ന്യൂഡൽഹി: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഇറോസ് ഇൻർനാഷണലിന്റെ ഓഹരികളുടെ ഒരു ഭാഗം തിരികെ വാങ്ങാൻ കന്പനി ബോർഡ് തീരുമാനിച്ചു. രണ്ടു കോടി ഡോളർ അഥവാ 138.86 കോടി രൂപയുടെ ഓഹരിയാണ് മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് സ്ഥാപനമായ ഇറോസ് തിരികെ വാങ്ങുക.
കഴിഞ്ഞ ബുധനാഴ്ച ക്രെഡിറ്റ് അനാലിസിസ് ആൻഡ് റിസർച്ച് ലിമിറ്റഡ് (കെയർ) കന്പനിയുടെ ഇന്ത്യൻ വിഭാഗമായ ഇറോസ് ഇന്റർനാഷണൽ മീഡിയയുടെ റേറ്റിംഗ് താഴ്ത്തിയതിനെത്തുടർന്നാണ് പുതിയ തീരുമാനം. ഏപ്രിൽ, മേയ് മാസങ്ങളിലെ ബാങ്ക് കുടിശിക അടയ്ക്കാത്തതാണ് റേറ്റിംഗ് താഴ്ത്തലിനു കാരണം.
റേറ്റിംഗ് താഴ്ത്തിയത് ഓഹരി വിപണിയിൽ കമ്പനിയുടെ ഓഹരികൾക്ക് വീഴ്ചയുണ്ടാകുമെന്ന ഭീതിയാണ് ഓഹരികൾ തിരികെ വാങ്ങാൻ കന്പനിയെ പ്രേരിപ്പിച്ചത്. ഇറോസ് ഇന്റർനാഷണലിന് ഇപ്പോൾ കരുത്തുള്ള സാന്പത്തിക അടിത്തറയുണ്ടെന്ന് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ കിഷോർ ലുല്ല പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ക്രെഡിറ്റ് അനാലിസിസ് ആൻഡ് റിസർച്ച് ലിമിറ്റഡ് (കെയർ) കന്പനിയുടെ ഇന്ത്യൻ വിഭാഗമായ ഇറോസ് ഇന്റർനാഷണൽ മീഡിയയുടെ റേറ്റിംഗ് താഴ്ത്തിയതിനെത്തുടർന്നാണ് പുതിയ തീരുമാനം. ഏപ്രിൽ, മേയ് മാസങ്ങളിലെ ബാങ്ക് കുടിശിക അടയ്ക്കാത്തതാണ് റേറ്റിംഗ് താഴ്ത്തലിനു കാരണം.
റേറ്റിംഗ് താഴ്ത്തിയത് ഓഹരി വിപണിയിൽ കമ്പനിയുടെ ഓഹരികൾക്ക് വീഴ്ചയുണ്ടാകുമെന്ന ഭീതിയാണ് ഓഹരികൾ തിരികെ വാങ്ങാൻ കന്പനിയെ പ്രേരിപ്പിച്ചത്. ഇറോസ് ഇന്റർനാഷണലിന് ഇപ്പോൾ കരുത്തുള്ള സാന്പത്തിക അടിത്തറയുണ്ടെന്ന് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ കിഷോർ ലുല്ല പറഞ്ഞു.