തൊടുപുഴ: രാജ്യത്താകമാനം മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കിയ വാഹൻ സാരഥി സോഫ്റ്റ്വേറിൽ എൽഎംവി ഓട്ടോമാറ്റിക് എന്ന രീതിയിൽ ടെസ്റ്റ് നടത്തി ലൈസൻസ് നല്കാനുള്ള സംവിധാനമില്ലാത്തത് ഓട്ടോമാറ്റിക് ഗിയർ സിസ്റ്റമുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവരെ വെട്ടിലാക്കി. നിലവിൽ ഉണ്ടായിരുന്ന സ്മാർട്ട് മൂവ് എന്ന സോഫ്റ്റ് വേറിൽനിന്നാണ് സാരഥി സോഫ്റ്റ് വേറിലേക്കു മാറിയത്.
നേരത്തെ കേരള മോട്ടോർ വാഹന വകുപ്പിന്റെ സ്മാർട്ട് മൂവ് സോഫ്റ്റ്വേർ പ്രകാരം ലൈസൻസ് എടുക്കാനുള്ള വാഹനങ്ങളുടെ പട്ടികയിൽ എൽഎംവി ഓട്ടോമാറ്റിക് ഗിയർ വാഹനങ്ങളും ഉൾപ്പെട്ടിരുന്നു. എന്നാൽ, പുതിയ പട്ടികയിൽ ഇത്തരത്തിൽ ഓട്ടോമാറ്റിക് സംവിധാനങ്ങളുള്ള വാഹനങ്ങളെ ഒഴിവാക്കി. വിവിധ വാഹന നിർമാതാക്കൾ പുതിയ മോഡൽ ഓട്ടോമാറ്റിക് ഗിയർ സിസ്റ്റമുള്ള വാഹനങ്ങൾ നിരത്തിലിറക്കുന്പോൾ ഇത്തരത്തിലുള്ള വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് മോട്ടോർ വാഹന വകുപ്പിൽനിന്നു ലഭിക്കില്ലായെന്നതാണ് വാഹന ഉടമകളുടെ ആശങ്ക.
മുൻകാലങ്ങളിൽ ഡ്രൈവിംഗ് സ്കൂളുകളിൽനിന്നു ലൈസൻസ് എടുക്കുന്ന വാഹനങ്ങളിൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കൊപ്പം ഓട്ടോമാറ്റിക് ഗിയർ സിസ്റ്റമുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളും ഉൾപ്പെട്ടിരുന്നു. ഇതു പ്രകാരം തൊടുപുഴ സ്വദേശിനിയായ പെണ്കുട്ടി ടെസ്റ്റിനു ഹാജരാക്കിയത് ഓട്ടോമാറ്റിക് ഗിയർ സംവിധാനമുള്ള വാഹനമായിരുന്നു. അതിനാൽ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കുന്നതിൽനിന്ന് ഒഴിവാക്കി. ക്ലച്ച് പെഡൽ ഉള്ളതും ഓട്ടോമാറ്റിക് ഗിയർ അല്ലാത്തുമായ വാഹനമോടിക്കുന്നതിനു മാത്രമേ ലൈറ്റ് മോട്ടോർ ലൈസൻസ് അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
തുടർന്ന് പെൺകുട്ടി വിവരാവകാശ പ്രവർത്തകനായ ടോംതോമസ് പൂച്ചാലിൽ മുഖേന ട്രാൻസ്പോർട്ട് കമ്മീഷണറോട് വിവരം തേടിയപ്പോഴാണ് നിലവിലെ നിയമപ്രകാരം എൽഎംവി ഓട്ടോമാറ്റിക് എന്ന രീതിയിൽ ടെസ്റ്റ് നടത്തി ലൈസൻസ് നല്കാനുള്ള സംവിധാനം പുതിയ സാരഥി സോഫ്റ്റ്വേറിൽ ഇല്ലെന്നു വ്യക്തമായത്. കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ വകുപ്പാണ് പുതിയ സാരഥി സോഫ്റ്റ്വേർ തയാറാക്കിയിരിക്കുന്നത്.
