പ്ലാന്റ് മേയ് 27 മുതൽ ജൂൺ മൂന്നു വരെ അടച്ചിട്ടു. ഈ മാസം അഞ്ചു മുതൽ എട്ടു വരെ ഹോണ്ട കാർസ് ഇന്ത്യയും ഉത്പാദനം നിർത്തിവച്ചു. റെനോ സിസാനും സ്കോഡ ഓട്ടോയും അടുത്ത റൗണ്ട് അടച്ചിടലിന് തയാറെടുക്കുകയാണ്. ഈ മാസം നാലു മുതൽ പത്തു ദിവസം വരെയെങ്കിലും ഉത്പാദനം നിർത്തിയേക്കും.
പ്ലാന്റുകൾ അടച്ചിടുന്നതിലൂടെ മേയ്-ജൂൺ മാസങ്ങളിൽ ഉത്പാദനത്തിൽ 20-25 ശതമാനം കുറവ് വരുത്തും. വിൽക്കാതെ കെട്ടിക്കിടക്കുന്ന വാഹനങ്ങൾക്കും ജിഎസ്ടി അടയ്ക്കേണ്ടി വരുന്നതിനാൽ ഇത് ഡീലർഷിപ്പുകൾക്കും ആശ്വാസമാകും.
അതേസമയം, കയറ്റുമതി വർധിപ്പിച്ച് ഹ്യുണ്ടായ് മോട്ടോർസ് പ്രതിസന്ധി തരണം ചെയ്തിട്ടുണ്ട്. മേയിൽ കന്പനിയുടെ ആഭ്യന്തര വില്പന 5.6 ശതമാനം കുറഞ്ഞ് 42,502 എണ്ണമായെങ്കിലും കയറ്റുമതി 50.8 ശതമാനം വർധിപ്പിച്ച് 11,008ൽനിന്ന് 16,600 ആക്കി ഉയർത്തിയിരുന്നു.