തിരുവനന്തപുരം: കുടിവെള്ള പദ്ധതി ഉൾപ്പെടെ 1423 കോടി രൂപയുടെ പദ്ധതികൾക്ക് ഇന്നലെ ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗവും കിഫ് ബോർഡ് യോഗവും അംഗീകാരം നൽകി. ഇതുവരെ വിവിധ വകുപ്പുകളിൽ 29,455.71 കോടി രൂപയുടെ 552 പദ്ധതികൾക്ക് അംഗീകാരം നല്കി. വിവിധ വ്യവസായ പാർക്കുകൾക്കു സ്ഥലം ഏറ്റെടുക്കാനായി 14,275.17 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചു. മൊത്തം 43,730.88 കോടി രൂപയുടെ പദ്ധതികളാണു കിഫ്ബി അംഗീകരിച്ചിട്ടുള്ളതെന്നു മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു.
816.91 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികൾക്കാണ് ഇന്നലെ നടന്ന യോഗം അംഗീകാരം നല്കിയത്. കുട്ടനാട് കുടിവെള്ള പദ്ധതിക്കായി 289.54 കോടി രൂപയും തിരുവനന്തപുരം നെയ്യാർ ബദൽ സ്രോതസ് പദ്ധതിക്കായി 206.96 കോടി രൂപയും മലപ്പുറം കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ പദ്ധതിക്ക് 108.70 കോടി രൂപയും ആലപ്പുഴ നഗരസഭയിലെ ജലവിതരണ സംവിധാനത്തിനായി 211.71 കോടി രൂപയും അംഗീകരിച്ചു. വിവിധ ആശുപത്രികളുടെ നവീകരണത്തിന് 270 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നല്കിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് 67 കോടിയുടെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് 64 കോടിയുടെയും മട്ടന്നൂർ സ്പെഷാലിറ്റി ആശുപത്രിക്ക് 71 കോടി രൂപയുടെയും പദ്ധതികൾ അംഗീകരിച്ചു.
വിവിധ സ്റ്റേഡിയങ്ങൾക്കായി 80 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്. മൂവാറ്റുപുഴയിൽ ഒളിന്പ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയം, ഇടുക്കി നെടുങ്കണ്ടത്ത് കെ.പി. തോമസ് ഇൻഡോർ സ്റ്റേഡിയം, തിരൂർ മുനിസിപ്പൽ സ്റ്റേഡിയം, കോഴിക്കോട് ഫറോക്ക് ജി.ജി.വി.എച്ച്. എസ് ഇൻഡോർ സ്റ്റേഡിയം എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആലപ്പുഴ നങ്ങ്യാർകുളങ്ങര, പാലക്കാട് വല്ലപ്പുഴ, തൃശൂർ നന്തിക്കര, കോട്ടയം കടുത്തുരുത്തി എന്നിവിടങ്ങളിൽ റെയിൽവേ ഓവർ ബ്രിഡ്ജുകൾ നിർമിക്കുന്നതിന് 114 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നല്കിയതെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
പ്രളയ സെസിന് ജിഎസ്ടി കൗണ്സിലിന്റെ അംഗീകാരം പ്രതീക്ഷിക്കുകയാണെന്നു മന്ത്രി പറഞ്ഞു. ഉപഭോക്താവിനു മുകളിൽ അധിക ബാധ്യതയുണ്ടാകാതെ പ്രളയ സെസ് ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പ്രളയ സെസിൽനിന്നുള്ള പണം പൂർണമായി ഗ്രാമീണ റോഡിനു വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണു യോഗം നടന്നത്.
816.91 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികൾക്കാണ് ഇന്നലെ നടന്ന യോഗം അംഗീകാരം നല്കിയത്. കുട്ടനാട് കുടിവെള്ള പദ്ധതിക്കായി 289.54 കോടി രൂപയും തിരുവനന്തപുരം നെയ്യാർ ബദൽ സ്രോതസ് പദ്ധതിക്കായി 206.96 കോടി രൂപയും മലപ്പുറം കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ പദ്ധതിക്ക് 108.70 കോടി രൂപയും ആലപ്പുഴ നഗരസഭയിലെ ജലവിതരണ സംവിധാനത്തിനായി 211.71 കോടി രൂപയും അംഗീകരിച്ചു. വിവിധ ആശുപത്രികളുടെ നവീകരണത്തിന് 270 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നല്കിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് 67 കോടിയുടെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് 64 കോടിയുടെയും മട്ടന്നൂർ സ്പെഷാലിറ്റി ആശുപത്രിക്ക് 71 കോടി രൂപയുടെയും പദ്ധതികൾ അംഗീകരിച്ചു.
വിവിധ സ്റ്റേഡിയങ്ങൾക്കായി 80 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്. മൂവാറ്റുപുഴയിൽ ഒളിന്പ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയം, ഇടുക്കി നെടുങ്കണ്ടത്ത് കെ.പി. തോമസ് ഇൻഡോർ സ്റ്റേഡിയം, തിരൂർ മുനിസിപ്പൽ സ്റ്റേഡിയം, കോഴിക്കോട് ഫറോക്ക് ജി.ജി.വി.എച്ച്. എസ് ഇൻഡോർ സ്റ്റേഡിയം എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആലപ്പുഴ നങ്ങ്യാർകുളങ്ങര, പാലക്കാട് വല്ലപ്പുഴ, തൃശൂർ നന്തിക്കര, കോട്ടയം കടുത്തുരുത്തി എന്നിവിടങ്ങളിൽ റെയിൽവേ ഓവർ ബ്രിഡ്ജുകൾ നിർമിക്കുന്നതിന് 114 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നല്കിയതെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
പ്രളയ സെസിന് ജിഎസ്ടി കൗണ്സിലിന്റെ അംഗീകാരം പ്രതീക്ഷിക്കുകയാണെന്നു മന്ത്രി പറഞ്ഞു. ഉപഭോക്താവിനു മുകളിൽ അധിക ബാധ്യതയുണ്ടാകാതെ പ്രളയ സെസ് ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പ്രളയ സെസിൽനിന്നുള്ള പണം പൂർണമായി ഗ്രാമീണ റോഡിനു വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണു യോഗം നടന്നത്.