ഗിയർ ഇല്ലാത്ത ഓട്ടോമാറ്റിക് വാഹനങ്ങൾ വ്യാപകമായ പശ്ചാത്തലത്തിൽ പുതിയ ലൈസൻസിംഗ് രീതിയിൽ ഇത്തരം വാഹനമോടിക്കുന്നവർക്ക് ലൈസൻസ് ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രഗതാഗത സെക്രട്ടറിക്ക് ടോം തോമസ് പൂച്ചാലിൽ പരാതിയും നല്കി.
ടി.പി. സന്തോഷ്കുമാർ
നേരത്തെ കേരള മോട്ടോർ വാഹന വകുപ്പിന്റെ സ്മാർട്ട് മൂവ് സോഫ്റ്റ്വേർ പ്രകാരം ലൈസൻസ് എടുക്കാനുള്ള വാഹനങ്ങളുടെ പട്ടികയിൽ എൽഎംവി ഓട്ടോമാറ്റിക് ഗിയർ വാഹനങ്ങളും ഉൾപ്പെട്ടിരുന്നു. എന്നാൽ, പുതിയ പട്ടികയിൽ ഇത്തരത്തിൽ ഓട്ടോമാറ്റിക് സംവിധാനങ്ങളുള്ള വാഹനങ്ങളെ ഒഴിവാക്കി. വിവിധ വാഹന നിർമാതാക്കൾ പുതിയ മോഡൽ ഓട്ടോമാറ്റിക് ഗിയർ സിസ്റ്റമുള്ള വാഹനങ്ങൾ നിരത്തിലിറക്കുന്പോൾ ഇത്തരത്തിലുള്ള വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് മോട്ടോർ വാഹന വകുപ്പിൽനിന്നു ലഭിക്കില്ലായെന്നതാണ് വാഹന ഉടമകളുടെ ആശങ്ക.
മുൻകാലങ്ങളിൽ ഡ്രൈവിംഗ് സ്കൂളുകളിൽനിന്നു ലൈസൻസ് എടുക്കുന്ന വാഹനങ്ങളിൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കൊപ്പം ഓട്ടോമാറ്റിക് ഗിയർ സിസ്റ്റമുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളും ഉൾപ്പെട്ടിരുന്നു. ഇതു പ്രകാരം തൊടുപുഴ സ്വദേശിനിയായ പെണ്കുട്ടി ടെസ്റ്റിനു ഹാജരാക്കിയത് ഓട്ടോമാറ്റിക് ഗിയർ സംവിധാനമുള്ള വാഹനമായിരുന്നു. അതിനാൽ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കുന്നതിൽനിന്ന് ഒഴിവാക്കി. ക്ലച്ച് പെഡൽ ഉള്ളതും ഓട്ടോമാറ്റിക് ഗിയർ അല്ലാത്തുമായ വാഹനമോടിക്കുന്നതിനു മാത്രമേ ലൈറ്റ് മോട്ടോർ ലൈസൻസ് അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
തുടർന്ന് പെൺകുട്ടി വിവരാവകാശ പ്രവർത്തകനായ ടോംതോമസ് പൂച്ചാലിൽ മുഖേന ട്രാൻസ്പോർട്ട് കമ്മീഷണറോട് വിവരം തേടിയപ്പോഴാണ് നിലവിലെ നിയമപ്രകാരം എൽഎംവി ഓട്ടോമാറ്റിക് എന്ന രീതിയിൽ ടെസ്റ്റ് നടത്തി ലൈസൻസ് നല്കാനുള്ള സംവിധാനം പുതിയ സാരഥി സോഫ്റ്റ്വേറിൽ ഇല്ലെന്നു വ്യക്തമായത്. കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ വകുപ്പാണ് പുതിയ സാരഥി സോഫ്റ്റ്വേർ തയാറാക്കിയിരിക്കുന്നത്.
ഗിയർ ഇല്ലാത്ത ഓട്ടോമാറ്റിക് വാഹനങ്ങൾ വ്യാപകമായ പശ്ചാത്തലത്തിൽ പുതിയ ലൈസൻസിംഗ് രീതിയിൽ ഇത്തരം വാഹനമോടിക്കുന്നവർക്ക് ലൈസൻസ് ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രഗതാഗത സെക്രട്ടറിക്ക് ടോം തോമസ് പൂച്ചാലിൽ പരാതിയും നല്കി.
ടി.പി. സന്തോഷ്കുമാർ